ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 22-ാമത് വലിയ പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ചയാണ് വലിയ പൊങ്കാല. പൊങ്കാലക്കാവശ്യമായ കലങ്ങളും വിറകും അടുപ്പുകളും മറ്റു സാമഗ്രികളും ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
രാവിലെ 4:30-ന് നിർമ്മാല്യ ദർശനം, തുടർന്ന് 5:15-ന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. ശശികുമാർ നന്പൂതിരിയും ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയും പരികർമ്മികളാവും. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഇത്തവണ പൊങ്കാല നടത്തുന്നത്. മാസ്ക് ധരിച്ചെത്തുന്നവർക്കു മാത്രമായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശനമെന്നും ഭാരവാഹികൾ അറിയിച്ചു.
പൊങ്കാല കൂപ്പണുകൾക്കും മറ്റു വഴിപാടുകൾക്കുമായി പ്രത്യേക കൗണ്ടറുകളും അന്നദാന പൊതികളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് അശോകൻ 9654425750 ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ 8800552070 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
രാവിലെ 4:30-ന് നിർമ്മാല്യ ദർശനം, തുടർന്ന് 5:15-ന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. ശശികുമാർ നന്പൂതിരിയും ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയും പരികർമ്മികളാവും. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഇത്തവണ പൊങ്കാല നടത്തുന്നത്. മാസ്ക് ധരിച്ചെത്തുന്നവർക്കു മാത്രമായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശനമെന്നും ഭാരവാഹികൾ അറിയിച്ചു.
പൊങ്കാല കൂപ്പണുകൾക്കും മറ്റു വഴിപാടുകൾക്കുമായി പ്രത്യേക കൗണ്ടറുകളും അന്നദാന പൊതികളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് അശോകൻ 9654425750 ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ 8800552070 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി