ചിരിപ്പിച്ചുകൊണ്ടു ചിന്തിപ്പിക്കുന്ന കലാസൃഷ്ടികളാണു കാർട്ടൂണുകൾ. സമൂഹത്തിലും സമൂഹനേതാക്കളിലും നല്ല മാറ്റങ്ങൾ വരുത്താനായിട്ടുള്ള കാർട്ടൂണുകൾ നിരവധിയാണ്. എന്നാൽ, കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യിക്കാൻ കാർട്ടൂണുകൾക്കും കഴിയുമെന്നു ചരിത്രം സാക്ഷി. 2005 സെപ്റ്റംബർ 30 നു ഡെൻമാർക്കിലെ ജസ്റ്റ് ലാൻഡ് പോസ്റ്റ് എന്ന പത്രം മുഹമ്മദിന്റെ ചിത്രങ്ങൾ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച 12 കാർട്ടൂണുകൾ ആഗോളതലത്തിൽ വിതച്ച തീക്കാറ്റ് എല്ലാവരും ഓർത്തിരിക്കേണ്ടതാണ്. ആ കാർട്ടൂണുകൾക്കെതിരെ ലോകത്തെന്പാടുമായി ഉയർന്ന പ്രതിഷേധത്തിൽ 200 ജീവൻ പൊലിഞ്ഞതായാണു കണക്ക്.
അമേരിക്കയെ മാത്രമല്ല ലോകത്തെ ആകെ ഭയപ്പെടുത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നിൽ പോലും ആ കാർട്ടൂണിനോടുള്ള പ്രതിഷേധം കൂടി ഉണ്ടായിരുന്നു എന്നു ചിത്രീകരിക്കപ്പെടാറുണ്ട്. ആ കാർട്ടൂണുകളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അംഗീകരിച്ച കോടതിയുടെ ബലത്തിൽ പത്രാധിപർ ഫ്ളെമിംഗ് റോസ് കുറെക്കാലം തന്റെ കച്ചവടവുമായി മുന്നോട്ടു പോകാൻ നോക്കിയെങ്കിലും അവസാനം മാപ്പുപറഞ്ഞ് തല ഉൗരേണ്ടിവന്നു. എന്നിട്ടും ജീവിച്ചതു ജീവഭയത്തിൽ.
എന്നാൽ, എന്തു പ്രകോപനം ഉണ്ടായാലും സമാധാനപരമായ പ്രതിഷേധം മാത്രം നടത്തുന്നവരുടെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ആഭാസചിന്തകളെല്ലാം ക്രൈസ്തവ സമൂഹത്തിന്റെ പ്രതീകങ്ങളിൽ ചാർത്തി രസിക്കുന്നവർ കലാകാരന്മാർ എന്നതിനെക്കാൾ മനസിലാകെ വിഷംനിറച്ച സാമൂഹിക ദുരന്തങ്ങളാണ്. മെത്രാന്റെ അംശവടി അധികാരത്തിന്റെ അടയാളമോ വിശ്വാസത്തിന്റെ പ്രതീകമോ എന്ന വിലകുറഞ്ഞ തടസവാദങ്ങൾ ചോദിച്ചുകൊണ്ട് അംശവടിയിലെ കുരിശിനെ അടിവസ്ത്രം ഉപയോഗിച്ചു മറച്ച് ചിത്രീകരിച്ചു രസിക്കുന്നതു പൈശാചിക ലക്ഷ്യത്തോടെ അല്ലാതെ എന്തിന്? മെത്രാൻ ഭരണപരമായ ദൗത്യങ്ങൾ നിർവഹിക്കുന്പോൾ ഉപയോഗിക്കുന്ന മുദ്രയല്ല അംശവടി. കൂദാശകൾ പരികർമം ചെയ്യുന്പോൾ ഉപയോഗിക്കുന്ന പ്രതീകമാണത്. അതുകൊണ്ടുതന്നെ അധികാരത്തിന്റെ അടയാളമല്ല, വിശ്വാസത്തിന്റെ പ്രതീകമാണ് എന്നു വ്യക്തം.
കറുത്ത ശക്തികളുടെ ലോകത്തു മാത്രം വിഹരിച്ചുകൊണ്ടിരുന്ന ആഭാസങ്ങളെ സമൂഹത്തിന്റെ മുഖതാവിലേക്ക് എത്തിക്കാൻ നാട്ടുകാരുടെ ആകെ നികുതിപ്പണം തിന്നുന്ന സർക്കാർ അക്കാദമികൾ ശ്രമിക്കുന്നത് എല്ലാ അർഥത്തിലും അശ്ലീലമാണ്. അക്കാദമിയുടെ തീരുമാനത്തിൽ ഒരു വിശ്വാസിസമൂഹം വേദനയും പ്രതിഷേധവും അറിയിക്കുന്പോൾ അക്കാദമി വീണ്ടും ചേർന്ന് തീരുമാനം ആവർത്തിച്ചു പ്രഖ്യാപിക്കുന്നതു പ്രതിഷേധം പ്രകടിപ്പിച്ചവരുടെ മുഖത്തു കാറിത്തുപ്പുന്നതുപോലെ നിന്ദ്യമായ പെരുമാറ്റവുമാണ്. ആഭാസകരമായ ആവിഷ്കാരങ്ങളെ ആദരിക്കുന്നവർ അത് ആവർത്തിച്ചു പ്രഖ്യാപിച്ച് ആഭാസകരമായ പ്രതികരണങ്ങൾ വിളിച്ചുവരുത്താനാണു വഴിമരുന്നിടുന്നത്.
അക്കാദമിയെക്കുറിച്ചും അതിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ന്യായീകരിച്ചു പറയുന്നവരുടെ പ്രതികരണങ്ങൾ അവരുടെ മനസിൽ നിറഞ്ഞുകിടക്കുന്ന വിദ്വേഷത്തിന്റെയും മാലിന്യത്തിന്റെയും ബഹിർഗമനം മാത്രമാണെന്ന് ആർക്കാണു മനസിലാകാത്തത്? രാഷ്ട്രീയക്കാരുടെ കാലുപിടിച്ചും അവർക്കു വിടുപണി ചെയ്തും അക്കാദമി അംഗത്വം സന്പാദിക്കുന്ന നാലാം കിടക്കാർ എന്തോ വലിയവരാണെന്നു സമൂഹം ചിന്തിക്കണം പോലും! അവർ സ്വതന്ത്രരായി പ്രവർത്തിക്കുന്നവാരാണു പോലും!
അക്കാദമിക്ക് അത്ര വലിയ സ്വാതന്ത്ര്യം ഒന്നും ഇല്ലെന്ന സത്യം സാംസ്കാരികമന്ത്രി ബാലൻ തന്നെ തുറന്നുപറഞ്ഞു. സർക്കാർ പറയുന്നതു കേൾക്കേണ്ടിവരുമെന്നും വ്യക്തമാക്കി. സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുക്കുന്ന യോഗത്തിൽ വിവാദം ഇല്ലാതാകുമെന്ന ധ്വനിയാണ് ബാലന്റെ വാക്കുകളിൽ. അങ്ങനെ സംഭവിച്ചാൽ ഈ ആവിഷ്കാരക്കാർ എന്തു ചെയ്യും? അക്കാദമി അംഗത്വം ഇട്ടെറിഞ്ഞു സത്യസന്ധത കാണിക്കുമോ?
സർവതന്ത്ര സ്വതന്ത്രമായ ഒന്നല്ല ആവിഷ്കാരസ്വാതന്ത്ര്യം ഭാരതത്തിൽ എന്ന് എല്ലാവർക്കുമറിയാം. ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൽനിന്ന് ഉത്ഭവിക്കുന്ന ഒരവകാശം മാത്രം. ആ സ്വാതന്ത്ര്യത്തിന് ഭരണഘടന ഏർപ്പെടുത്തിയിട്ടുള്ള യുക്തിസഹമായ നിയന്ത്രണങ്ങളുമുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ പറയാനോ എഴുതാനോ വരയ്ക്കാനോ ഒന്നും ഭാരതത്തിലെ ഭരണഘടന ഇന്ന് ആർക്കും സ്വാതന്ത്ര്യം കൊടുക്കുന്നില്ല. അതിനെതിരായി നീങ്ങുന്നവർക്കെതിരെ നിയമപരമായ നടപടികളെടുക്കാൻ വികാരം വ്രണപ്പെട്ടവർക്ക് അവകാശമുണ്ട്. നാലു കോടതികളിൽ നാലു കേസ് വന്നാൽ അക്കാദമിക്കാരൊക്കെ ഓടി രക്ഷപ്പെടുന്നതു കാണാം.
പാഞ്ചാലിമേട്
വർഗീയ അജൻഡക്കാർ പാഞ്ചാലിമേട്ടിൽ പുതിയ യുദ്ധമുഖം തുറക്കാൻ നോക്കുകയാണ്. 1956 ൽ ജോസ് കള്ളിവയലിൽ കണയങ്കവയൽ പള്ളിക്കു കൊടുത്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുരിശിനെ വിവാദമാക്കാനാണ് അവരുടെ നോട്ടം. കുരിശിനു ചുറ്റും ഉണ്ടായിരുന്ന ജോസിന്റെ സ്ഥലം മിച്ചഭൂമിയായതുകൊണ്ട് 1956 ൽ പള്ളിക്കു ലഭിച്ച സ്ഥലം എങ്ങനെ സർക്കാർ ഭൂമിയാവും? ആ കുരിശിലേക്ക് ദുഃഖവെള്ളിയാഴ്ചകളിൽ നടത്തിയിരുന്ന കുരിശിന്റെ വഴിക്കായി വഴിയോരങ്ങളിൽ സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യാൻ ഇടവക നടപടിയും ആരംഭിച്ചു. ഈ കരിശിന്റെ വഴിക്ക് ഇന്നലെ വരെ എല്ലാ ഒത്താശയും ചെയ്തു കൊടുത്തുകൊണ്ടിരുന്നത് ആ നാട്ടിലെ ഹൈന്ദവരും ചേർന്നാണ്.
ആ സമാധാന ജീവിതം തകർക്കാൻ ആ നാട്ടിലേക്കു വർഗീയ വിഷവുമായി പതിവുപോലെ ശശികല എത്തി. രണ്ടാം നിലയ്ക്കൽ സമരമാണ് അവർ പ്രഖ്യാപിച്ചത്. ശബരിമല കലാപം ഉണ്ടാക്കിയിട്ടും ഒന്നും നേടാനാവാതെ വന്നവർ തിരിച്ചടിയിൽ നിന്നു പാഠങ്ങൾ പഠിക്കുന്നില്ല എന്നതാണു കഷ്ടം.
അശ്ലീലകഥകൾ
അശ്ലീലകഥകൾ വളരെ സംയമനത്തോടെ കൈകാര്യം ചെയ്യുന്നതാണു മാന്യമായ പത്രപ്രവർത്തനം എന്നു കരുതിയിരുന്ന കാലം ഏറെ അകലെയായ മട്ടാണ്. ഒരു സ്ത്രീ തന്റെ സ്വകാര്യ ബന്ധത്തിന്റെ കഥകൾ തുറന്നുപറയാൻ ഒരുന്പെട്ടു വന്നാൽ പിന്നെ മാധ്യമങ്ങൾ വിടില്ല. അവരെ സഹായിക്കാനെന്നോ അവർക്കു നീതി നേടിക്കൊടുക്കാനെന്നോ ഉള്ള പുറങ്കുപ്പായമിട്ടു മാധ്യമങ്ങളും അവരെക്കൊണ്ടു ജീവിക്കുന്നതിന്റെ നേർക്കാഴ്ചകളാണ് അടുത്തകാലത്തായി കേരളത്തിൽ കാണുന്നത്.
അതു കാണാനും രസിക്കാനും ജനമുള്ളതുകൊണ്ടാണല്ലോ അവർ ആ വഴി നീങ്ങുന്നത് എന്ന ചോദ്യവുമുണ്ട്. ഇവിടെ നമ്മുടെ സമൂഹം എങ്ങോട്ട് എന്ന ചോദ്യം പ്രസക്തമാകുന്നു. ലൈംഗിക അരാജകത്വവും അവിശ്വസ്തതയും പെരുകുന്നു. കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിന് അവനൊപ്പം അവന്റെ താവളത്തിലേക്ക് ഒറ്റയ്ക്കു പോകുന്ന പെണ്കുട്ടി. ആഘോഷം കൊഴുക്കുന്പോൾ ഉണ്ടാകുന്ന ദൃശ്യങ്ങൾ മൊബൈലിലാക്കി വിലപറയുന്നവർ. ഇതെല്ലാം കണ്ടിട്ടും തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി മനസിലാകാത്തവർ. എല്ലാം നഷ്ടപ്പെട്ടശേഷം വിലാപവുമായെത്തുന്നവർ.
വ്യഭിചാരക്കഥകളെ വലിയ കച്ചവട സാധ്യതകളാക്കി മാറ്റിയതു സാന്പത്തികമായി വലിയ ബുദ്ധിമുട്ടുള്ള മാധ്യമങ്ങളായിരുന്നില്ല. വലിയവർ തന്നെ ആയിരുന്നു. സദാചാര മര്യാദകൾ പാലിക്കാൻ നോക്കിയവർക്കുപോലും പിടിച്ചുനിൽക്കാനാവാത്തവിധം ഭീകരമായി അവരുടെ ആഘോഷങ്ങൾ. ആ കൊണ്ടാട്ടം ദൃശ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ എല്ലാ സീമകളും ലംഘിക്കപ്പെട്ടു. കോഴിക്കോട് ഐസ്ക്രീം പാർലർ കേസായിരുന്നു കുറെക്കാലത്തേക്ക് ആഘോഷം. അതു കഴിഞ്ഞപ്പോൾ സോളാർ കേസായി.
ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഒക്കെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തി അധികാരം പിടിച്ചവരെ വിധി പിടികൂടിയിരിക്കുകയാണ്. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന ചൊല്ലുപോലെ വ്യഭിചാരക്കഥകളും സ്ത്രീപീഡനക്കഥകളും അവരെ വിടാതെ പിടികൂടിയിരിക്കുകയാണ്. എന്നാൽ, അവയോടുള്ള സമീപനത്തിൽ അവർക്ക് ഇപ്പോൾ വലിയ മാനസാന്തരം വന്നിരിക്കുന്നു. മകന്റെ കുറ്റത്തിന് അച്ഛനെ പഴിപറയാമോ എന്നാണു ചോദ്യം.
ആരെക്കുറിച്ചുള്ള കഥകളായാലും അവയ്ക്കു നിയന്ത്രണം ഉണ്ടാകുന്നതു സമൂഹനന്മയ്ക്കു വേണ്ടതാണ്. അയാളുടെ ബന്ധുക്കൾ പ്രശസ്തരോ അല്ലയോ എന്നതൊന്നും വിഷയമാക്കാതെ സംയമനം പാലിക്കണം. കാരണം കുറ്റാരോപിതന്റെ ബന്ധുക്കളുടെ അന്തസും സമൂഹത്തിലെ മാന്യതയും എല്ലാമാണു തകർക്കപ്പെടുന്നത്. വീട്ടിൽ ഒരു അസുരവിത്ത് ഉണ്ടായതിന് അല്ലാതെതന്നെ അവർ അനുഭവിക്കുന്ന നീറ്റലുകൾ എന്തുമാത്രം ഉണ്ടാവും? ഓരോ കുറ്റാരോപിതന്റെയും ഭാര്യയും മറ്റും അവരുടെ ജീവിത മേഖലകളിൽ അനുഭവിക്കുന്ന പരിഹാസങ്ങൾക്കും നിന്ദനങ്ങൾക്കും എങ്ങനെ പരിഹാരം ചെയ്യപ്പെടും?
