ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മമത ബാനർജിയും ചന്ദ്രബാബു നായിഡുവും ചെറിയ നേതാക്കളല്ല. തികഞ്ഞ പ്രാദേശിക നേതാക്കളെങ്കിലും ദേശീയ തലത്തിൽ വലിയ സ്വാധീനമുള്ളവരാണ് ഇരുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം വരവോടെ ഇരുവർക്കും ദിവസവും തിരിച്ചടികളാണ്. മോദി - അമിത് ഷാ കൂട്ടുകെട്ടിന്റെ വെല്ലുവിളി മറികടക്കുകയെന്നതു മമതയ്ക്കും നായിഡുവിനും അഗ്നിപരീക്ഷയാകും.
ത്രിപുരയ്ക്കു പിന്നാലെ പശ്ചിമ ബംഗാളും ആന്ധ്രപ്രദേശും കേരളവും പിടിക്കുകയെന്നതാണു ബിജെപിയുടെ ലക്ഷ്യം. പലരും പ്രതീക്ഷിച്ചതിലേറെ വേഗത്തിലാണു ബംഗാളിലും ആന്ധ്രയിലും ബിജെപി പിടിമുറുക്കുന്നത്. കേരളത്തിലും മുന്നേറ്റം ഉണ്ടെ ങ്കിലും ബിജെപിക്കാരുടെ മോഹം ഫലിക്കാൻ ഇനിയും സമയമെടുക്കും. കോണ്ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തെക്കുറിച്ചു മോദിയും ഷായും ഇപ്പോൾ അധികം പറയുന്നില്ല. പക്ഷേ ആ മോഹവും ലക്ഷ്യവും ഉപേക്ഷിച്ചിട്ടില്ല.
വന്പോടെ വങ്കനാട്ടിൽ
ബംഗാളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും ബിജെപി കൊടി പാറിച്ചുകഴിഞ്ഞു. പത്തോ പതിനഞ്ചോ വർഷം മുന്പ് പലരും സ്വപ്നം കാണാത്ത ത്രിപുര, ആസാം, അരുണാചൽ പ്രദേശ്, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലെത്തിക്കഴിഞ്ഞു. പഴയ ചെങ്കോട്ടയായിരുന്ന ത്രിപുരയിൽ ബിജെപി ഒറ്റയ്ക്കാണു സിപിഎമ്മിനെ നിലംപരിശാക്കി ഭരണത്തിലേറിയത്. ബംഗാളിലും സിപിഎമ്മും ഇടതുപാർട്ടികളും തകർന്നടിഞ്ഞു.
മൂന്നു ദശകം നീണ്ട സിപിഎം കുത്തക അവസാനിപ്പിച്ച് അധികാരത്തിലെത്തിയ മമത ബാനർജിയെ തകർക്കുകയെന്നത് ഏതാണ്ട് അസാധ്യമെന്നു തോന്നിപ്പിച്ചിരുന്നു. നിയമസഭയിലും പാർലമെന്റിലും ത്രിതല പഞ്ചായത്തുകളിലും തൃണമൂൽ കോണ്ഗ്രസിന്റെ വാഴ്ചയാണു കണ്ട ത്. 2014ലെ മോദി തരംഗത്തിൽ പോലും ബംഗാളിൽ ബിജെപിക്കു കിട്ടിയത് വെറും രണ്ടു സീറ്റ്. തൃണമൂൽ കോണ്ഗ്രസിന് 34 സീറ്റിലാണ് വിജയിക്കാനായത്.
രണ്ടേ രണ്ടു സീറ്റിൽ നിന്നാണു ബംഗാളിൽ ഇത്തവണ 18 സീറ്റുകളിൽ ബിജെപി വിജയിച്ചത്. ആകെയുള്ള 42-ൽ 34 സീറ്റിലും ജയിച്ചു മോദിയെ 2014ൽ തടഞ്ഞുനിർത്തിയിരുന്ന തൃണമൂൽ ഇത്തവണ 22 സീറ്റിലേക്കു ചുരുങ്ങി. രണ്ടു സീറ്റുണ്ടായിരുന്ന സിപിഎം 2019ലെത്തിയപ്പോൾ വട്ടപ്പൂജ്യമായി. നാലു സീറ്റുണ്ടായിരുന്ന കോണ്ഗ്രസിനു പോലും രണ്ടു സീറ്റ് നിലനിർത്താനായപ്പോഴാണ് ഇടതിന്റെ തകർച്ച. സീറ്റിനേക്കാളേറെ സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്കു മാറിയതാകും രാഷ്ട്രീയത്തിലെ വലിയ സംഭവം.
കാലിടറി മമത
മോദിയും ദീദിയും തമ്മിലുള്ള ബംഗാളിലെ പോരാട്ടത്തിൽ മമതയ്ക്കു കാലിടറിക്കഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ സുനാമിയെ അതിജീവിക്കാൻ മമതയ്ക്കു കഴിയുമോ എന്നതാകും ചോദ്യം. ബംഗാളിലെ ജനത ആഗ്രഹിച്ച വികസനവും പുരോഗതിയും മാറ്റങ്ങളും കൊണ്ടുവരുന്നതിൽ സിപിഎം പരാജയപ്പെട്ടതായിരുന്നു അവരുടെ തകർച്ചയ്ക്കു കാരണമായത്. സിപിഎമ്മിനു ബദലായി മമത രംഗപ്രവേശം ചെയ്തതോടെ ഇടതുകോട്ടകൾ ഒന്നൊന്നായി തകർന്നടിഞ്ഞു.
ചോദ്യം ചെയ്യാനില്ലാത്ത നേതാവായി മമത ബാനർജി ബംഗാളിനെ അടക്കിവാഴുകയായിരുന്നു. യൂത്ത് കോണ്ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ മമത രാജ്യത്തെ തീപ്പൊരി, ജനകീയ നേതാക്കളിൽ മുന്പിലായതും വേഗത്തിലായിരുന്നു. പക്ഷേ, സിപിഎമ്മിനെ ജനം തള്ളിയ അതേ കാരണങ്ങളാകും മമതയുടെ വീഴ്ചയിലേക്കു നയിക്കുന്നത്. ബംഗാളികൾ ആഗ്രഹിച്ച മാറ്റങ്ങൾ നടപ്പിലാക്കുന്നതിൽ മമതയും പരാജയപ്പെടുകയായിരുന്നു. ബിജെപിവിരുദ്ധ ശക്തികളുടെ നേതാവായി പ്രധാനമന്ത്രിയാകാൻ വരെ മോഹിച്ച മമതയുടെ ചിറകരിയുന്നതിൽ ബിജെപി വിജയിച്ചു.
എട്ടു വർഷം ബംഗാളിൽ അധികാരത്തിലിരുന്ന മമതയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ബിജെപി ഉയർത്തുന്നത്. കാര്യമായ സാന്നിധ്യം ഇല്ലാതിരുന്ന ബംഗാളിൽ ബിജെപി ഇന്ന് വലിയ ശക്തിയായിക്കഴിഞ്ഞു. 2014ൽ ആകെ 17 ശതമാനം വരുന്ന 55 ലക്ഷം വോട്ടുണ്ടായിരുന്ന ബിജെപി അഞ്ചു വർഷം കഴിഞ്ഞപ്പോൾ 40 ശതമാനം വോട്ടാണു സ്വന്തമാക്കിയത്. മൊത്തം 2.3 കോടി വോട്ടർമാരാണു ബംഗാളിൽ ഇക്കുറി ബിജെപിക്ക് വോട്ടു ചെയ്തത്.
മമതയെ അധികാരത്തിൽ നിന്നു തൂത്തെറിയാൻ ആവനാഴിയിലെ അന്പുകളെല്ലാം ബിജെപി പുറത്തെടുക്കുകയാണ്. തൃണമൂലിന്റെ എംഎൽഎ അടക്കം നിരവധി നേതാക്കളെയാണു ബിജെപി കഴിഞ്ഞ ദിവസം റാഞ്ചിയത്. കൂടുതൽ എംഎൽഎമാരെ സ്വന്തമാക്കാൻ ബിജെപി വലവിരിച്ചിട്ടുമുണ്ട്. ബംഗാളിലെ കസേരയിലേക്കുള്ള ദൂരം ഇനി അകലയല്ലെന്നു ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.
പേടിപ്പിച്ച് പിടികൂടുന്നു
കേന്ദ്രഭരണത്തിന്റെയും ബിജെപിയുടെ സംഘടനാ- സാന്പത്തിക ബലത്തിന്റെയും വ്യവസായ ലോബികളുടെയും വിവിധ ദേശീയ സാന്പത്തിക, അന്വേഷണ ഏജൻസികളുടെയുമെല്ലാം പിന്തുണയോടെ ആരെയും വരുതിയിലാക്കുകയാണ് മോദിയും ഷായും. ഭീഷണി വേണ്ടിടത്ത് ഭീഷണി, പണം വേണ്ടിടത്ത് പണം, വർഗീയത വേണ്ടിടത്ത് അത് എന്നതാണു തന്ത്രം. ബംഗാളിനു പിന്നാലെ ആന്ധ്രപ്രദേശും അടുത്തതായി കേരളവുമാണ് ബിജെപിയുടെ റഡാറിലുള്ളത്.
ബിജെപി ബാന്ധവം അവസാനിപ്പിച്ച് കോണ്ഗ്രസ് പക്ഷത്തേക്കു മാറിയ തെലുങ്കുദേശം നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ കരണത്താണു ബിജെപിയുടെ അടി. രാജ്യസഭയിലെ ആറു ടിഡിപി എംപിമാരിൽ നാലു പേരെയാണു ഒറ്റയടിക്കു ബിജെപിയിലെത്തിച്ചത്. ആറിൽ നാലും ബിജെപിയിൽ ചേർന്നതിനാൽ കൂറുമാറ്റ നിയമവും പ്രശ്നമാകില്ല.
കൂറുമാറി ബിജെപിയിലെത്തിയ വൈ.എസ്. ചൗധരിയും സി.എം. രമേശും ജി. മോഹൻ റാവുവും ടി.ജി. വെങ്കിടേഷും വെറും പണം മാത്രം മോഹിച്ച് പാർട്ടി വിടാൻ തയാറായേക്കില്ല. ശതകോടികളുടെ സ്വത്ത് സ്വന്തമായുള്ളവരാണ് രമേശിനെപ്പോലുള്ള എംപിമാർ. പത്തോ അന്പതോ കോടി രൂപ കണ്ടു കണ്ണുമഞ്ഞളിക്കാൻ ഇടയില്ലാത്തവർ. പിന്നെയെന്താകും ടിഡിപി വിട്ട് ബിജെപിയിലെത്താൻ ഇവരെ പ്രേരിപ്പിച്ചത്?
ടിഡിപിയെയും അടർത്തിയെടുത്തു
കോടികളുടെ സ്വത്തുക്കളുള്ള ടിഡിപി എംപിമാർക്ക് പക്ഷേ അവരുടെ ബിസിനസ് സാമ്രാജ്യം സംരക്ഷിക്കുകയും നിലനിർത്തുകയും വേണം. ഒന്നുകിൽ ബിജെപിയിലേക്കു വരിക, അല്ലെങ്കിൽ ദുരിതങ്ങളും പ്രശ്നങ്ങളും നേരിടുക എന്നതായിരുന്നു ബിജെപി നൽകിയ സന്ദേശം. എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് മുതൽ സിബിഐ വരെയുള്ള കേന്ദ്ര ഏജൻസികളുടെ ശക്തി തിരിച്ചറിയുന്നവർക്കു സ്വന്തം നിലനില്പാകും പ്രശ്നം.
ഏതായാലും യൂറോപ്പിൽ വിനോദസഞ്ചാരത്തിലായിരുന്ന ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ചുകൊണ്ട് ഒരു രാത്രി കൊണ്ടാണു നാല് എംപിമാർ ബിജെപിയിലെത്തിയത്. കാലിനടിയിലെ മണ്ണു ചോരുന്നതു മുൻകൂട്ടി കാണാൻ നായിഡുവിനു കഴിഞ്ഞില്ല. ടിഡിപിയുടെ ഏറ്റവും പ്രബലരും സാന്പത്തിക സ്രോതസുമായിരുന്ന എംപിമാരെയാണു നായിഡുവിനു നഷ്ടമായത്.
ആന്ധ്രയിൽ ബിജെപി വടി എടുത്തിട്ടേയുള്ളൂ. ഇനിയുള്ള മാസങ്ങളിൽ ബിജെപിയിലേക്കു കൂടുതൽ നേതാക്കൾ പോകുമെന്നതിൽ സംശയിക്കേണ്ട . ടിഡിപിയെ ദുർബലമാക്കാൻ വേണ്ടതെല്ലാം ബിജെപിയോടൊപ്പം ഇപ്പോഴുണ്ട്. എത്ര കോടികൾ ഉള്ളവരാണെങ്കിലും ബിജെപിയിൽ ചേർന്നാൽ ഒരു നേതാവിനും പോലീസിനെയും ആദായനികുതി റെയ്ഡിനെയും ഒന്നും പേടിക്കേണ്ട .
ലോക്സഭയിൽ വലിയ ഭൂരിപക്ഷം ഉള്ളപ്പോഴും രാജ്യസഭയിലെ അംഗബലമായിരുന്നു മോദിയുടെ പ്രധാന വെല്ലുവിളി. ആന്ധ്രയിലെ നാലു പേരെക്കൂടി കൂട്ടിയതോടെ 245 അംഗ രാജ്യസഭയിൽ എൻഡിഎക്ക് 102 പേരുടെ പിൻബലമായി. അടുത്തുവരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിലെ മേധാവിത്വം ബിജെപിക്ക് നേട്ടമാകും. മോദിയുടെ രണ്ടാം ഭരണം രണ്ടു വർഷം കൂടി പിന്നിടുന്പോഴേക്കും രാജ്യസഭയിലും ബിജെപി ഭൂരിപക്ഷം നേടിയേക്കും. അത്ഭുതങ്ങൾ കണ്ടു ജനാധിപത്യം തകർന്നുവെന്നു വിലപിക്കാനേ പ്രതിപക്ഷത്തിനു കഴിയുകയുള്ളൂ.
