അബുദാബി: സിനോഫാം വാക്സിൻ എടുത്തവർക്കു നാലു മുതൽ ആറു മാസം വരെ പ്രതിരോധശേഷി നിലനിൽക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ. അബുദാബിയിൽ കോവിഡ് നിമിത്തം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ദേശീയ കോവിഡ് ക്ലിനിക്കൽ മാനേജ്മെന്റ് കമ്മറ്റിയുടെ ചെയർപേഴ്സണ് ഡോ . നവാൽ അൽ കാബിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിൽ നാലു മുതൽ ആറു മാസം വരെയാണ് പ്രതിരോധശേഷി നിലനിൽക്കുകയെന്നു അൽ കാബി പറഞ്ഞു.
എന്നാൽ ആറുമാസത്തിനു പുറത്തു പ്രതിരോധ ശേഷി നീണ്ടു നിൽക്കുമെന്നു പ്രതീക്ഷയുണ്ടെങ്കിലും എത്ര നാൾ വരെ എന്ന് കൃത്യമായി ഇപ്പോൾ കണ്ടെത്താൻ കഴിയില്ല. അബുദാബിയിൽ വ്യാപകമായി കുത്തിവയ്പ്പ് നടന്നതോടെ കോവിഡ് രോഗം ബാധിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.
കോവിഡ് രോഗ വ്യാപനത്തിന്റെ രണ്ടാം വരവ് കൂടുതൽ ഗുരുതരമായ അവസ്ഥ സൃഷ്ട്ടിക്കുന്ന സാഹചര്യം ഉണ്ടായിട്ടും അബുദാബിയിൽ രോഗികളിൽ ഗുരുതരാവസ്ഥ കാണാത്തത് കുത്തിവയ്പ്പ് എടുത്തതിന്റെ ഫലമായാണെന്ന് അൽ കാബി അറിയിച്ചു. കുത്തിവയ്പ്പ് പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞ ഒരു രോഗി പോലും ഗുരുതര ലക്ഷണങ്ങളോടെ ആശുപത്രികളിൽ എത്തിയിട്ടില്ല എന്നത് ശുഭ സൂചകമായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. മാത്രമല്ല കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ രോഗികൾ നെഗറ്റീവ് ആയി മാറുന്നതാണ് കണ്ടെത്തിയിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
ദേശീയ കോവിഡ് ക്ലിനിക്കൽ മാനേജ്മെന്റ് കമ്മറ്റിയുടെ ചെയർപേഴ്സണ് ഡോ . നവാൽ അൽ കാബിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിൽ നാലു മുതൽ ആറു മാസം വരെയാണ് പ്രതിരോധശേഷി നിലനിൽക്കുകയെന്നു അൽ കാബി പറഞ്ഞു.
എന്നാൽ ആറുമാസത്തിനു പുറത്തു പ്രതിരോധ ശേഷി നീണ്ടു നിൽക്കുമെന്നു പ്രതീക്ഷയുണ്ടെങ്കിലും എത്ര നാൾ വരെ എന്ന് കൃത്യമായി ഇപ്പോൾ കണ്ടെത്താൻ കഴിയില്ല. അബുദാബിയിൽ വ്യാപകമായി കുത്തിവയ്പ്പ് നടന്നതോടെ കോവിഡ് രോഗം ബാധിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.
കോവിഡ് രോഗ വ്യാപനത്തിന്റെ രണ്ടാം വരവ് കൂടുതൽ ഗുരുതരമായ അവസ്ഥ സൃഷ്ട്ടിക്കുന്ന സാഹചര്യം ഉണ്ടായിട്ടും അബുദാബിയിൽ രോഗികളിൽ ഗുരുതരാവസ്ഥ കാണാത്തത് കുത്തിവയ്പ്പ് എടുത്തതിന്റെ ഫലമായാണെന്ന് അൽ കാബി അറിയിച്ചു. കുത്തിവയ്പ്പ് പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞ ഒരു രോഗി പോലും ഗുരുതര ലക്ഷണങ്ങളോടെ ആശുപത്രികളിൽ എത്തിയിട്ടില്ല എന്നത് ശുഭ സൂചകമായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. മാത്രമല്ല കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ രോഗികൾ നെഗറ്റീവ് ആയി മാറുന്നതാണ് കണ്ടെത്തിയിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള