ഭാഷയും സാഹിത്യവും നന്നായി വഴങ്ങുന്ന പ്രഫ. കെ.യു. അരുണനു പോലും അസാധാരണ വൈഭവത്തോടെ പ്രളയം കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ ഒരു വിശേഷണം കണ്ടെത്താനാകുന്നില്ല. ലോകമെങ്ങുമുള്ള വിദഗ്ധരും ഇങ്ങനെയൊരു ധർമസങ്കടത്തിലാണത്രെ. മലയാളത്തിലല്ലെങ്കിലും സിഎം എന്നതിന് ക്രൈസിസ് മാനേജർ എന്നൊരു വിശേഷണം ചാർത്തി തൽക്കാലം അരുണൻ മാഷ് തൃപ്തിപ്പെട്ടു. എന്നാൽ ഭരണപക്ഷത്താണെങ്കിലും ഇടുക്കിയിലെ കാര്യങ്ങളിലെടുക്കുന്ന തീരുമാനങ്ങൾ തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്ക് എത്താത്തതിലുള്ള ദുഃഖം പരസ്യമാക്കി എസ്. രാജേന്ദ്രൻ.
റവന്യു, ധനകാര്യ വിഷയങ്ങളിലുള്ള ധനാഭ്യർഥനാചർച്ചകളിൽ ഭരണ, പ്രതിപക്ഷത്തിനു താത്പര്യം റവന്യു ആയിരുന്നു. പ്രളയം ചർച്ചയായപ്പോൾ പ്രതിപക്ഷത്തുനിന്നു വിമർശനപ്രളയമുണ്ടായി. ഭരണപക്ഷത്തുനിന്നു ദുരിതാശ്വാസ പ്രവർത്തന കണക്കുകളുടെ പെരുമഴയും.
ഇടുക്കിയിൽ മരംമുറിക്കാനും കെട്ടിടം പണിയാനും ഉദ്യോഗസ്ഥർ സൃഷ്ടിക്കുന്ന വിലക്കുകൾക്കെതിരേ ആയിരുന്നു എസ്. രാജേന്ദ്രന്റെ പരാതി. സർക്കാരിനോടു രാജേന്ദ്രനു പരാതിയില്ല. എന്നാൽ ഇടുക്കിയിൽ വൈൽഡ് ലൈഫ് വാർഡനും സബ്കളക്ടറുമെല്ലാം മറ്റൊരു ഭരണം നടത്തുകയാണെന്നാണു പരാതി. വാഗമണ്ണും തൊടുപുഴയും കഴിഞ്ഞും ഇടുക്കിയുണ്ടെന്നു കൂടി സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് രാജേന്ദ്രൻ സർക്കാരിനെ ഓർമിപ്പിച്ചു.
കഥയിലൂടെയും കവിതകളിലൂടെയുമെല്ലാമുള്ള സഞ്ചാരമാണ് പ്രഫ. കെ.യു. അരുണനു നിയമസഭയിലെ പ്രസംഗവും. പ്രളയത്തേക്കുറിച്ചു ചിന്തിക്കുമ്പോഴേ അദ്ദേഹത്തിന് ഓർമ വരിക നോഹയുടെ പേടകത്തേക്കുറിച്ചാണ്. അക്കഥ പറഞ്ഞതിനു ശേഷം അരുണൻ മാഷ് പോയത് പാട്ടബാക്കിയിലേക്കും വെള്ളപ്പൊക്കത്തിലേക്കും കുടിയൊഴിക്കലിലേക്കുമൊക്കെ. തകഴിയെയും സി.ജെ. തോമസിനെയും വൈലോപ്പള്ളിയെയുമൊക്കെ ഓർക്കാതെ എങ്ങനെ ഇതേക്കുറിച്ചു പറയും. കഥയും കവിതയും ചുറ്റി പ്രസംഗം പലവഴി കറങ്ങിയെങ്കിലും നിശ്ചയിച്ചതിലും നാൽപതു സെക്കൻഡ് നേരത്തെ അവസാനിപ്പിച്ച് കെ.എ. അരുണൻ അങ്ങനെയും സഭയ്ക്കു മാതൃകയായി.