തെക്കുറയ്ക്കാൻ തോന്നിയതെന്തും
ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാൻ ബിജെപി ഏതറ്റം വരെയും പോകും. ഇത്രകാലവും ബിജെപിയെ നഖശിഖാന്തം എതിർത്തിരുന്ന നേതാക്കൾക്ക് അങ്ങോട്ടു കൂറുമാറാൻ എന്തെല്ലാം ന്യായങ്ങൾ! മോദിയുടെ വികസനനയങ്ങൾ മുതൽ ദേശരക്ഷ വരെ പലതും കൂറുമാറുന്നതിന്റെ തലേന്നു മുതലാകും ഇവരെല്ലാം കണ്ടെ ത്തുക. മേഘാലയയിലും ഗോവയിലും ത്രിപുരയിലുമെല്ലാം ഭരണം പിടിക്കാൻ പ്രധാന കക്ഷികളെ ദുർബലമാക്കുന്ന കൂറുമാറ്റമായിരുന്നു ബിജെപിയുടെ പ്രധാന ആയുധം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നേടിയ വൻവിജയം ബിജെപിക്കു ശക്തി പകരും. കേരളം, തമിഴനാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ കൂടി ശക്തി തെളിയിക്കാനാണു ബിജെപിയുടെ മോഹം. ആന്ധ്ര പിടിക്കാനും കേരളത്തിൽ ശക്തമായി കാലുറപ്പിക്കാനും തെലുങ്കാനയിൽ വൈകാതെ കാലു വയ്ക്കാനുമാണു ബിജെപി കരുക്കൽ നീക്കുന്നത്.
ഇരയെ പിടിക്കാൻ അനങ്ങാതെ കാത്തിരിക്കുന്ന കഴുകന്റെ അതേ തന്ത്രമാണ് കേരളത്തിലും ആന്ധ്രയിലും തെലുങ്കാനയിലും ബിജെപി പയറ്റുക. ആന്ധ്രയിൽ പമ്മിയിറങ്ങി നാലു എംപിമാരെ റാഞ്ചിക്കഴിഞ്ഞു. തെലുങ്കാനയിലും വൈകാതെ റാഞ്ചൽ കണ്ടാൽ അത്ഭുതപ്പെടാനില്ല. കേരളത്തിൽ പലവിധ തന്ത്രങ്ങളുടെ സംയോജനമാകും പരീക്ഷിക്കുക.
ഏകാധിപത്യത്തിനു ദീർഘായുസില്ല
രാഷ്ട്രീയ നേതാക്കൾ, മത- സാമുദായിക സംഘടനകൾ എന്നിവരെയെല്ലാം പലതരത്തിൽ ബിജെപിയിലെത്തിക്കാൻ ഇനിയും ശ്രമങ്ങളുണ്ടാകും. ബിഡിജെഎസ് അടക്കമുള്ളവരെ കൂടെനിർത്തിയിട്ടും മോഹിച്ച ഫലം ഉണ്ടായിട്ടില്ല. ശബരിമല യുവതീപ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ പരമാവധി മുതലെടുപ്പിനു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും കേരള ജനത കൈവിട്ടതിന്റെ നിരാശ വേറെ.
കേരളം ബിജെപിയുടെ റഡാറിന്റെ മുന്നിലാണെന്നു തെളിയിക്കുന്നതായിരുന്നു മോദിയുടെ രണ്ടാമൂഴത്തിലെ ഓരോ നടപടികളും. പ്രധാനമന്ത്രിയായ ശേഷമുള്ള ഇത്തവണത്തെ ആദ്യ യാത്ര ഗുരുവായൂരിലേക്ക് ആയത് യാദൃച്ഛികമല്ല. കേരളത്തിലെത്തിയ മോദിയുടെ പ്രസ്താവനകളും ശ്രദ്ധേയമായിരുന്നു. തനിക്കു വാരണാസി പോലെയാണു ഗുരുവായൂരെന്നു പറഞ്ഞതിൽ പലതുമുണ്ട്.
പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ കേരള ടച്ചും വെറുതെയല്ല. ശ്രീനാരായണഗുരുവിന്റെ ജാതിഭേദം, മതദ്വേഷം എന്ന സൂക്തം ഹിന്ദിയിലെഴുതി മലയാളത്തിൽ വായിച്ചതിലെ രാഷ്ട്രീയം വ്യക്തം.
കേരളത്തിലേക്കു കരങ്ങൾ വീശിയെറിഞ്ഞാണു മോദിയും ഷായും ഇനി കളത്തിലിറങ്ങുക. കേരള നിയമസഭയിൽ ഒ. രാജഗോപാലിനെ എത്തിച്ചതു പോലെ എളുപ്പമല്ല ഇനിയുള്ള വഴികളെന്ന തിരിച്ചറിവാകും ലോക്സഭാ തെരഞ്ഞെടുപ്പു നൽകിയത്.
കേരളത്തിലും ബിജെപി വളരുകയാണെന്നു കോണ്ഗ്രസും സിപിഎമ്മും സമ്മതിക്കും. സിപിഎമ്മിന്റെ ചെലവിലായിരുന്നു ഇത്തവണത്തെ വളർച്ചയെന്നാണു ബിജെപിയുടെ വിലയിരുത്തൽ. പക്ഷേ ഏതുവിധേനയും അധികാരം പിടിക്കാനുള്ള വളഞ്ഞ വഴികൾ ജനാധിപത്യ സംവിധാനത്തിനു വെല്ലുവിളിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ’ഏകാധിപത്യ ജനാധിപത്യം’ അല്ലെങ്കിൽ ’ഏകപാർട്ടി ജനാധിപത്യം’ എന്നതു ജനാധിപത്യമാകില്ല. കരുത്തരായ ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവും ജനാധിപത്യത്തിൽ പ്രധാനമാണ്.
