കുവൈറ്റ് സിറ്റി : സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റുവാൻ അനുമതി നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
പുതിയ തീരുമാനത്തോടെ വിവിധ മന്ത്രാലയങ്ങളിലും പൊതു മേഖല സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശി തൊഴിലാളികൾക്ക് സ്വകാര്യമേഖലയിലേക്ക് ജോലി മാറുവാൻ സാധിക്കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് മാനവ വിഭവ ശേഷി സമിതി ഡയറക്ടർ അഹമ്മദ് മൂസ പുറപ്പെടുവിച്ചു. അതോടൊപ്പം വ്യവസായം, കൃഷി, മത്സ്യബന്ധനം, കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, സ്വതന്ത്ര വ്യാപാരമേഖലയിലെ കന്പനികളിലെ തൊഴിലാളികൾ എന്നീവർക്കും വിസ മാറ്റം അനുവദിക്കും.
കോവിഡിന്റെ പാശ്ചാത്തലത്തിൽ നിലവിൽ പുതിയ വിസകളൊന്നും അനുവദിക്കുന്നില്ല. അതോടൊപ്പം പതിനായിരക്കണക്കിന് തൊഴിലാളികൾ യാത്ര നിയന്ത്രണം മൂലം രാജ്യത്തേക്ക് തിരിച്ചു വരുവാൻ കഴിയാത്തതും തൊഴിൽ കന്പോളത്തിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. കോവിഡ് പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ തീരുമാനം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പുതിയ തീരുമാനത്തോടെ വിവിധ മന്ത്രാലയങ്ങളിലും പൊതു മേഖല സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശി തൊഴിലാളികൾക്ക് സ്വകാര്യമേഖലയിലേക്ക് ജോലി മാറുവാൻ സാധിക്കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് മാനവ വിഭവ ശേഷി സമിതി ഡയറക്ടർ അഹമ്മദ് മൂസ പുറപ്പെടുവിച്ചു. അതോടൊപ്പം വ്യവസായം, കൃഷി, മത്സ്യബന്ധനം, കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, സ്വതന്ത്ര വ്യാപാരമേഖലയിലെ കന്പനികളിലെ തൊഴിലാളികൾ എന്നീവർക്കും വിസ മാറ്റം അനുവദിക്കും.
കോവിഡിന്റെ പാശ്ചാത്തലത്തിൽ നിലവിൽ പുതിയ വിസകളൊന്നും അനുവദിക്കുന്നില്ല. അതോടൊപ്പം പതിനായിരക്കണക്കിന് തൊഴിലാളികൾ യാത്ര നിയന്ത്രണം മൂലം രാജ്യത്തേക്ക് തിരിച്ചു വരുവാൻ കഴിയാത്തതും തൊഴിൽ കന്പോളത്തിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. കോവിഡ് പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ തീരുമാനം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