മകന്റെ അശ്ലീലമായ നടപ്പിന് അച്ഛൻ കുറ്റക്കാരനാവുമോ എന്നു ചോദിച്ചാൽ മനഃസാക്ഷിയുള്ള ആർക്കും അച്ഛനെ കുറ്റപ്പെടുത്താനാവില്ല. പ്രായപൂർത്തിയായ മക്കളെ അച്ഛന് എന്തുചെയ്യാനാവും? പുതിയ ശിശു സംരക്ഷണ നിയമങ്ങൾ അനുസരിച്ച് പ്രായപൂർത്തിയാകാത്ത മകനെപ്പോലും ശിക്ഷിക്കാനോ വഴക്കുപറയാനോ അച്ഛനു സാധിക്കാത്ത നിലയാണ്. എന്നാൽ, ബിനോയിയെക്കുറിച്ച് ഇത്തരം വാർത്തകൾ വരുന്നതും അദ്ദേഹം നിർബാധം വിഹരിക്കുന്നതുമെല്ലാം നിരീക്ഷിക്കുന്നവരുടെ നെറ്റി ചുളിക്കുന്നുണ്ട്.
പാർട്ടി സമീപനം
കോടിയേരിയെ വേട്ടയാടാൻ സമ്മതിക്കില്ല എന്നു ഗോവിന്ദനും പറഞ്ഞതായാണു വാർത്ത. ബിനോയിക്കെതിരെ ഏതാനും കാലം മുന്പു വന്ന സാന്പത്തിക ആരോപണത്തിന്റെ കാലത്തും ഇതുതന്നെ ആയിരുന്നു പാർട്ടിസമീപനം. തീപ്പൊരി വൃന്ദ കാരാട്ടിനും ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങൾമാത്രം. ഈ മര്യാദ പക്ഷേ എല്ലാവരോടും കാണിക്കാൻ ഇടതുപക്ഷത്തിന് ആവുന്നില്ലല്ലോ എന്നകാര്യം വിസ്മരിക്കാനാവുന്നില്ല. സോളാർ കേസിലെ കഥകൾ പാടിനടന്ന പാണന്മാർ ഇപ്പോൾ വ്യഭിചാരം വ്യക്തിപരമായ കാര്യമാക്കി. കാനത്തെപ്പോലുള്ള വലിയ ആദർശക്കാരുടെ നിലപാടാണത്. അതാണ് അദ്ദേഹത്തിന്റെ വിപ്ലവം എന്നെങ്കിലും സമൂഹം മനസിലാക്കിയാൽ നല്ലത്.
കേരളത്തിലാകെ ഇളക്കം സൃഷ്ടിച്ച പാലക്കാടൻ ശശി സംഭവം നോക്കുക. ശശി ഒരു പരിക്കും ഇല്ലാതെ പഴയ പദവികളിൽ എത്തി. തന്റെ രീതികൾ തുടരുന്നു. എന്നാൽ, ശശിക്കെതിരെ പരാതികൊടുത്ത യുവതി പാർട്ടിവിട്ടു. ഇടതുമുന്നണി കണ്വീനർ വിജയരാഘവൻ ഒരു യുവതിക്കു കൊടുത്ത ഉപദേശം സ്വന്തം പാർട്ടിയിലെ അനുഭവം വച്ചാവുമെന്നു പാലക്കാടൻ സംഭവങ്ങൾ വ്യക്തമാക്കുന്നു. ശശിക്കെതിരെ പാർട്ടിയിലല്ലാതെ എങ്ങും പരാതി പറയാൻ ആ കുട്ടിക്കു ധൈര്യവും ഇല്ല. അതാണു ശശി, അതാണു പാർട്ടി.
തൃശൂരിലെ ഒരു സഖാവിനെതിരെ കൊടുത്ത പരാതി ഇപ്പോഴും അങ്ങനെ കിടക്കുന്നു. പരാതിക്കാരി ജീവിക്കാൻ ബുദ്ധിമുട്ടുന്നു. എംഎൽഎ ഹോസ്റ്റലിൽ വച്ചുണ്ടായ മറ്റൊരു അപമര്യാദയുടെ കഥയും ഒരു പാർട്ടി പ്രവർത്തക പറഞ്ഞിരുന്നു. ആ കേസും തേഞ്ഞുമാഞ്ഞതായാണു വിവരം
സമൂഹത്തിലെ ഉന്നതന്മാരുടെ മക്കളും മറ്റും ചെയ്യുന്ന തോന്ന്യാസങ്ങൾക്കു മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നത് സത്യം. എന്നാൽ, ഉന്നതരുടെ സ്വാധീനം ഉപയോഗിച്ച് കുറ്റാരോപിതർ രക്ഷപ്പെടുന്നതും പോലീസ് പിടിയിൽ ആകാതിരിക്കുന്നതും ഒന്നും സംഭവിക്കാത്തമട്ടിൽ സമൂഹത്തിൽ തല ഉയർത്തി നടക്കുന്നതും ശരിയല്ലല്ലോ. അതിനു വലിയ കാരണം ഉദ്യോഗസ്ഥരാണ്. ബന്ധപ്പെട്ട ആൾ പറയാതെ തന്നെ അവർ സഹായിക്കും.