മമത ബാനർജിയും ചന്ദ്രബാബു നായിഡുവും ചെറിയ നേതാക്കളല്ല. തികഞ്ഞ പ്രാദേശിക നേതാക്കളെങ്കിലും ദേശീയ തലത്തിൽ വലിയ സ്വാധീനമുള്ളവരാണ് ഇരുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം വരവോടെ ഇരുവർക്കും ദിവസവും തിരിച്ചടികളാണ്. മോദി - അമിത് ഷാ കൂട്ടുകെട്ടിന്റെ വെല്ലുവിളി മറികടക്കുകയെന്നതു മമതയ്ക്കും നായിഡുവിനും അഗ്നിപരീക്ഷയാകും.
ത്രിപുരയ്ക്കു പിന്നാലെ പശ്ചിമ ബംഗാളും ആന്ധ്രപ്രദേശും കേരളവും പിടിക്കുകയെന്നതാണു ബിജെപിയുടെ ലക്ഷ്യം. പലരും പ്രതീക്ഷിച്ചതിലേറെ വേഗത്തിലാണു ബംഗാളിലും ആന്ധ്രയിലും ബിജെപി പിടിമുറുക്കുന്നത്. കേരളത്തിലും മുന്നേറ്റം ഉണ്ടെ ങ്കിലും ബിജെപിക്കാരുടെ മോഹം ഫലിക്കാൻ ഇനിയും സമയമെടുക്കും. കോണ്ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തെക്കുറിച്ചു മോദിയും ഷായും ഇപ്പോൾ അധികം പറയുന്നില്ല. പക്ഷേ ആ മോഹവും ലക്ഷ്യവും ഉപേക്ഷിച്ചിട്ടില്ല.
വന്പോടെ വങ്കനാട്ടിൽ
ബംഗാളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും ബിജെപി കൊടി പാറിച്ചുകഴിഞ്ഞു. പത്തോ പതിനഞ്ചോ വർഷം മുന്പ് പലരും സ്വപ്നം കാണാത്ത ത്രിപുര, ആസാം, അരുണാചൽ പ്രദേശ്, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലെത്തിക്കഴിഞ്ഞു. പഴയ ചെങ്കോട്ടയായിരുന്ന ത്രിപുരയിൽ ബിജെപി ഒറ്റയ്ക്കാണു സിപിഎമ്മിനെ നിലംപരിശാക്കി ഭരണത്തിലേറിയത്. ബംഗാളിലും സിപിഎമ്മും ഇടതുപാർട്ടികളും തകർന്നടിഞ്ഞു.
മൂന്നു ദശകം നീണ്ട സിപിഎം കുത്തക അവസാനിപ്പിച്ച് അധികാരത്തിലെത്തിയ മമത ബാനർജിയെ തകർക്കുകയെന്നത് ഏതാണ്ട് അസാധ്യമെന്നു തോന്നിപ്പിച്ചിരുന്നു. നിയമസഭയിലും പാർലമെന്റിലും ത്രിതല പഞ്ചായത്തുകളിലും തൃണമൂൽ കോണ്ഗ്രസിന്റെ വാഴ്ചയാണു കണ്ട ത്. 2014ലെ മോദി തരംഗത്തിൽ പോലും ബംഗാളിൽ ബിജെപിക്കു കിട്ടിയത് വെറും രണ്ടു സീറ്റ്. തൃണമൂൽ കോണ്ഗ്രസിന് 34 സീറ്റിലാണ് വിജയിക്കാനായത്.
രണ്ടേ രണ്ടു സീറ്റിൽ നിന്നാണു ബംഗാളിൽ ഇത്തവണ 18 സീറ്റുകളിൽ ബിജെപി വിജയിച്ചത്. ആകെയുള്ള 42-ൽ 34 സീറ്റിലും ജയിച്ചു മോദിയെ 2014ൽ തടഞ്ഞുനിർത്തിയിരുന്ന തൃണമൂൽ ഇത്തവണ 22 സീറ്റിലേക്കു ചുരുങ്ങി. രണ്ടു സീറ്റുണ്ടായിരുന്ന സിപിഎം 2019ലെത്തിയപ്പോൾ വട്ടപ്പൂജ്യമായി. നാലു സീറ്റുണ്ടായിരുന്ന കോണ്ഗ്രസിനു പോലും രണ്ടു സീറ്റ് നിലനിർത്താനായപ്പോഴാണ് ഇടതിന്റെ തകർച്ച. സീറ്റിനേക്കാളേറെ സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്കു മാറിയതാകും രാഷ്ട്രീയത്തിലെ വലിയ സംഭവം.
കാലിടറി മമത
മോദിയും ദീദിയും തമ്മിലുള്ള ബംഗാളിലെ പോരാട്ടത്തിൽ മമതയ്ക്കു കാലിടറിക്കഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ സുനാമിയെ അതിജീവിക്കാൻ മമതയ്ക്കു കഴിയുമോ എന്നതാകും ചോദ്യം. ബംഗാളിലെ ജനത ആഗ്രഹിച്ച വികസനവും പുരോഗതിയും മാറ്റങ്ങളും കൊണ്ടുവരുന്നതിൽ സിപിഎം പരാജയപ്പെട്ടതായിരുന്നു അവരുടെ തകർച്ചയ്ക്കു കാരണമായത്. സിപിഎമ്മിനു ബദലായി മമത രംഗപ്രവേശം ചെയ്തതോടെ ഇടതുകോട്ടകൾ ഒന്നൊന്നായി തകർന്നടിഞ്ഞു.