ആന്ധ്രയിലെ പ്രകാശം ജില്ലയിൽ നിധി തേടി കാട്ടിൽ പോയ ബാങ്ക് ഉദ്യോഗസ്ഥൻ പട്ടിണി കിടന്നു മരിച്ച പത്രവാർത്തയാണ് എൽദോസ് കുന്നപ്പിള്ളിൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. പണത്തോടുള്ള ആർത്തി മൂത്ത ബാങ്ക് ഉദ്യോഗസ്ഥനെ പോലെയാണ് പരമാവധി വെള്ളം കെട്ടി നിർത്തി വൈദ്യുതി ഉത്പാദിപ്പിച്ച് അമിതലാഭമുണ്ടാക്കാൻ പോയ വൈദ്യുതിമന്ത്രിയെന്നായിരുന്നു എൽദോസ് പറഞ്ഞുവച്ചത്. തനിക്ക് ഇക്കാര്യങ്ങളേക്കുറിച്ച് ഒന്നുമറിയില്ലെന്നാണു മന്ത്രി ഇപ്പോൾ പറയുന്നത്. പ്രളയദുരിതാശ്വാസത്തിനു പണം കണ്ടെത്താൻ മുഖ്യമന്ത്രി ദുബായ് യാത്ര നടത്തിയെങ്കിലും ഒരു ചില്ലിക്കാശ് പോലും കിട്ടിയില്ലെന്നും എൽദോസ് പറഞ്ഞു.
എൽദോസിനെ പ്രളയകവിയെന്നാണ് കെ.ഡി. പ്രസേനൻ വിശേഷിപ്പിച്ചത്. പ്രതിപക്ഷ വിമർശനങ്ങൾ അപശബ്ദമായും ഓരിയിടലായുമൊക്കെയാണ് പ്രസേനന് അനുഭവപ്പെടുന്നത്. സർക്കാർ നേട്ടങ്ങളുടെ നീണ്ട പട്ടിക നിരത്തിയ പ്രസേനൻ, പൊതുവിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് ഉദാഹരണവും നിരത്തി. പൊതുവിദ്യാലയങ്ങളിൽ പ്രവേശനത്തിനായി കത്തെഴുതി, കത്തെഴുതി തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കൈ തേഞ്ഞെന്നാണ് പ്രസേനൻ പറയുന്നത്. വികസനം കണ്ട് അന്തം വിട്ടിരിക്കുന്ന പ്രതിപക്ഷത്തിന്റെ തലയിൽ തേങ്ങ വീണതു പോലെയായി കിഫ്ബി. ഇതുപോലും വെറും ഉഡായിപ്പായിട്ടാണ് പ്രതിപക്ഷത്തിനു തോന്നുന്നത് എന്നതിലാണ് പ്രസേനനു രോഷം.