ആന്തൂരിൽ വ്യവസായ സംരംഭകനായ ഒരു പ്രവാസി മലയാളി മുനിസിപ്പൽ ചെയർപേഴ്സന്റെയും സെക്രട്ടറിയുടെയും നിലപാടുകൾ മൂലം ആത്മഹത്യ ചെയ്തു. കുറ്റാരോപിതയായ ചെയർപേഴ്സൺ പാർട്ടി നേതാവിന്റെ സ്വന്തം. അതുകൊണ്ടു മുഖം രക്ഷിക്കാനുള്ള നടപടി മുനിസിപ്പൽ സെക്രട്ടറിയിൽ ഒതുക്കി. ആനപ്പുറത്തിരിക്കുന്നവൻ എന്തിനു പട്ടിയെ പേടിക്കണം എന്ന മട്ടിലാണത്രെ ചെയർപേഴ്സൺ!
അനന്തപുരി/ദ്വിജൻ
അമേരിക്കയെ മാത്രമല്ല ലോകത്തെ ആകെ ഭയപ്പെടുത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നിൽ പോലും ആ കാർട്ടൂണിനോടുള്ള പ്രതിഷേധം കൂടി ഉണ്ടായിരുന്നു എന്നു ചിത്രീകരിക്കപ്പെടാറുണ്ട്. ആ കാർട്ടൂണുകളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അംഗീകരിച്ച കോടതിയുടെ ബലത്തിൽ പത്രാധിപർ ഫ്ളെമിംഗ് റോസ് കുറെക്കാലം തന്റെ കച്ചവടവുമായി മുന്നോട്ടു പോകാൻ നോക്കിയെങ്കിലും അവസാനം മാപ്പുപറഞ്ഞ് തല ഉൗരേണ്ടിവന്നു. എന്നിട്ടും ജീവിച്ചതു ജീവഭയത്തിൽ.
എന്നാൽ, എന്തു പ്രകോപനം ഉണ്ടായാലും സമാധാനപരമായ പ്രതിഷേധം മാത്രം നടത്തുന്നവരുടെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ആഭാസചിന്തകളെല്ലാം ക്രൈസ്തവ സമൂഹത്തിന്റെ പ്രതീകങ്ങളിൽ ചാർത്തി രസിക്കുന്നവർ കലാകാരന്മാർ എന്നതിനെക്കാൾ മനസിലാകെ വിഷംനിറച്ച സാമൂഹിക ദുരന്തങ്ങളാണ്. മെത്രാന്റെ അംശവടി അധികാരത്തിന്റെ അടയാളമോ വിശ്വാസത്തിന്റെ പ്രതീകമോ എന്ന വിലകുറഞ്ഞ തടസവാദങ്ങൾ ചോദിച്ചുകൊണ്ട് അംശവടിയിലെ കുരിശിനെ അടിവസ്ത്രം ഉപയോഗിച്ചു മറച്ച് ചിത്രീകരിച്ചു രസിക്കുന്നതു പൈശാചിക ലക്ഷ്യത്തോടെ അല്ലാതെ എന്തിന്? മെത്രാൻ ഭരണപരമായ ദൗത്യങ്ങൾ നിർവഹിക്കുന്പോൾ ഉപയോഗിക്കുന്ന മുദ്രയല്ല അംശവടി. കൂദാശകൾ പരികർമം ചെയ്യുന്പോൾ ഉപയോഗിക്കുന്ന പ്രതീകമാണത്. അതുകൊണ്ടുതന്നെ അധികാരത്തിന്റെ അടയാളമല്ല, വിശ്വാസത്തിന്റെ പ്രതീകമാണ് എന്നു വ്യക്തം.
കറുത്ത ശക്തികളുടെ ലോകത്തു മാത്രം വിഹരിച്ചുകൊണ്ടിരുന്ന ആഭാസങ്ങളെ സമൂഹത്തിന്റെ മുഖതാവിലേക്ക് എത്തിക്കാൻ നാട്ടുകാരുടെ ആകെ നികുതിപ്പണം തിന്നുന്ന സർക്കാർ അക്കാദമികൾ ശ്രമിക്കുന്നത് എല്ലാ അർഥത്തിലും അശ്ലീലമാണ്. അക്കാദമിയുടെ തീരുമാനത്തിൽ ഒരു വിശ്വാസിസമൂഹം വേദനയും പ്രതിഷേധവും അറിയിക്കുന്പോൾ അക്കാദമി വീണ്ടും ചേർന്ന് തീരുമാനം ആവർത്തിച്ചു പ്രഖ്യാപിക്കുന്നതു പ്രതിഷേധം പ്രകടിപ്പിച്ചവരുടെ മുഖത്തു കാറിത്തുപ്പുന്നതുപോലെ നിന്ദ്യമായ പെരുമാറ്റവുമാണ്. ആഭാസകരമായ ആവിഷ്കാരങ്ങളെ ആദരിക്കുന്നവർ അത് ആവർത്തിച്ചു പ്രഖ്യാപിച്ച് ആഭാസകരമായ പ്രതികരണങ്ങൾ വിളിച്ചുവരുത്താനാണു വഴിമരുന്നിടുന്നത്.
അക്കാദമിയെക്കുറിച്ചും അതിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ന്യായീകരിച്ചു പറയുന്നവരുടെ പ്രതികരണങ്ങൾ അവരുടെ മനസിൽ നിറഞ്ഞുകിടക്കുന്ന വിദ്വേഷത്തിന്റെയും മാലിന്യത്തിന്റെയും ബഹിർഗമനം മാത്രമാണെന്ന് ആർക്കാണു മനസിലാകാത്തത്? രാഷ്ട്രീയക്കാരുടെ കാലുപിടിച്ചും അവർക്കു വിടുപണി ചെയ്തും അക്കാദമി അംഗത്വം സന്പാദിക്കുന്ന നാലാം കിടക്കാർ എന്തോ വലിയവരാണെന്നു സമൂഹം ചിന്തിക്കണം പോലും! അവർ സ്വതന്ത്രരായി പ്രവർത്തിക്കുന്നവാരാണു പോലും!
