ചരിത്രം കളിമണ്ണുകൊണ്ട് കുഴച്ചെടുത്ത് ആകാരഭംഗി വരുത്തുന്ന ഒരു ശിലപോലെയാണ്. വിദഗ്ധനായ ഒരു ശിൽപ്പിയുടെ മനോധർമത്തിനും മുൻവിധികൾക്കുമപ്പുറമുള്ള ചാരുത ശിൽപ്പത്തിനില്ല. ചരിത്രവും ഇതുപോലെതന്നെയാണ്. വളച്ചൊടിക്കലുകൾക്കും ഏച്ചുകെട്ടലുകൾക്കും വിധേയപ്പെട്ട് അസത്യത്തിന്റെ മുഖംമൂടി അണിഞ്ഞ് സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവളാണു ചരിത്രം, പലപ്പോഴും.
നിരവധി വളച്ചൊടിക്കലുകൾക്കും പുനർവായനകൾക്കും വിധേയമായിട്ടുള്ളതാണ് കേരളത്തിലെ ഐതിഹാസിക ജനമുന്നേറ്റമായിരുന്ന വിമോചനസമരം. കമ്യൂണിസ്റ്റ് ചരിത്രകാരന്മാരും ഇടതു ബുദ്ധിജീവികളും സ്വതന്ത്ര ചിന്തയുടെ മുഖംമൂടി അണിഞ്ഞവരും വളച്ചൊടിക്കാൻ ഏറെ ശ്രമിച്ചിട്ടും ആറു പതിറ്റാണ്ടിനിപ്പുറവും ശോഭയോടെ ജ്വലിച്ചുനിൽക്കുകയാണു ഉജ്വലമായ വിമോചനസമരഗാഥയിലെ യാഥാർഥ്യങ്ങൾ.
വിമോചന സമരത്തെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ കാണുന്നതാണു ഡോ . തോമസ് ഐസക്കിന്റെ ‘വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന ഗ്രന്ഥം. ഇ.എം.എസ് സർക്കാരിനെ താഴെയിറക്കാൻ നടന്ന ഉപജാപങ്ങളും അവയ്ക്കു പിന്നിൽ പ്രവർത്തിച്ച സാമ്രാജ്യത്ത താത്പര്യങ്ങളും തുറന്നുകാട്ടുന്ന ഗവേഷണ ഗ്രന്ഥം എന്നാണ് പുസ്തകത്തിന്റെ പുറംപേജിൽ വിവരിക്കുന്നത്. ഉപജാപങ്ങളെയും സാമ്രാജ്യത്വതാൽപ്പര്യങ്ങളെയും തുറന്നുകാട്ടുക എന്ന മുൻവിധിയോടെ ഗവേഷണം നടത്തിയാൽ അത് ഏകപക്ഷീയവും ചരിത്രത്തെ വളച്ചൊടിക്കലുമാകും. അതാണ് ഈ ഗ്രന്ഥത്തിലും സംഭവിച്ചിരിക്കുന്നത് .
പ്രധാനമായും രണ്ടു നിഗമനങ്ങളെ അടിസ്ഥാനമാക്കിയാണു വിമോചനസമരത്തിനെതിരേയുള്ള തോമസ് ഐസക്കിന്റെ ഗവേഷണം പുരോഗമിക്കുന്നത്. 1. 1957ലെ ഇഎംഎസ് സർക്കാരിനെതിരേ വളർന്ന ജനവികാരത്തിന്റെ സ്വാഭാവിക വികാസമല്ല വിമോചനസമരം. 2. കമ്യൂണിസ്റ്റ് സർക്കാരുകളെ അട്ടിമറിക്കാനും പുരോഗമനവാദികളായ നേതാക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള അമേരിക്കൻ ചാരസംഘടന സിഐഎയുടെ ഗൂഢാലോചനയുടെ ഫലമാണു വിമോചനസമരം. വിമോചനസമരത്തെ അമേരിക്കൻ ഇടപെടലിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന പുസ്തകത്തിൽ അത്തരം സമരങ്ങളിലേക്കു നയിക്കപ്പെട്ട സർക്കാരിന്റെ നയങ്ങളും ഭരണപരാജയങ്ങളും വിലയിരുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ് .
സെൽഭരണവും വിദ്യാഭ്യാസനയവും
വിമോചനസമരത്തിലേക്കു നയിക്കപ്പെട്ട പ്രധാന സംഭവങ്ങളായ പാഠപുസ്തകങ്ങളുടെ കമ്യൂണിസ്റ്റ് വത്കരണം, സെൽഭരണം , വിദ്യാഭ്യാസനയം, ഭൂപരിഷ്കരണനിയമം എന്നിവയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്കു മറുപടി പറയാൻ പുസ്തകത്തിൽ ശ്രമിച്ചിട്ടില്ല . വിമോചനസമരത്തിലേക്കു നയിച്ച ഗവൺമെന്റ് നയങ്ങൾക്കെതിരേ ഉണ്ടായ ജനകീയസമരങ്ങളെ ആസൂത്രിതവും പരാജയപ്പെട്ടതും എന്നു വിശകലനം ചെയ്യുമ്പോൾ ഈ സമരങ്ങൾ എന്തുകൊണ്ട് ഉണ്ടായി എന്നു പരിശോധിക്കാൻ ശ്രമിച്ചുകണ്ടില്ല.
വിമോചനസമരത്തിലേക്ക് നയിക്കപ്പെട്ട ജനകീയപ്രക്ഷോഭങ്ങൾക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളുടെ എല്ലാം പൊതുവായ സ്വഭാവം കമ്യൂണിസ്റ്റ് അജൻഡയാണ് അവയിലൂടെ നടപ്പാക്കാൻ ഉദ്ദേശിച്ചത് എന്നതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ മറന്നുകൊണ്ട് റഷ്യൻ വിപ്ലവവും ഗാന്ധിജിയെ മറന്നുകൊണ്ട് മാർക്സിന്റെ ജീവചരിത്രവും പഠിക്കാൻ നിർബന്ധിക്കപ്പെടുന്ന ഒരു ജനാധിപത്യസമൂഹത്തിൽ ചെറുത്തുനിൽപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്. ഇതുതന്നെയാണ് വിദ്യാഭ്യാസ നയത്തിനും സെൽഭരണത്തിനും എതിരേ ഉണ്ടായത്. ഇന്ത്യയുടെ ഭരണഘടന മൗലികാവകാശങ്ങളിലൂടെ ന്യൂനപക്ഷസംരക്ഷണം ഉറപ്പുനൽകുമ്പോൾ അതിനെ മറികടന്ന് വിദ്യാലയങ്ങളുടെ ദേശസാത്കരണത്തിനു മുതിർന്നതു ഭരണഘടനാലംഘനം മാത്രമല്ല, നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. ഇതുതന്നെയാണ് സെൽഭരണം എന്ന സമാന്തര ഭരണകൂടങ്ങൾക്കും ഉണ്ടായിരുന്നത്. വിമോചന സമരത്തിലേക്കു നയിക്കപ്പെട്ട സംഭവങ്ങളെ രാഷ്ട്രീയ നിരീക്ഷകനായ ജെ. രഘു വിലയിരുത്തുന്നത് ഇങ്ങനെയാണ്: കേരളത്തെ ജനാധിപത്യവത്കരിക്കുന്നതിനു പകരം ചുവപ്പാക്കാനാണ് ഇഎംഎസ് ഗവൺമെന്റ് ശ്രമിച്ചത്. പാർലമെന്ററി ജനാധിപത്യ മൂല്യങ്ങൾ ചവിട്ടിമെതിക്കാനും കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപത്യം അടിച്ചേൽപ്പിക്കാനുമുള്ള സംഘടിത നീക്കങ്ങൾ ഉണ്ടായി . ഭരണഘടനാ ബാഹ്യമായ ’റിമോട്ട് കൺട്രോൾ’ ഭരണത്തിനു കേരളത്തിൽ ആരംഭം കുറിച്ചത് ഇഎംഎസ് ഗവൺമെന്റാണ്.