പ്രളയ ദുരന്തത്തിൽ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോൾ പ്രതിപക്ഷം ഒരക്ഷരം മിണ്ടാതിരുന്നത് മോദിപ്പേടി മൂലമാണോ മോദിപ്രേമം മൂലമാണോ എന്നായിരുന്നു ആർ. രാമചന്ദ്രന്റെ ചോദ്യം. കേരളത്തിലെ വിദ്യാലയങ്ങളിൽ ഈ മാസം ആറിന് വർണാഭമായി പ്രവേശനോത്സവം നടന്നപ്പോൾ തെലുങ്കാനയിൽ ടിആർഎസിന്റെ ഓഫീസിൽ കോണ്ഗ്രസിന്റെ പന്ത്രണ്ട് എംഎൽഎമാർ പ്രവേശനോത്സവം നടത്തുകയായിരുന്നു എന്ന് കെ. രാജൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വിദ്യാർഥികൾക്കു പാഠപുസ്തകങ്ങൾ ഉൾപ്പെടെ വേണ്ടതെല്ലാം കൊടുത്താണ് പ്രവേശനോത്സവം നടത്തിയതെങ്കിൽ തെലുങ്കാനയിൽ കോണ്ഗ്രസുകാർക്ക് ഉച്ചക്കഞ്ഞിയെങ്കിലും കിട്ടിയാൽ മതിയെന്നായിരുന്നു എന്നും രാജൻ പരിഹസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു യുഡിഎഫിനു വോട്ട് ചെയ്തതാണെന്ന സിപിഎം വാദം തെറ്റാണെന്ന് പി.കെ. ബഷീർ പറഞ്ഞു. ജനങ്ങൾ ശരിയായി ധരിച്ചു തന്നെയാണ് യുഡിഎഫിനെ ജയിപ്പിച്ചത്. തമിഴ്നാട്ടിൽ ലീഗ് കൂടെയുള്ളതു കൊണ്ടാണ് സിപിഐക്കു രണ്ട് സീറ്റ് എങ്കിലും കിട്ടിയതെന്ന് ഓർമിക്കണമെന്നും ബഷീർ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി വേണമോ വേണ്ടയോ എന്ന ഹിതപരിശോധനയല്ല കേരളത്തിൽ നടന്നതെന്ന് സി.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ലീഗുകാരും കോണ്ഗ്രസുകാരുമൊക്കെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്നായിരുന്നു ജോർജ് എം. തോമസ് കണ്ടെത്തിയത്. എംപിയെ കാണണമെങ്കിൽ പ്രതിമയിൽ നോക്കിയാൽ മതിയല്ലോ. വിനാശത്തിലേക്കു പോകുന്ന വിജയമാണു യുഡിഎഫിന്റേതെന്ന് കെ. സുരേഷ് കുറുപ്പ് പറഞ്ഞു.
പ്രളയം വന്നു പത്തു മാസമായിട്ടും കേടുപാടു പറ്റുകയും തകർന്നു പോകുകയും ചെയ്ത വീടുകളിൽ 25 ശതമാനം പോലും ഇനിയും നന്നാക്കിയിട്ടില്ലെന്ന് സി.എഫ്. തോമസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ റവന്യുമന്ത്രി ഇടപെട്ട് അടിയന്തരപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, മാത്യു ടി. തോമസ്, റോജി എം. ജോണ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ലിസ്റ്റിൽ പേരുണ്ടായിരുന്നെങ്കിലും ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാൽ പേരു വിളിച്ചപ്പോൾ സഭയിൽ ഹാജരുണ്ടായിരുന്നില്ല.
കുന്നത്തുനാട്ടിലെ നിലംനികത്തൽ ശൂന്യവേളയിൽ പ്രതിപക്ഷം അടിയന്തരപ്രമേയമാക്കി നോട്ടീസ് നൽകി. വിവാദ വ്യവസായിയുടെ ബേനാമിക്ക് ഒത്താശ ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നായിരുന്നു പ്രമേയം അവതരിപ്പിച്ച വി.പി. സജീന്ദ്രന്റെ ആക്ഷേപം. തുമ്പയിൽനിന്നു റോക്കറ്റ് വിടുന്ന വേഗത്തിലായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവിനെ മറികടക്കാനുള്ള ഫയൽ സെക്രട്ടേറിയറ്റിൽ നീങ്ങിയത്. എംഎൽഎമാർ ഒരു ഫയൽ സെക്രട്ടേറിയറ്റിൽ എത്തിച്ചാൽ ആഴ്ചകളോളം ഒരേ സീറ്റിൽ കിടക്കുമെങ്കിൽ ഈ ഫയൽ ഒരു ദിവസം കൊണ്ടു നാലു സീറ്റുകളിൽ എത്തിപ്പെട്ടെന്നും സജീന്ദ്രൻ പറഞ്ഞു. വിവാദ ഉത്തരവ് മരവിപ്പിച്ചെന്നും നിയമോപദേശം തേടിയിരിക്കുകയാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ വിശദീകരിച്ചു.
ഒരു ഭാഗത്ത് നെൽവയൽ വർഷം ആചരിക്കുന്ന സർക്കാർ മറുഭാഗത്ത് നെൽവയൽ നികത്താൻ ഒത്താശ ചെയ്യുകയാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടും സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ തന്നെയാണു നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാബു ജോണ്
റവന്യു, ധനകാര്യ വിഷയങ്ങളിലുള്ള ധനാഭ്യർഥനാചർച്ചകളിൽ ഭരണ, പ്രതിപക്ഷത്തിനു താത്പര്യം റവന്യു ആയിരുന്നു. പ്രളയം ചർച്ചയായപ്പോൾ പ്രതിപക്ഷത്തുനിന്നു വിമർശനപ്രളയമുണ്ടായി. ഭരണപക്ഷത്തുനിന്നു ദുരിതാശ്വാസ പ്രവർത്തന കണക്കുകളുടെ പെരുമഴയും.
ഇടുക്കിയിൽ മരംമുറിക്കാനും കെട്ടിടം പണിയാനും ഉദ്യോഗസ്ഥർ സൃഷ്ടിക്കുന്ന വിലക്കുകൾക്കെതിരേ ആയിരുന്നു എസ്. രാജേന്ദ്രന്റെ പരാതി. സർക്കാരിനോടു രാജേന്ദ്രനു പരാതിയില്ല. എന്നാൽ ഇടുക്കിയിൽ വൈൽഡ് ലൈഫ് വാർഡനും സബ്കളക്ടറുമെല്ലാം മറ്റൊരു ഭരണം നടത്തുകയാണെന്നാണു പരാതി. വാഗമണ്ണും തൊടുപുഴയും കഴിഞ്ഞും ഇടുക്കിയുണ്ടെന്നു കൂടി സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് രാജേന്ദ്രൻ സർക്കാരിനെ ഓർമിപ്പിച്ചു.
കഥയിലൂടെയും കവിതകളിലൂടെയുമെല്ലാമുള്ള സഞ്ചാരമാണ് പ്രഫ. കെ.യു. അരുണനു നിയമസഭയിലെ പ്രസംഗവും. പ്രളയത്തേക്കുറിച്ചു ചിന്തിക്കുമ്പോഴേ അദ്ദേഹത്തിന് ഓർമ വരിക നോഹയുടെ പേടകത്തേക്കുറിച്ചാണ്. അക്കഥ പറഞ്ഞതിനു ശേഷം അരുണൻ മാഷ് പോയത് പാട്ടബാക്കിയിലേക്കും വെള്ളപ്പൊക്കത്തിലേക്കും കുടിയൊഴിക്കലിലേക്കുമൊക്കെ. തകഴിയെയും സി.ജെ. തോമസിനെയും വൈലോപ്പള്ളിയെയുമൊക്കെ ഓർക്കാതെ എങ്ങനെ ഇതേക്കുറിച്ചു പറയും. കഥയും കവിതയും ചുറ്റി പ്രസംഗം പലവഴി കറങ്ങിയെങ്കിലും നിശ്ചയിച്ചതിലും നാൽപതു സെക്കൻഡ് നേരത്തെ അവസാനിപ്പിച്ച് കെ.എ. അരുണൻ അങ്ങനെയും സഭയ്ക്കു മാതൃകയായി.