ചോദ്യം ചെയ്യാനില്ലാത്ത നേതാവായി മമത ബാനർജി ബംഗാളിനെ അടക്കിവാഴുകയായിരുന്നു. യൂത്ത് കോണ്ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ മമത രാജ്യത്തെ തീപ്പൊരി, ജനകീയ നേതാക്കളിൽ മുന്പിലായതും വേഗത്തിലായിരുന്നു. പക്ഷേ, സിപിഎമ്മിനെ ജനം തള്ളിയ അതേ കാരണങ്ങളാകും മമതയുടെ വീഴ്ചയിലേക്കു നയിക്കുന്നത്. ബംഗാളികൾ ആഗ്രഹിച്ച മാറ്റങ്ങൾ നടപ്പിലാക്കുന്നതിൽ മമതയും പരാജയപ്പെടുകയായിരുന്നു. ബിജെപിവിരുദ്ധ ശക്തികളുടെ നേതാവായി പ്രധാനമന്ത്രിയാകാൻ വരെ മോഹിച്ച മമതയുടെ ചിറകരിയുന്നതിൽ ബിജെപി വിജയിച്ചു.
എട്ടു വർഷം ബംഗാളിൽ അധികാരത്തിലിരുന്ന മമതയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ബിജെപി ഉയർത്തുന്നത്. കാര്യമായ സാന്നിധ്യം ഇല്ലാതിരുന്ന ബംഗാളിൽ ബിജെപി ഇന്ന് വലിയ ശക്തിയായിക്കഴിഞ്ഞു. 2014ൽ ആകെ 17 ശതമാനം വരുന്ന 55 ലക്ഷം വോട്ടുണ്ടായിരുന്ന ബിജെപി അഞ്ചു വർഷം കഴിഞ്ഞപ്പോൾ 40 ശതമാനം വോട്ടാണു സ്വന്തമാക്കിയത്. മൊത്തം 2.3 കോടി വോട്ടർമാരാണു ബംഗാളിൽ ഇക്കുറി ബിജെപിക്ക് വോട്ടു ചെയ്തത്.
മമതയെ അധികാരത്തിൽ നിന്നു തൂത്തെറിയാൻ ആവനാഴിയിലെ അന്പുകളെല്ലാം ബിജെപി പുറത്തെടുക്കുകയാണ്. തൃണമൂലിന്റെ എംഎൽഎ അടക്കം നിരവധി നേതാക്കളെയാണു ബിജെപി കഴിഞ്ഞ ദിവസം റാഞ്ചിയത്. കൂടുതൽ എംഎൽഎമാരെ സ്വന്തമാക്കാൻ ബിജെപി വലവിരിച്ചിട്ടുമുണ്ട്. ബംഗാളിലെ കസേരയിലേക്കുള്ള ദൂരം ഇനി അകലയല്ലെന്നു ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.
പേടിപ്പിച്ച് പിടികൂടുന്നു
കേന്ദ്രഭരണത്തിന്റെയും ബിജെപിയുടെ സംഘടനാ- സാന്പത്തിക ബലത്തിന്റെയും വ്യവസായ ലോബികളുടെയും വിവിധ ദേശീയ സാന്പത്തിക, അന്വേഷണ ഏജൻസികളുടെയുമെല്ലാം പിന്തുണയോടെ ആരെയും വരുതിയിലാക്കുകയാണ് മോദിയും ഷായും. ഭീഷണി വേണ്ടിടത്ത് ഭീഷണി, പണം വേണ്ടിടത്ത് പണം, വർഗീയത വേണ്ടിടത്ത് അത് എന്നതാണു തന്ത്രം. ബംഗാളിനു പിന്നാലെ ആന്ധ്രപ്രദേശും അടുത്തതായി കേരളവുമാണ് ബിജെപിയുടെ റഡാറിലുള്ളത്.
ബിജെപി ബാന്ധവം അവസാനിപ്പിച്ച് കോണ്ഗ്രസ് പക്ഷത്തേക്കു മാറിയ തെലുങ്കുദേശം നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ കരണത്താണു ബിജെപിയുടെ അടി. രാജ്യസഭയിലെ ആറു ടിഡിപി എംപിമാരിൽ നാലു പേരെയാണു ഒറ്റയടിക്കു ബിജെപിയിലെത്തിച്ചത്. ആറിൽ നാലും ബിജെപിയിൽ ചേർന്നതിനാൽ കൂറുമാറ്റ നിയമവും പ്രശ്നമാകില്ല.
കൂറുമാറി ബിജെപിയിലെത്തിയ വൈ.എസ്. ചൗധരിയും സി.എം. രമേശും ജി. മോഹൻ റാവുവും ടി.ജി. വെങ്കിടേഷും വെറും പണം മാത്രം മോഹിച്ച് പാർട്ടി വിടാൻ തയാറായേക്കില്ല. ശതകോടികളുടെ സ്വത്ത് സ്വന്തമായുള്ളവരാണ് രമേശിനെപ്പോലുള്ള എംപിമാർ. പത്തോ അന്പതോ കോടി രൂപ കണ്ടു കണ്ണുമഞ്ഞളിക്കാൻ ഇടയില്ലാത്തവർ. പിന്നെയെന്താകും ടിഡിപി വിട്ട് ബിജെപിയിലെത്താൻ ഇവരെ പ്രേരിപ്പിച്ചത്?
ടിഡിപിയെയും അടർത്തിയെടുത്തു
കോടികളുടെ സ്വത്തുക്കളുള്ള ടിഡിപി എംപിമാർക്ക് പക്ഷേ അവരുടെ ബിസിനസ് സാമ്രാജ്യം സംരക്ഷിക്കുകയും നിലനിർത്തുകയും വേണം. ഒന്നുകിൽ ബിജെപിയിലേക്കു വരിക, അല്ലെങ്കിൽ ദുരിതങ്ങളും പ്രശ്നങ്ങളും നേരിടുക എന്നതായിരുന്നു ബിജെപി നൽകിയ സന്ദേശം. എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് മുതൽ സിബിഐ വരെയുള്ള കേന്ദ്ര ഏജൻസികളുടെ ശക്തി തിരിച്ചറിയുന്നവർക്കു സ്വന്തം നിലനില്പാകും പ്രശ്നം.
ഏതായാലും യൂറോപ്പിൽ വിനോദസഞ്ചാരത്തിലായിരുന്ന ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ചുകൊണ്ട് ഒരു രാത്രി കൊണ്ടാണു നാല് എംപിമാർ ബിജെപിയിലെത്തിയത്. കാലിനടിയിലെ മണ്ണു ചോരുന്നതു മുൻകൂട്ടി കാണാൻ നായിഡുവിനു കഴിഞ്ഞില്ല. ടിഡിപിയുടെ ഏറ്റവും പ്രബലരും സാന്പത്തിക സ്രോതസുമായിരുന്ന എംപിമാരെയാണു നായിഡുവിനു നഷ്ടമായത്.
ആന്ധ്രയിൽ ബിജെപി വടി എടുത്തിട്ടേയുള്ളൂ. ഇനിയുള്ള മാസങ്ങളിൽ ബിജെപിയിലേക്കു കൂടുതൽ നേതാക്കൾ പോകുമെന്നതിൽ സംശയിക്കേണ്ട . ടിഡിപിയെ ദുർബലമാക്കാൻ വേണ്ടതെല്ലാം ബിജെപിയോടൊപ്പം ഇപ്പോഴുണ്ട്. എത്ര കോടികൾ ഉള്ളവരാണെങ്കിലും ബിജെപിയിൽ ചേർന്നാൽ ഒരു നേതാവിനും പോലീസിനെയും ആദായനികുതി റെയ്ഡിനെയും ഒന്നും പേടിക്കേണ്ട .
ലോക്സഭയിൽ വലിയ ഭൂരിപക്ഷം ഉള്ളപ്പോഴും രാജ്യസഭയിലെ അംഗബലമായിരുന്നു മോദിയുടെ പ്രധാന വെല്ലുവിളി. ആന്ധ്രയിലെ നാലു പേരെക്കൂടി കൂട്ടിയതോടെ 245 അംഗ രാജ്യസഭയിൽ എൻഡിഎക്ക് 102 പേരുടെ പിൻബലമായി. അടുത്തുവരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിലെ മേധാവിത്വം ബിജെപിക്ക് നേട്ടമാകും. മോദിയുടെ രണ്ടാം ഭരണം രണ്ടു വർഷം കൂടി പിന്നിടുന്പോഴേക്കും രാജ്യസഭയിലും ബിജെപി ഭൂരിപക്ഷം നേടിയേക്കും. അത്ഭുതങ്ങൾ കണ്ടു ജനാധിപത്യം തകർന്നുവെന്നു വിലപിക്കാനേ പ്രതിപക്ഷത്തിനു കഴിയുകയുള്ളൂ.