അക്കാദമിക്ക് അത്ര വലിയ സ്വാതന്ത്ര്യം ഒന്നും ഇല്ലെന്ന സത്യം സാംസ്കാരികമന്ത്രി ബാലൻ തന്നെ തുറന്നുപറഞ്ഞു. സർക്കാർ പറയുന്നതു കേൾക്കേണ്ടിവരുമെന്നും വ്യക്തമാക്കി. സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുക്കുന്ന യോഗത്തിൽ വിവാദം ഇല്ലാതാകുമെന്ന ധ്വനിയാണ് ബാലന്റെ വാക്കുകളിൽ. അങ്ങനെ സംഭവിച്ചാൽ ഈ ആവിഷ്കാരക്കാർ എന്തു ചെയ്യും? അക്കാദമി അംഗത്വം ഇട്ടെറിഞ്ഞു സത്യസന്ധത കാണിക്കുമോ?
സർവതന്ത്ര സ്വതന്ത്രമായ ഒന്നല്ല ആവിഷ്കാരസ്വാതന്ത്ര്യം ഭാരതത്തിൽ എന്ന് എല്ലാവർക്കുമറിയാം. ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൽനിന്ന് ഉത്ഭവിക്കുന്ന ഒരവകാശം മാത്രം. ആ സ്വാതന്ത്ര്യത്തിന് ഭരണഘടന ഏർപ്പെടുത്തിയിട്ടുള്ള യുക്തിസഹമായ നിയന്ത്രണങ്ങളുമുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ പറയാനോ എഴുതാനോ വരയ്ക്കാനോ ഒന്നും ഭാരതത്തിലെ ഭരണഘടന ഇന്ന് ആർക്കും സ്വാതന്ത്ര്യം കൊടുക്കുന്നില്ല. അതിനെതിരായി നീങ്ങുന്നവർക്കെതിരെ നിയമപരമായ നടപടികളെടുക്കാൻ വികാരം വ്രണപ്പെട്ടവർക്ക് അവകാശമുണ്ട്. നാലു കോടതികളിൽ നാലു കേസ് വന്നാൽ അക്കാദമിക്കാരൊക്കെ ഓടി രക്ഷപ്പെടുന്നതു കാണാം.
പാഞ്ചാലിമേട്
വർഗീയ അജൻഡക്കാർ പാഞ്ചാലിമേട്ടിൽ പുതിയ യുദ്ധമുഖം തുറക്കാൻ നോക്കുകയാണ്. 1956 ൽ ജോസ് കള്ളിവയലിൽ കണയങ്കവയൽ പള്ളിക്കു കൊടുത്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുരിശിനെ വിവാദമാക്കാനാണ് അവരുടെ നോട്ടം. കുരിശിനു ചുറ്റും ഉണ്ടായിരുന്ന ജോസിന്റെ സ്ഥലം മിച്ചഭൂമിയായതുകൊണ്ട് 1956 ൽ പള്ളിക്കു ലഭിച്ച സ്ഥലം എങ്ങനെ സർക്കാർ ഭൂമിയാവും? ആ കുരിശിലേക്ക് ദുഃഖവെള്ളിയാഴ്ചകളിൽ നടത്തിയിരുന്ന കുരിശിന്റെ വഴിക്കായി വഴിയോരങ്ങളിൽ സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യാൻ ഇടവക നടപടിയും ആരംഭിച്ചു. ഈ കരിശിന്റെ വഴിക്ക് ഇന്നലെ വരെ എല്ലാ ഒത്താശയും ചെയ്തു കൊടുത്തുകൊണ്ടിരുന്നത് ആ നാട്ടിലെ ഹൈന്ദവരും ചേർന്നാണ്.
ആ സമാധാന ജീവിതം തകർക്കാൻ ആ നാട്ടിലേക്കു വർഗീയ വിഷവുമായി പതിവുപോലെ ശശികല എത്തി. രണ്ടാം നിലയ്ക്കൽ സമരമാണ് അവർ പ്രഖ്യാപിച്ചത്. ശബരിമല കലാപം ഉണ്ടാക്കിയിട്ടും ഒന്നും നേടാനാവാതെ വന്നവർ തിരിച്ചടിയിൽ നിന്നു പാഠങ്ങൾ പഠിക്കുന്നില്ല എന്നതാണു കഷ്ടം.
അശ്ലീലകഥകൾ
അശ്ലീലകഥകൾ വളരെ സംയമനത്തോടെ കൈകാര്യം ചെയ്യുന്നതാണു മാന്യമായ പത്രപ്രവർത്തനം എന്നു കരുതിയിരുന്ന കാലം ഏറെ അകലെയായ മട്ടാണ്. ഒരു സ്ത്രീ തന്റെ സ്വകാര്യ ബന്ധത്തിന്റെ കഥകൾ തുറന്നുപറയാൻ ഒരുന്പെട്ടു വന്നാൽ പിന്നെ മാധ്യമങ്ങൾ വിടില്ല. അവരെ സഹായിക്കാനെന്നോ അവർക്കു നീതി നേടിക്കൊടുക്കാനെന്നോ ഉള്ള പുറങ്കുപ്പായമിട്ടു മാധ്യമങ്ങളും അവരെക്കൊണ്ടു ജീവിക്കുന്നതിന്റെ നേർക്കാഴ്ചകളാണ് അടുത്തകാലത്തായി കേരളത്തിൽ കാണുന്നത്.
അതു കാണാനും രസിക്കാനും ജനമുള്ളതുകൊണ്ടാണല്ലോ അവർ ആ വഴി നീങ്ങുന്നത് എന്ന ചോദ്യവുമുണ്ട്. ഇവിടെ നമ്മുടെ സമൂഹം എങ്ങോട്ട് എന്ന ചോദ്യം പ്രസക്തമാകുന്നു. ലൈംഗിക അരാജകത്വവും അവിശ്വസ്തതയും പെരുകുന്നു. കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിന് അവനൊപ്പം അവന്റെ താവളത്തിലേക്ക് ഒറ്റയ്ക്കു പോകുന്ന പെണ്കുട്ടി. ആഘോഷം കൊഴുക്കുന്പോൾ ഉണ്ടാകുന്ന ദൃശ്യങ്ങൾ മൊബൈലിലാക്കി വിലപറയുന്നവർ. ഇതെല്ലാം കണ്ടിട്ടും തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി മനസിലാകാത്തവർ. എല്ലാം നഷ്ടപ്പെട്ടശേഷം വിലാപവുമായെത്തുന്നവർ.
വ്യഭിചാരക്കഥകളെ വലിയ കച്ചവട സാധ്യതകളാക്കി മാറ്റിയതു സാന്പത്തികമായി വലിയ ബുദ്ധിമുട്ടുള്ള മാധ്യമങ്ങളായിരുന്നില്ല. വലിയവർ തന്നെ ആയിരുന്നു. സദാചാര മര്യാദകൾ പാലിക്കാൻ നോക്കിയവർക്കുപോലും പിടിച്ചുനിൽക്കാനാവാത്തവിധം ഭീകരമായി അവരുടെ ആഘോഷങ്ങൾ. ആ കൊണ്ടാട്ടം ദൃശ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ എല്ലാ സീമകളും ലംഘിക്കപ്പെട്ടു. കോഴിക്കോട് ഐസ്ക്രീം പാർലർ കേസായിരുന്നു കുറെക്കാലത്തേക്ക് ആഘോഷം. അതു കഴിഞ്ഞപ്പോൾ സോളാർ കേസായി.
ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഒക്കെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തി അധികാരം പിടിച്ചവരെ വിധി പിടികൂടിയിരിക്കുകയാണ്. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന ചൊല്ലുപോലെ വ്യഭിചാരക്കഥകളും സ്ത്രീപീഡനക്കഥകളും അവരെ വിടാതെ പിടികൂടിയിരിക്കുകയാണ്. എന്നാൽ, അവയോടുള്ള സമീപനത്തിൽ അവർക്ക് ഇപ്പോൾ വലിയ മാനസാന്തരം വന്നിരിക്കുന്നു. മകന്റെ കുറ്റത്തിന് അച്ഛനെ പഴിപറയാമോ എന്നാണു ചോദ്യം.
ആരെക്കുറിച്ചുള്ള കഥകളായാലും അവയ്ക്കു നിയന്ത്രണം ഉണ്ടാകുന്നതു സമൂഹനന്മയ്ക്കു വേണ്ടതാണ്. അയാളുടെ ബന്ധുക്കൾ പ്രശസ്തരോ അല്ലയോ എന്നതൊന്നും വിഷയമാക്കാതെ സംയമനം പാലിക്കണം. കാരണം കുറ്റാരോപിതന്റെ ബന്ധുക്കളുടെ അന്തസും സമൂഹത്തിലെ മാന്യതയും എല്ലാമാണു തകർക്കപ്പെടുന്നത്. വീട്ടിൽ ഒരു അസുരവിത്ത് ഉണ്ടായതിന് അല്ലാതെതന്നെ അവർ അനുഭവിക്കുന്ന നീറ്റലുകൾ എന്തുമാത്രം ഉണ്ടാവും? ഓരോ കുറ്റാരോപിതന്റെയും ഭാര്യയും മറ്റും അവരുടെ ജീവിത മേഖലകളിൽ അനുഭവിക്കുന്ന പരിഹാസങ്ങൾക്കും നിന്ദനങ്ങൾക്കും എങ്ങനെ പരിഹാരം ചെയ്യപ്പെടും?
മകന്റെ അശ്ലീലമായ നടപ്പിന് അച്ഛൻ കുറ്റക്കാരനാവുമോ എന്നു ചോദിച്ചാൽ മനഃസാക്ഷിയുള്ള ആർക്കും അച്ഛനെ കുറ്റപ്പെടുത്താനാവില്ല. പ്രായപൂർത്തിയായ മക്കളെ അച്ഛന് എന്തുചെയ്യാനാവും? പുതിയ ശിശു സംരക്ഷണ നിയമങ്ങൾ അനുസരിച്ച് പ്രായപൂർത്തിയാകാത്ത മകനെപ്പോലും ശിക്ഷിക്കാനോ വഴക്കുപറയാനോ അച്ഛനു സാധിക്കാത്ത നിലയാണ്. എന്നാൽ, ബിനോയിയെക്കുറിച്ച് ഇത്തരം വാർത്തകൾ വരുന്നതും അദ്ദേഹം നിർബാധം വിഹരിക്കുന്നതുമെല്ലാം നിരീക്ഷിക്കുന്നവരുടെ നെറ്റി ചുളിക്കുന്നുണ്ട്.