എഴുത്തുകാരനായ വി. രാജകൃഷ്ണനനും ഈ നിഗമനം ശരിവയ്ക്കുന്നു: ഭരണവ്യവസ്ഥിതി, അതിന്റെ ഉള്ളടക്കത്തിൽ സ്റ്റാലിനിസ്റ്റ് മാതൃക പിന്തുടരുന്ന ഒന്നായിരുന്നു. ചോദ്യംചെയ്യലിനും എതിർപ്പിനും അതിൽ സ്ഥാനമുണ്ടായിരുന്നില്ല . അതു നാട്ടിൽ രണ്ടുതരം പൗരന്മാരെ സൃഷ്ട്ടിക്കാൻ ശ്രമിച്ചു . പാർട്ടിയുടെ സർവാധിപത്യത്തിലുള്ള വിശ്വാസം ഈ ഭരണക്രമത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നായിരുന്നു. പൗരാവകാശങ്ങളെ അടിച്ചൊതുക്കാനും പാർട്ടിഘടകങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് നാട്ടിൽ ’സമാന്തര വാഴ്ച ’ ഏർപ്പെടുത്താനും സർക്കാർ ശ്രമമാരംഭിച്ചു. സംസ്കാരവും സാഹിത്യവും പാർട്ടി പ്രത്യയശാസ്ത്രത്തെ സേവിക്കാനുള്ള ഉപകരണങ്ങളാണ് എന്നതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിതനയം. ബഹുരൂപിയായ ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്തയെ നിഷേധിക്കുകയും ഭരണഘടനാ തത്വങ്ങളെ കാറ്റിൽ പരത്തുകയും ചെയ്ത അന്നത്തെ ഭരണകൂടത്തെ പിരിച്ചുവിട്ടതുവഴി നെഹ്റു ഗവൺമെന്റ് അതിന്റെ നിയമപരവും ധാർമികവുമായ ബാധ്യത നിറവേറ്റുക മാത്രമായിരുന്നു ചെയ്തത്.
വിമോചനസമരത്തിലേക്ക് നയിച്ച സമരപരമ്പരകൾക്ക് ഒരു സ്വാഭാവിക വികാസമില്ല എന്നു പറഞ്ഞ് അതിലൂടെ അമേരിക്കൻ ഇടപെടൽ വാദത്തെ സാധൂകരിക്കാനാണ് വിമോചന സമരത്തിന്റെ കാണാപ്പുറങ്ങളിൽ ശ്രമിക്കുന്നത് . ’പാളിപ്പോയ സമരങ്ങൾ’ എന്നപേരിൽ രണ്ടാം അധ്യായത്തിൽ പറയുന്ന ഓരോ സമരവും കേരളത്തിലെ രാഷ്ട്രീയ മനഃസാക്ഷിയെ ഉണർത്താൻ പോകുന്നതായിരുന്നു.
കമ്യൂണിസ്റ്റ് നിലപാടുകൾ
വിമോചനസമരത്തെക്കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തൽ നാലു ഘടകങ്ങളുടെ സൂക്ഷ്മമായ വിശകലനത്തെ ആശ്രയിച്ചിരിക്കുന്നു. 1. പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങളോടുള്ള കമ്യൂണിസ്റ്റ് നിലപാടുകൾ. 2. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കാർഷികപരിഷ്കാരങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധത. 3. വിദ്യാഭ്യാസ ചിന്തയുടെ കമ്യൂണിസ്റ്റ് വത്കരണവും അതിന്റെ അപകടങ്ങളും. 4. ഒരു ജനാധിപത്യ സംവിധാനത്തിൽ ജനവിരുദ്ധ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള അരാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളുടെ അവകാശങ്ങളും പ്രസക്തിയും. മേൽപ്പറഞ്ഞ നാലു ഘടകങ്ങളുടെ വിശകലനത്തിൽനിന്ന് ഉരുത്തിരിയുന്ന ശരിതെറ്റുകളുടെ ആപേക്ഷികതയിൽ നിന്നു മാത്രമേ 1957ലെ ഇഎം എസ് ഗവൺമെന്റിനെ വിലയിരുത്താൻ ആവുകയുള്ളൂ.
പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങളോടുള്ള കമ്യൂണിസ്റ്റ് നിലപാടുകൾ 1948 ലെ കുപ്രസിദ്ധമായ കൽക്കത്താ തീസിസ് മുതൽ സമൂഹത്തിന്റെ മുമ്പിലുണ്ട് . അധികാരമേൽക്കുമ്പോൾ തന്നെ പാർലമെന്ററി ജനാധിപത്യക്രമത്തിലൂടെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം നടപ്പിലാക്കാനാവില്ല എന്ന് ഇഎംഎസ് തിരിച്ചറിഞ്ഞിരുന്നു. കമ്യൂണിസത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിമരുന്നിടും എന്ന യാഥാർഥ്യം കമ്യൂണിസ്റ്റ് പാർട്ടിക്കു ബോധ്യപ്പെട്ടിരുന്നിരിക്കണം. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നേരിട്ട ആശയ വൈരുധ്യത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിരുന്നു വിമോചനസമരം.