തെക്കുറയ്ക്കാൻ തോന്നിയതെന്തും
ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാൻ ബിജെപി ഏതറ്റം വരെയും പോകും. ഇത്രകാലവും ബിജെപിയെ നഖശിഖാന്തം എതിർത്തിരുന്ന നേതാക്കൾക്ക് അങ്ങോട്ടു കൂറുമാറാൻ എന്തെല്ലാം ന്യായങ്ങൾ! മോദിയുടെ വികസനനയങ്ങൾ മുതൽ ദേശരക്ഷ വരെ പലതും കൂറുമാറുന്നതിന്റെ തലേന്നു മുതലാകും ഇവരെല്ലാം കണ്ടെ ത്തുക. മേഘാലയയിലും ഗോവയിലും ത്രിപുരയിലുമെല്ലാം ഭരണം പിടിക്കാൻ പ്രധാന കക്ഷികളെ ദുർബലമാക്കുന്ന കൂറുമാറ്റമായിരുന്നു ബിജെപിയുടെ പ്രധാന ആയുധം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നേടിയ വൻവിജയം ബിജെപിക്കു ശക്തി പകരും. കേരളം, തമിഴനാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ കൂടി ശക്തി തെളിയിക്കാനാണു ബിജെപിയുടെ മോഹം. ആന്ധ്ര പിടിക്കാനും കേരളത്തിൽ ശക്തമായി കാലുറപ്പിക്കാനും തെലുങ്കാനയിൽ വൈകാതെ കാലു വയ്ക്കാനുമാണു ബിജെപി കരുക്കൽ നീക്കുന്നത്.
ഇരയെ പിടിക്കാൻ അനങ്ങാതെ കാത്തിരിക്കുന്ന കഴുകന്റെ അതേ തന്ത്രമാണ് കേരളത്തിലും ആന്ധ്രയിലും തെലുങ്കാനയിലും ബിജെപി പയറ്റുക. ആന്ധ്രയിൽ പമ്മിയിറങ്ങി നാലു എംപിമാരെ റാഞ്ചിക്കഴിഞ്ഞു. തെലുങ്കാനയിലും വൈകാതെ റാഞ്ചൽ കണ്ടാൽ അത്ഭുതപ്പെടാനില്ല. കേരളത്തിൽ പലവിധ തന്ത്രങ്ങളുടെ സംയോജനമാകും പരീക്ഷിക്കുക.
ഏകാധിപത്യത്തിനു ദീർഘായുസില്ല
രാഷ്ട്രീയ നേതാക്കൾ, മത- സാമുദായിക സംഘടനകൾ എന്നിവരെയെല്ലാം പലതരത്തിൽ ബിജെപിയിലെത്തിക്കാൻ ഇനിയും ശ്രമങ്ങളുണ്ടാകും. ബിഡിജെഎസ് അടക്കമുള്ളവരെ കൂടെനിർത്തിയിട്ടും മോഹിച്ച ഫലം ഉണ്ടായിട്ടില്ല. ശബരിമല യുവതീപ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ പരമാവധി മുതലെടുപ്പിനു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും കേരള ജനത കൈവിട്ടതിന്റെ നിരാശ വേറെ.
കേരളം ബിജെപിയുടെ റഡാറിന്റെ മുന്നിലാണെന്നു തെളിയിക്കുന്നതായിരുന്നു മോദിയുടെ രണ്ടാമൂഴത്തിലെ ഓരോ നടപടികളും. പ്രധാനമന്ത്രിയായ ശേഷമുള്ള ഇത്തവണത്തെ ആദ്യ യാത്ര ഗുരുവായൂരിലേക്ക് ആയത് യാദൃച്ഛികമല്ല. കേരളത്തിലെത്തിയ മോദിയുടെ പ്രസ്താവനകളും ശ്രദ്ധേയമായിരുന്നു. തനിക്കു വാരണാസി പോലെയാണു ഗുരുവായൂരെന്നു പറഞ്ഞതിൽ പലതുമുണ്ട്.
പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ കേരള ടച്ചും വെറുതെയല്ല. ശ്രീനാരായണഗുരുവിന്റെ ജാതിഭേദം, മതദ്വേഷം എന്ന സൂക്തം ഹിന്ദിയിലെഴുതി മലയാളത്തിൽ വായിച്ചതിലെ രാഷ്ട്രീയം വ്യക്തം.
കേരളത്തിലേക്കു കരങ്ങൾ വീശിയെറിഞ്ഞാണു മോദിയും ഷായും ഇനി കളത്തിലിറങ്ങുക. കേരള നിയമസഭയിൽ ഒ. രാജഗോപാലിനെ എത്തിച്ചതു പോലെ എളുപ്പമല്ല ഇനിയുള്ള വഴികളെന്ന തിരിച്ചറിവാകും ലോക്സഭാ തെരഞ്ഞെടുപ്പു നൽകിയത്.
കേരളത്തിലും ബിജെപി വളരുകയാണെന്നു കോണ്ഗ്രസും സിപിഎമ്മും സമ്മതിക്കും. സിപിഎമ്മിന്റെ ചെലവിലായിരുന്നു ഇത്തവണത്തെ വളർച്ചയെന്നാണു ബിജെപിയുടെ വിലയിരുത്തൽ. പക്ഷേ ഏതുവിധേനയും അധികാരം പിടിക്കാനുള്ള വളഞ്ഞ വഴികൾ ജനാധിപത്യ സംവിധാനത്തിനു വെല്ലുവിളിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ’ഏകാധിപത്യ ജനാധിപത്യം’ അല്ലെങ്കിൽ ’ഏകപാർട്ടി ജനാധിപത്യം’ എന്നതു ജനാധിപത്യമാകില്ല. കരുത്തരായ ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവും ജനാധിപത്യത്തിൽ പ്രധാനമാണ്.