ഷിയാ ആത്മീയാചാര്യൻ ആയത്തുല്ല അലി അൽ സിസ്താനിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. 55 മിനിറ്റോളം പാപ്പാ അവിടെ ചെലവഴിച്ചു. അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്ന് പാപ്പാ നടത്തിയ ആദ്യ പ്രസംഗത്തിൽആഹ്വാനം ചെയ്തു. ഇറാക്കിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന് സന്പൂർണ പൗരൻമാർ എന്ന നിലയിൽ കൂടുതൽ അവസരങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യവും ഉത്തരവാദിത്വങ്ങളും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് മാർപാപ്പ പൂർവപിതാവ് അബ്രഹാമിന്റെ ജ·സ്ഥലമായ ഉൗർ നഗരത്തിലെ നജാഫിലെത്തി. നാസിരിയ്യയിയും സന്ദർശിച്ച ശേഷം സർവമതസമ്മേളനത്തിലും പങ്കെടുത്തു. വൈകിട്ട് ബഗ്ദാദിൽ തിരിച്ചെത്തി സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ കുർബാന അർപ്പിച്ചു. ഞായറാഴ്ച രാവിലെ ഇർബിലിലേക്കു പോകുന്ന മാർപാപ്പ ഹെലികോപ്റ്ററിൽ മൊസൂളിൽ സന്ദർശനം നടത്തും. കോവിഡ്, യുദ്ധ ഭീഷണികൾക്കിടയിലെ മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തെ അതീവ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികാണുന്നത്.
ഇറാക്കിലെത്തുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. മാർപാപ്പയുടെ സംരക്ഷണത്തിനു മാത്രമായി പതിനായിരം ഇറാക്കി സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