കാർഷിക പരിഷ്കരണങ്ങളോടുള്ള കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ സമീപനത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതായിരുന്നു 1959 ലെ കാർഷികബന്ധ ബിൽ. വിമോചനസമരത്തിന്റെ മൂർധന്യത്തിൽ ഗവൺമെന്റിനെ പിരിച്ചുവിടുമെന്ന് ഏതാണ്ട് ഉറപ്പുവന്ന സമയത്ത് ഭരണഘടനാ വിരുദ്ധമായ വകുപ്പുകൾ കൂട്ടിച്ചേർത്ത് തട്ടിക്കൂട്ടിയതാണ് ഈ ബിൽ. അസമയത്ത് അവതരിപ്പിക്കപ്പെട്ട കാർഷിക ബന്ധ ബിൽ വിമോചന സമരത്തിന്റെ ആവേശത്തിൽ അന്നു കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല എങ്കിലും പിന്നീട് ഭേദഗതികളോടെ ഈ ബിൽ പുനരവതരിപ്പിച്ചപ്പോൾ ഭരണഘടനാ വിരുദ്ധതയുടെ പേരിൽ കോടതികളുടെ നിശിതമായ വിമർശനത്തിന് ഇടയായി. 1959 ലെ ബില്ലിൽ എല്ലാ തോട്ടം ഉടമകളെയും ഭൂപരിഷ്കരണത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ഭൂസ്വാമിമാരും കരപ്രമാണിമാരും തങ്ങളുടെ സ്വത്തുക്കളും ഭൂമിയും സംരക്ഷിക്കുന്നതിനുവേണ്ടി നടത്തിയ സമരമാണ് വിമോചനസമരം എന്ന മാർക്സിസ്റ്റ് ബുദ്ധിജീവികളുടെ പ്രചാരണം പൊളിയുകയാണ് .
വിദ്യാഭ്യാസത്തിന്റെ കമ്യൂണിസ്റ്റ് വത്കരണം എല്ലാക്കാലത്തും എല്ലാ ദേശത്തും ഭരണത്തിലേറിയിട്ടുള്ള കമ്യൂണിസ്റ്റ് ഗവൺമെന്റുകളുടെ ഇഷ്ടവിഷയമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശസാത്കരണത്തിലൂടെയാണ് ഈ കമ്യൂണിസ്റ്റ് വത്കരണം സാധ്യമാവുക. വിദ്യാഭ്യാസത്തിന്റെ കമ്യൂണിസ്റ്റ് വത്കരണത്തിലൂടെ യുവതലമുറയുടെ തലച്ചോറുകളിൽ പ്രത്യയശാസ്ത്രം കുത്തിവച്ച് മസ്തിഷ്കപ്രക്ഷാളനം നടത്തി ചാവേറുകളെ സൃഷ്ടിച്ച് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും നിലനിൽപ്പ് ഉറപ്പുവരുത്തുന്ന ഫാസിസ്റ്റ് തന്ത്രം കേരളത്തിൽ 1957ലെ ഗവൺമെന്റ് പരീക്ഷിച്ചു . ഇതിന് ഉദാഹരണമായിരുന്നു ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബിൽ. സ്വകാര്യ മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരെ സർക്കാരിനു നിയമിക്കാമെന്നും ആവശ്യം വന്നാൽ വിദ്യാലയങ്ങൾ സർക്കാരിനു പിടിച്ചെടുക്കാമെന്നും ബില്ലിലെ പതിനൊന്നാം വകുപ്പിൽ പറഞ്ഞിരുന്നു .
പാഠപുസ്തകരചന സർക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഈ ഫാസിസ്റ്റ് തന്ത്രത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ മൗലികാവകാശങ്ങൾ നിഷേധിക്കുന്ന ഈ ബില്ലിനെതിരേ ബഹുജനമുന്നേറ്റങ്ങളും കോടതിയുടെ ഇടപെടലുകളും തീർത്തും സ്വാഭാവികമാണ് . 1959 ലെ വിദ്യാഭ്യാസ ബില്ലിന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ ആയിരുന്നു. ഗവർണർ ഒപ്പുവയ്ക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബിൽ രാഷ്ട്രപതി ഭരണഘടനയുടെ വകുപ്പ് 143 അനുസരിച്ച് സുപ്രീംകോടതിയുടെ അഭിപ്രായം അറിയുന്നതിനായി റഫർ ചെയ്തു . ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണ് എന്നു മനസിലാക്കിയ കോടതി ഈ ബിൽ അസാധുവായി പ്രഖ്യാപിച്ചു. ഇപ്രകാരം തീർത്തും ഭരണഘടനാവിരുദ്ധമായ ഒരു ബില്ലിനെ അന്ന് നെഹ്റു പിന്തുണച്ചിരുന്നു എന്ന മാർക്സിസ്റ്റ് ബുദ്ധിജീവികളുടെ പ്രചാരണം വാസ്തവവിരുദ്ധമാണ് .