ആന്ധ്രയിലെ പ്രകാശം ജില്ലയിൽ നിധി തേടി കാട്ടിൽ പോയ ബാങ്ക് ഉദ്യോഗസ്ഥൻ പട്ടിണി കിടന്നു മരിച്ച പത്രവാർത്തയാണ് എൽദോസ് കുന്നപ്പിള്ളിൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. പണത്തോടുള്ള ആർത്തി മൂത്ത ബാങ്ക് ഉദ്യോഗസ്ഥനെ പോലെയാണ് പരമാവധി വെള്ളം കെട്ടി നിർത്തി വൈദ്യുതി ഉത്പാദിപ്പിച്ച് അമിതലാഭമുണ്ടാക്കാൻ പോയ വൈദ്യുതിമന്ത്രിയെന്നായിരുന്നു എൽദോസ് പറഞ്ഞുവച്ചത്. തനിക്ക് ഇക്കാര്യങ്ങളേക്കുറിച്ച് ഒന്നുമറിയില്ലെന്നാണു മന്ത്രി ഇപ്പോൾ പറയുന്നത്. പ്രളയദുരിതാശ്വാസത്തിനു പണം കണ്ടെത്താൻ മുഖ്യമന്ത്രി ദുബായ് യാത്ര നടത്തിയെങ്കിലും ഒരു ചില്ലിക്കാശ് പോലും കിട്ടിയില്ലെന്നും എൽദോസ് പറഞ്ഞു.
എൽദോസിനെ പ്രളയകവിയെന്നാണ് കെ.ഡി. പ്രസേനൻ വിശേഷിപ്പിച്ചത്. പ്രതിപക്ഷ വിമർശനങ്ങൾ അപശബ്ദമായും ഓരിയിടലായുമൊക്കെയാണ് പ്രസേനന് അനുഭവപ്പെടുന്നത്. സർക്കാർ നേട്ടങ്ങളുടെ നീണ്ട പട്ടിക നിരത്തിയ പ്രസേനൻ, പൊതുവിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് ഉദാഹരണവും നിരത്തി. പൊതുവിദ്യാലയങ്ങളിൽ പ്രവേശനത്തിനായി കത്തെഴുതി, കത്തെഴുതി തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കൈ തേഞ്ഞെന്നാണ് പ്രസേനൻ പറയുന്നത്. വികസനം കണ്ട് അന്തം വിട്ടിരിക്കുന്ന പ്രതിപക്ഷത്തിന്റെ തലയിൽ തേങ്ങ വീണതു പോലെയായി കിഫ്ബി. ഇതുപോലും വെറും ഉഡായിപ്പായിട്ടാണ് പ്രതിപക്ഷത്തിനു തോന്നുന്നത് എന്നതിലാണ് പ്രസേനനു രോഷം.
പ്രളയ ദുരന്തത്തിൽ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോൾ പ്രതിപക്ഷം ഒരക്ഷരം മിണ്ടാതിരുന്നത് മോദിപ്പേടി മൂലമാണോ മോദിപ്രേമം മൂലമാണോ എന്നായിരുന്നു ആർ. രാമചന്ദ്രന്റെ ചോദ്യം. കേരളത്തിലെ വിദ്യാലയങ്ങളിൽ ഈ മാസം ആറിന് വർണാഭമായി പ്രവേശനോത്സവം നടന്നപ്പോൾ തെലുങ്കാനയിൽ ടിആർഎസിന്റെ ഓഫീസിൽ കോണ്ഗ്രസിന്റെ പന്ത്രണ്ട് എംഎൽഎമാർ പ്രവേശനോത്സവം നടത്തുകയായിരുന്നു എന്ന് കെ. രാജൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വിദ്യാർഥികൾക്കു പാഠപുസ്തകങ്ങൾ ഉൾപ്പെടെ വേണ്ടതെല്ലാം കൊടുത്താണ് പ്രവേശനോത്സവം നടത്തിയതെങ്കിൽ തെലുങ്കാനയിൽ കോണ്ഗ്രസുകാർക്ക് ഉച്ചക്കഞ്ഞിയെങ്കിലും കിട്ടിയാൽ മതിയെന്നായിരുന്നു എന്നും രാജൻ പരിഹസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു യുഡിഎഫിനു വോട്ട് ചെയ്തതാണെന്ന സിപിഎം വാദം തെറ്റാണെന്ന് പി.