പാർട്ടി സമീപനം
കോടിയേരിയെ വേട്ടയാടാൻ സമ്മതിക്കില്ല എന്നു ഗോവിന്ദനും പറഞ്ഞതായാണു വാർത്ത. ബിനോയിക്കെതിരെ ഏതാനും കാലം മുന്പു വന്ന സാന്പത്തിക ആരോപണത്തിന്റെ കാലത്തും ഇതുതന്നെ ആയിരുന്നു പാർട്ടിസമീപനം. തീപ്പൊരി വൃന്ദ കാരാട്ടിനും ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങൾമാത്രം. ഈ മര്യാദ പക്ഷേ എല്ലാവരോടും കാണിക്കാൻ ഇടതുപക്ഷത്തിന് ആവുന്നില്ലല്ലോ എന്നകാര്യം വിസ്മരിക്കാനാവുന്നില്ല. സോളാർ കേസിലെ കഥകൾ പാടിനടന്ന പാണന്മാർ ഇപ്പോൾ വ്യഭിചാരം വ്യക്തിപരമായ കാര്യമാക്കി. കാനത്തെപ്പോലുള്ള വലിയ ആദർശക്കാരുടെ നിലപാടാണത്. അതാണ് അദ്ദേഹത്തിന്റെ വിപ്ലവം എന്നെങ്കിലും സമൂഹം മനസിലാക്കിയാൽ നല്ലത്.
കേരളത്തിലാകെ ഇളക്കം സൃഷ്ടിച്ച പാലക്കാടൻ ശശി സംഭവം നോക്കുക. ശശി ഒരു പരിക്കും ഇല്ലാതെ പഴയ പദവികളിൽ എത്തി. തന്റെ രീതികൾ തുടരുന്നു. എന്നാൽ, ശശിക്കെതിരെ പരാതികൊടുത്ത യുവതി പാർട്ടിവിട്ടു. ഇടതുമുന്നണി കണ്വീനർ വിജയരാഘവൻ ഒരു യുവതിക്കു കൊടുത്ത ഉപദേശം സ്വന്തം പാർട്ടിയിലെ അനുഭവം വച്ചാവുമെന്നു പാലക്കാടൻ സംഭവങ്ങൾ വ്യക്തമാക്കുന്നു. ശശിക്കെതിരെ പാർട്ടിയിലല്ലാതെ എങ്ങും പരാതി പറയാൻ ആ കുട്ടിക്കു ധൈര്യവും ഇല്ല. അതാണു ശശി, അതാണു പാർട്ടി.
തൃശൂരിലെ ഒരു സഖാവിനെതിരെ കൊടുത്ത പരാതി ഇപ്പോഴും അങ്ങനെ കിടക്കുന്നു. പരാതിക്കാരി ജീവിക്കാൻ ബുദ്ധിമുട്ടുന്നു. എംഎൽഎ ഹോസ്റ്റലിൽ വച്ചുണ്ടായ മറ്റൊരു അപമര്യാദയുടെ കഥയും ഒരു പാർട്ടി പ്രവർത്തക പറഞ്ഞിരുന്നു. ആ കേസും തേഞ്ഞുമാഞ്ഞതായാണു വിവരം
സമൂഹത്തിലെ ഉന്നതന്മാരുടെ മക്കളും മറ്റും ചെയ്യുന്ന തോന്ന്യാസങ്ങൾക്കു മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നത് സത്യം. എന്നാൽ, ഉന്നതരുടെ സ്വാധീനം ഉപയോഗിച്ച് കുറ്റാരോപിതർ രക്ഷപ്പെടുന്നതും പോലീസ് പിടിയിൽ ആകാതിരിക്കുന്നതും ഒന്നും സംഭവിക്കാത്തമട്ടിൽ സമൂഹത്തിൽ തല ഉയർത്തി നടക്കുന്നതും ശരിയല്ലല്ലോ. അതിനു വലിയ കാരണം ഉദ്യോഗസ്ഥരാണ്. ബന്ധപ്പെട്ട ആൾ പറയാതെ തന്നെ അവർ സഹായിക്കും.
ആന്തൂരിൽ വ്യവസായ സംരംഭകനായ ഒരു പ്രവാസി മലയാളി മുനിസിപ്പൽ ചെയർപേഴ്സന്റെയും സെക്രട്ടറിയുടെയും നിലപാടുകൾ മൂലം ആത്മഹത്യ ചെയ്തു. കുറ്റാരോപിതയായ ചെയർപേഴ്സൺ പാർട്ടി നേതാവിന്റെ സ്വന്തം. അതുകൊണ്ടു മുഖം രക്ഷിക്കാനുള്ള നടപടി മുനിസിപ്പൽ സെക്രട്ടറിയിൽ ഒതുക്കി. ആനപ്പുറത്തിരിക്കുന്നവൻ എന്തിനു പട്ടിയെ പേടിക്കണം എന്ന മട്ടിലാണത്രെ ചെയർപേഴ്സൺ!
അനന്തപുരി/ദ്വിജൻ