സമാനതകളില്ലാത്ത ചരിത്രസംഭവം
ഒരു ജനാധിപത്യ സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളിൽ ജനവിരുദ്ധ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള അരാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളു
പ്രഫ. റോണി കെ. ബേബി
നിരവധി വളച്ചൊടിക്കലുകൾക്കും പുനർവായനകൾക്കും വിധേയമായിട്ടുള്ളതാണ് കേരളത്തിലെ ഐതിഹാസിക ജനമുന്നേറ്റമായിരുന്ന വിമോചനസമരം. കമ്യൂണിസ്റ്റ് ചരിത്രകാരന്മാരും ഇടതു ബുദ്ധിജീവികളും സ്വതന്ത്ര ചിന്തയുടെ മുഖംമൂടി അണിഞ്ഞവരും വളച്ചൊടിക്കാൻ ഏറെ ശ്രമിച്ചിട്ടും ആറു പതിറ്റാണ്ടിനിപ്പുറവും ശോഭയോടെ ജ്വലിച്ചുനിൽക്കുകയാണു ഉജ്വലമായ വിമോചനസമരഗാഥയിലെ യാഥാർഥ്യങ്ങൾ.
വിമോചന സമരത്തെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ കാണുന്നതാണു ഡോ . തോമസ് ഐസക്കിന്റെ ‘വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന ഗ്രന്ഥം. ഇ.എം.എസ് സർക്കാരിനെ താഴെയിറക്കാൻ നടന്ന ഉപജാപങ്ങളും അവയ്ക്കു പിന്നിൽ പ്രവർത്തിച്ച സാമ്രാജ്യത്ത താത്പര്യങ്ങളും തുറന്നുകാട്ടുന്ന ഗവേഷണ ഗ്രന്ഥം എന്നാണ് പുസ്തകത്തിന്റെ പുറംപേജിൽ വിവരിക്കുന്നത്. ഉപജാപങ്ങളെയും സാമ്രാജ്യത്വതാൽപ്പര്യങ്ങളെയും തുറന്നുകാട്ടുക എന്ന മുൻവിധിയോടെ ഗവേഷണം നടത്തിയാൽ അത് ഏകപക്ഷീയവും ചരിത്രത്തെ വളച്ചൊടിക്കലുമാകും. അതാണ് ഈ ഗ്രന്ഥത്തിലും സംഭവിച്ചിരിക്കുന്നത് .
പ്രധാനമായും രണ്ടു നിഗമനങ്ങളെ അടിസ്ഥാനമാക്കിയാണു വിമോചനസമരത്തിനെതിരേയുള്ള തോമസ് ഐസക്കിന്റെ ഗവേഷണം പുരോഗമിക്കുന്നത്. 1. 1957ലെ ഇഎംഎസ് സർക്കാരിനെതിരേ വളർന്ന ജനവികാരത്തിന്റെ സ്വാഭാവിക വികാസമല്ല വിമോചനസമരം. 2. കമ്യൂണിസ്റ്റ് സർക്കാരുകളെ അട്ടിമറിക്കാനും പുരോഗമനവാദികളായ നേതാക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള അമേരിക്കൻ ചാരസംഘടന സിഐഎയുടെ ഗൂഢാലോചനയുടെ ഫലമാണു വിമോചനസമരം. വിമോചനസമരത്തെ അമേരിക്കൻ ഇടപെടലിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന പുസ്തകത്തിൽ അത്തരം സമരങ്ങളിലേക്കു നയിക്കപ്പെട്ട സർക്കാരിന്റെ നയങ്ങളും ഭരണപരാജയങ്ങളും വിലയിരുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ് .
സെൽഭരണവും വിദ്യാഭ്യാസനയവും
വിമോചനസമരത്തിലേക്കു നയിക്കപ്പെട്ട പ്രധാന സംഭവങ്ങളായ പാഠപുസ്തകങ്ങളുടെ കമ്യൂണിസ്റ്റ് വത്കരണം, സെൽഭരണം , വിദ്യാഭ്യാസനയം, ഭൂപരിഷ്കരണനിയമം എന്നിവയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്കു മറുപടി പറയാൻ പുസ്തകത്തിൽ ശ്രമിച്ചിട്ടില്ല . വിമോചനസമരത്തിലേക്കു നയിച്ച ഗവൺമെന്റ് നയങ്ങൾക്കെതിരേ ഉണ്ടായ ജനകീയസമരങ്ങളെ ആസൂത്രിതവും പരാജയപ്പെട്ടതും എന്നു വിശകലനം ചെയ്യുമ്പോൾ ഈ സമരങ്ങൾ എന്തുകൊണ്ട് ഉണ്ടായി എന്നു പരിശോധിക്കാൻ ശ്രമിച്ചുകണ്ടില്ല.
വിമോചനസമരത്തിലേക്ക് നയിക്കപ്പെട്ട ജനകീയപ്രക്ഷോഭങ്ങൾക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളുടെ എല്ലാം പൊതുവായ സ്വഭാവം കമ്യൂണിസ്റ്റ് അജൻഡയാണ് അവയിലൂടെ നടപ്പാക്കാൻ ഉദ്ദേശിച്ചത് എന്നതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ മറന്നുകൊണ്ട് റഷ്യൻ വിപ്ലവവും ഗാന്ധിജിയെ മറന്നുകൊണ്ട് മാർക്സിന്റെ ജീവചരിത്രവും പഠിക്കാൻ നിർബന്ധിക്കപ്പെടുന്ന ഒരു ജനാധിപത്യസമൂഹത്തിൽ ചെറുത്തുനിൽപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്. ഇതുതന്നെയാണ് വിദ്യാഭ്യാസ നയത്തിനും സെൽഭരണത്തിനും എതിരേ ഉണ്ടായത്. ഇന്ത്യയുടെ ഭരണഘടന മൗലികാവകാശങ്ങളിലൂടെ ന്യൂനപക്ഷസംരക്ഷണം ഉറപ്പുനൽകുമ്പോൾ അതിനെ മറികടന്ന് വിദ്യാലയങ്ങളുടെ ദേശസാത്കരണത്തിനു മുതിർന്നതു ഭരണഘടനാലംഘനം മാത്രമല്ല, നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. ഇതുതന്നെയാണ് സെൽഭരണം എന്ന സമാന്തര ഭരണകൂടങ്ങൾക്കും ഉണ്ടായിരുന്നത്. വിമോചന സമരത്തിലേക്കു നയിക്കപ്പെട്ട സംഭവങ്ങളെ രാഷ്ട്രീയ നിരീക്ഷകനായ ജെ. രഘു വിലയിരുത്തുന്നത് ഇങ്ങനെയാണ്: കേരളത്തെ ജനാധിപത്യവത്കരിക്കുന്നതിനു പകരം ചുവപ്പാക്കാനാണ് ഇഎംഎസ് ഗവൺമെന്റ് ശ്രമിച്ചത്. പാർലമെന്ററി ജനാധിപത്യ മൂല്യങ്ങൾ ചവിട്ടിമെതിക്കാനും കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപത്യം അടിച്ചേൽപ്പിക്കാനുമുള്ള സംഘടിത നീക്കങ്ങൾ ഉണ്ടായി . ഭരണഘടനാ ബാഹ്യമായ ’റിമോട്ട് കൺട്രോൾ’ ഭരണത്തിനു കേരളത്തിൽ ആരംഭം കുറിച്ചത് ഇഎംഎസ് ഗവൺമെന്റാണ്.
എഴുത്തുകാരനായ വി. രാജകൃഷ്ണനനും ഈ നിഗമനം ശരിവയ്ക്കുന്നു: ഭരണവ്യവസ്ഥിതി, അതിന്റെ ഉള്ളടക്കത്തിൽ സ്റ്റാലിനിസ്റ്റ് മാതൃക പിന്തുടരുന്ന ഒന്നായിരുന്നു. ചോദ്യംചെയ്യലിനും എതിർപ്പിനും അതിൽ സ്ഥാനമുണ്ടായിരുന്നില്ല . അതു നാട്ടിൽ രണ്ടുതരം പൗരന്മാരെ സൃഷ്ട്ടിക്കാൻ ശ്രമിച്ചു . പാർട്ടിയുടെ സർവാധിപത്യത്തിലുള്ള വിശ്വാസം ഈ ഭരണക്രമത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നായിരുന്നു. പൗരാവകാശങ്ങളെ അടിച്ചൊതുക്കാനും പാർട്ടിഘടകങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് നാട്ടിൽ ’സമാന്തര വാഴ്ച ’ ഏർപ്പെടുത്താനും സർക്കാർ ശ്രമമാരംഭിച്ചു. സംസ്കാരവും സാഹിത്യവും പാർട്ടി പ്രത്യയശാസ്ത്രത്തെ സേവിക്കാനുള്ള ഉപകരണങ്ങളാണ് എന്നതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിതനയം. ബഹുരൂപിയായ ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്തയെ നിഷേധിക്കുകയും ഭരണഘടനാ തത്വങ്ങളെ കാറ്റിൽ പരത്തുകയും ചെയ്ത അന്നത്തെ ഭരണകൂടത്തെ പിരിച്ചുവിട്ടതുവഴി നെഹ്റു ഗവൺമെന്റ് അതിന്റെ നിയമപരവും ധാർമികവുമായ ബാധ്യത നിറവേറ്റുക മാത്രമായിരുന്നു ചെയ്തത്.
വിമോചനസമരത്തിലേക്ക് നയിച്ച സമരപരമ്പരകൾക്ക് ഒരു സ്വാഭാവിക വികാസമില്ല എന്നു പറഞ്ഞ് അതിലൂടെ അമേരിക്കൻ ഇടപെടൽ വാദത്തെ സാധൂകരിക്കാനാണ് വിമോചന സമരത്തിന്റെ കാണാപ്പുറങ്ങളിൽ ശ്രമിക്കുന്നത് . ’പാളിപ്പോയ സമരങ്ങൾ’ എന്നപേരിൽ രണ്ടാം അധ്യായത്തിൽ പറയുന്ന ഓരോ സമരവും കേരളത്തിലെ രാഷ്ട്രീയ മനഃസാക്ഷിയെ ഉണർത്താൻ പോകുന്നതായിരുന്നു.
കമ്യൂണിസ്റ്റ് നിലപാടുകൾ
വിമോചനസമരത്തെക്കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തൽ നാലു ഘടകങ്ങളുടെ സൂക്ഷ്മമായ വിശകലനത്തെ ആശ്രയിച്ചിരിക്കുന്നു. 1. പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങളോടുള്ള കമ്യൂണിസ്റ്റ് നിലപാടുകൾ. 2. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കാർഷികപരിഷ്കാരങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധത. 3. വിദ്യാഭ്യാസ ചിന്തയുടെ കമ്യൂണിസ്റ്റ് വത്കരണവും അതിന്റെ അപകടങ്ങളും. 4. ഒരു ജനാധിപത്യ സംവിധാനത്തിൽ ജനവിരുദ്ധ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള അരാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളുടെ അവകാശങ്ങളും പ്രസക്തിയും. മേൽപ്പറഞ്ഞ നാലു ഘടകങ്ങളുടെ വിശകലനത്തിൽനിന്ന് ഉരുത്തിരിയുന്ന ശരിതെറ്റുകളുടെ ആപേക്ഷികതയിൽ നിന്നു മാത്രമേ 1957ലെ ഇഎം എസ് ഗവൺമെന്റിനെ വിലയിരുത്താൻ ആവുകയുള്ളൂ.
പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങളോടുള്ള കമ്യൂണിസ്റ്റ് നിലപാടുകൾ 1948 ലെ കുപ്രസിദ്ധമായ കൽക്കത്താ തീസിസ് മുതൽ സമൂഹത്തിന്റെ മുമ്പിലുണ്ട് . അധികാരമേൽക്കുമ്പോൾ തന്നെ പാർലമെന്ററി ജനാധിപത്യക്രമത്തിലൂടെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം നടപ്പിലാക്കാനാവില്ല എന്ന് ഇഎംഎസ് തിരിച്ചറിഞ്ഞിരുന്നു. കമ്യൂണിസത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിമരുന്നിടും എന്ന യാഥാർഥ്യം കമ്യൂണിസ്റ്റ് പാർട്ടിക്കു ബോധ്യപ്പെട്ടിരുന്നിരിക്കണം. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നേരിട്ട ആശയ വൈരുധ്യത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിരുന്നു വിമോചനസമരം.
കാർഷിക പരിഷ്കരണങ്ങളോടുള്ള കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ സമീപനത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതായിരുന്നു 1959 ലെ കാർഷികബന്ധ ബിൽ. വിമോചനസമരത്തിന്റെ മൂർധന്യത്തിൽ ഗവൺമെന്റിനെ പിരിച്ചുവിടുമെന്ന് ഏതാണ്ട് ഉറപ്പുവന്ന സമയത്ത് ഭരണഘടനാ വിരുദ്ധമായ വകുപ്പുകൾ കൂട്ടിച്ചേർത്ത് തട്ടിക്കൂട്ടിയതാണ് ഈ ബിൽ. അസമയത്ത് അവതരിപ്പിക്കപ്പെട്ട കാർഷിക ബന്ധ ബിൽ വിമോചന സമരത്തിന്റെ ആവേശത്തിൽ അന്നു കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല എങ്കിലും പിന്നീട് ഭേദഗതികളോടെ ഈ ബിൽ പുനരവതരിപ്പിച്ചപ്പോൾ ഭരണഘടനാ വിരുദ്ധതയുടെ പേരിൽ കോടതികളുടെ നിശിതമായ വിമർശനത്തിന് ഇടയായി. 1959 ലെ ബില്ലിൽ എല്ലാ തോട്ടം ഉടമകളെയും ഭൂപരിഷ്കരണത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ഭൂസ്വാമിമാരും കരപ്രമാണിമാരും തങ്ങളുടെ സ്വത്തുക്കളും ഭൂമിയും സംരക്ഷിക്കുന്നതിനുവേണ്ടി നടത്തിയ സമരമാണ് വിമോചനസമരം എന്ന മാർക്സിസ്റ്റ് ബുദ്ധിജീവികളുടെ പ്രചാരണം പൊളിയുകയാണ് .
വിദ്യാഭ്യാസത്തിന്റെ കമ്യൂണിസ്റ്റ് വത്കരണം എല്ലാക്കാലത്തും എല്ലാ ദേശത്തും ഭരണത്തിലേറിയിട്ടുള്ള കമ്യൂണിസ്റ്റ് ഗവൺമെന്റുകളുടെ ഇഷ്ടവിഷയമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശസാത്കരണത്തിലൂടെയാണ് ഈ കമ്യൂണിസ്റ്റ് വത്കരണം സാധ്യമാവുക. വിദ്യാഭ്യാസത്തിന്റെ കമ്യൂണിസ്റ്റ് വത്കരണത്തിലൂടെ യുവതലമുറയുടെ തലച്ചോറുകളിൽ പ്രത്യയശാസ്ത്രം കുത്തിവച്ച് മസ്തിഷ്കപ്രക്ഷാളനം നടത്തി ചാവേറുകളെ സൃഷ്ടിച്ച് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും നിലനിൽപ്പ് ഉറപ്പുവരുത്തുന്ന ഫാസിസ്റ്റ് തന്ത്രം കേരളത്തിൽ 1957ലെ ഗവൺമെന്റ് പരീക്ഷിച്ചു . ഇതിന് ഉദാഹരണമായിരുന്നു ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബിൽ. സ്വകാര്യ മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരെ സർക്കാരിനു നിയമിക്കാമെന്നും ആവശ്യം വന്നാൽ വിദ്യാലയങ്ങൾ സർക്കാരിനു പിടിച്ചെടുക്കാമെന്നും ബില്ലിലെ പതിനൊന്നാം വകുപ്പിൽ പറഞ്ഞിരുന്നു .
പാഠപുസ്തകരചന സർക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഈ ഫാസിസ്റ്റ് തന്ത്രത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ മൗലികാവകാശങ്ങൾ നിഷേധിക്കുന്ന ഈ ബില്ലിനെതിരേ ബഹുജനമുന്നേറ്റങ്ങളും കോടതിയുടെ ഇടപെടലുകളും തീർത്തും സ്വാഭാവികമാണ് . 1959 ലെ വിദ്യാഭ്യാസ ബില്ലിന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ ആയിരുന്നു. ഗവർണർ ഒപ്പുവയ്ക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബിൽ രാഷ്ട്രപതി ഭരണഘടനയുടെ വകുപ്പ് 143 അനുസരിച്ച് സുപ്രീംകോടതിയുടെ അഭിപ്രായം അറിയുന്നതിനായി റഫർ ചെയ്തു . ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണ് എന്നു മനസിലാക്കിയ കോടതി ഈ ബിൽ അസാധുവായി പ്രഖ്യാപിച്ചു. ഇപ്രകാരം തീർത്തും ഭരണഘടനാവിരുദ്ധമായ ഒരു ബില്ലിനെ അന്ന് നെഹ്റു പിന്തുണച്ചിരുന്നു എന്ന മാർക്സിസ്റ്റ് ബുദ്ധിജീവികളുടെ പ്രചാരണം വാസ്തവവിരുദ്ധമാണ് .
സമാനതകളില്ലാത്ത ചരിത്രസംഭവം
ഒരു ജനാധിപത്യ സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളിൽ ജനവിരുദ്ധ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള അരാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളു
പ്രഫ. റോണി കെ. ബേബി