കെ. ബഷീർ പറഞ്ഞു. ജനങ്ങൾ ശരിയായി ധരിച്ചു തന്നെയാണ് യുഡിഎഫിനെ ജയിപ്പിച്ചത്. തമിഴ്നാട്ടിൽ ലീഗ് കൂടെയുള്ളതു കൊണ്ടാണ് സിപിഐക്കു രണ്ട് സീറ്റ് എങ്കിലും കിട്ടിയതെന്ന് ഓർമിക്കണമെന്നും ബഷീർ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി വേണമോ വേണ്ടയോ എന്ന ഹിതപരിശോധനയല്ല കേരളത്തിൽ നടന്നതെന്ന് സി.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ലീഗുകാരും കോണ്ഗ്രസുകാരുമൊക്കെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്നായിരുന്നു ജോർജ് എം. തോമസ് കണ്ടെത്തിയത്. എംപിയെ കാണണമെങ്കിൽ പ്രതിമയിൽ നോക്കിയാൽ മതിയല്ലോ. വിനാശത്തിലേക്കു പോകുന്ന വിജയമാണു യുഡിഎഫിന്റേതെന്ന് കെ. സുരേഷ് കുറുപ്പ് പറഞ്ഞു.
പ്രളയം വന്നു പത്തു മാസമായിട്ടും കേടുപാടു പറ്റുകയും തകർന്നു പോകുകയും ചെയ്ത വീടുകളിൽ 25 ശതമാനം പോലും ഇനിയും നന്നാക്കിയിട്ടില്ലെന്ന് സി.എഫ്. തോമസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ റവന്യുമന്ത്രി ഇടപെട്ട് അടിയന്തരപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, മാത്യു ടി. തോമസ്, റോജി എം. ജോണ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ലിസ്റ്റിൽ പേരുണ്ടായിരുന്നെങ്കിലും ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാൽ പേരു വിളിച്ചപ്പോൾ സഭയിൽ ഹാജരുണ്ടായിരുന്നില്ല.
കുന്നത്തുനാട്ടിലെ നിലംനികത്തൽ ശൂന്യവേളയിൽ പ്രതിപക്ഷം അടിയന്തരപ്രമേയമാക്കി നോട്ടീസ് നൽകി. വിവാദ വ്യവസായിയുടെ ബേനാമിക്ക് ഒത്താശ ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നായിരുന്നു പ്രമേയം അവതരിപ്പിച്ച വി.പി. സജീന്ദ്രന്റെ ആക്ഷേപം. തുമ്പയിൽനിന്നു റോക്കറ്റ് വിടുന്ന വേഗത്തിലായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവിനെ മറികടക്കാനുള്ള ഫയൽ സെക്രട്ടേറിയറ്റിൽ നീങ്ങിയത്. എംഎൽഎമാർ ഒരു ഫയൽ സെക്രട്ടേറിയറ്റിൽ എത്തിച്ചാൽ ആഴ്ചകളോളം ഒരേ സീറ്റിൽ കിടക്കുമെങ്കിൽ ഈ ഫയൽ ഒരു ദിവസം കൊണ്ടു നാലു സീറ്റുകളിൽ എത്തിപ്പെട്ടെന്നും സജീന്ദ്രൻ പറഞ്ഞു. വിവാദ ഉത്തരവ് മരവിപ്പിച്ചെന്നും നിയമോപദേശം തേടിയിരിക്കുകയാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ വിശദീകരിച്ചു.
ഒരു ഭാഗത്ത് നെൽവയൽ വർഷം ആചരിക്കുന്ന സർക്കാർ മറുഭാഗത്ത് നെൽവയൽ നികത്താൻ ഒത്താശ ചെയ്യുകയാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടും സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ തന്നെയാണു നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാബു ജോണ്