ഷിക്കാഗോ : അഖില ലോക വനിതാ പ്രാർഥനാ ദിനം ഷിക്കാഗോയിൽ മാർച്ച് 13 ന് ആചരിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ വേൾഡ് ഡെ പ്രെയറിന് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചാണ്.
സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവർത്തിച്ചു വരുന്ന എക്യൂമെനിക്കൽ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാർഥനാ ദിനം. ഈവർഷത്തെ ചിന്താവിഷയമായ തിരഞ്ഞെടുത്തിരിക്കുന്നത് ന്ധബിൽഡ് ഓണ്‍ എ സ്ട്രോങ്ങ് ഫൌണ്ടേഷൻന്ധമത്തായി 7. 24 -27 വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.
ലോകത്തെന്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ പരസ്പരം മനസിലാക്കി അവയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർഥിക്കുന്നതിനായി പ്രത്യേകം വേർതിരിപ്പിച്ചിരുന്നു ദിനമാണ് വേൾഡ് ഡെ പ്രെയർ. എല്ലാ വർഷവും, മാർച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.
ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന പ്രാർഥനയിൽ സരിത മാത്യുവാണു (ഷിക്കാഗോ മാർ തോമ ചർച്ച )സന്ദേശം നൽകുന്നത് , ചിക്കാഗോയിലെ എല്ലാ്രൈ കസ്തവ ദേവാലയങ്ങളിലേയും സ്ത്രീകൾ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് റവ ഫാ ഹാം ജോസഫ് (പ്രസിഡന്റ് ),ആന്‍േറാ കവലക്കൽ (സെക്രട്ടറി ) എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവർത്തിച്ചു വരുന്ന എക്യൂമെനിക്കൽ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാർഥനാ ദിനം. ഈവർഷത്തെ ചിന്താവിഷയമായ തിരഞ്ഞെടുത്തിരിക്കുന്നത് ന്ധബിൽഡ് ഓണ്‍ എ സ്ട്രോങ്ങ് ഫൌണ്ടേഷൻന്ധമത്തായി 7. 24 -27 വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.
ലോകത്തെന്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ പരസ്പരം മനസിലാക്കി അവയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർഥിക്കുന്നതിനായി പ്രത്യേകം വേർതിരിപ്പിച്ചിരുന്നു ദിനമാണ് വേൾഡ് ഡെ പ്രെയർ. എല്ലാ വർഷവും, മാർച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.
ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന പ്രാർഥനയിൽ സരിത മാത്യുവാണു (ഷിക്കാഗോ മാർ തോമ ചർച്ച )സന്ദേശം നൽകുന്നത് , ചിക്കാഗോയിലെ എല്ലാ്രൈ കസ്തവ ദേവാലയങ്ങളിലേയും സ്ത്രീകൾ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് റവ ഫാ ഹാം ജോസഫ് (പ്രസിഡന്റ് ),ആന്‍േറാ കവലക്കൽ (സെക്രട്ടറി ) എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