അബുദാബി: കോവിഡ് രോഗികൾക്കും സന്പർക്കത്തിൽ ഏർപ്പെട്ടവർക്കുമുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചതായി യുഎഇ ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. രോഗികളെ മൂന്നായി തിരിച്ചാണ് ക്വാറന്ൈറൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ തീരുമാനിക്കുന്നത്.
രോഗലക്ഷണം ഇല്ലാത്തവർ, ഉള്ളവർ, നേരിയ ലക്ഷണം ഉള്ളവർ എന്നീ മൂന്നു തരമായി തിരിച്ചാണ് നടപടിക്രമങ്ങൾ തീരുമാനിച്ചിരിക്കുന്നത് .രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതരെ സർക്കാർ നിയന്ത്രിത ക്വാറന്റൈൻ കേന്ദ്രത്തിൽ നിശ്ചിത ദിവസത്തെ നിരീക്ഷണത്തിനുശേഷം മടക്കി അയക്കും . തുടർന്നു അത്തരം ആളുകൾ വീട്ടിൽ ക്വാറന്ൈറൻ പൂർത്തിയാക്കിയാൽ മതി.
നേരിയ, ഇടത്തരം രോഗ ലക്ഷണമുള്ളവരാണെങ്കിൽ വീട്ടിൽ ക്വാറന്ൈറൻ സൗകര്യമുണ്ടെങ്കിൽ അവരവരുടെ വീടുകളിലും അല്ലാത്തവരെ സർക്കാർ ക്വാറന്ൈറനിലേക്കു മാറ്റും. ഗുരുതര രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലും പ്രവേശിപ്പിക്കും .
രോഗലക്ഷണമുള്ളവരെ 24, 48 മണിക്കൂർ നിരീക്ഷിക്കുകയും, മരുന്നുകൾ കഴിക്കാതെ ചുമ, ശ്വാസതടസം എന്നിവ കുറഞ്ഞാൽ ശരീരം രോഗപ്രതിരോധ ശേഷി വീണ്ടെടുത്തോ എന്നറിയുന്നതിനു പരിശോധന നടത്തും . രണ്ടുദിവസത്തിനകം പനി കുറയുന്നവർക്കും കാര്യമായ മരുന്ന് കഴിക്കേണ്ടതില്ല.എന്നാൽ ഇവർ ക്വാറന്ൈറൻ കാലയളവിനിടയ്ക്ക് 2448 മണിക്കൂറിനിടയ്ക്കു രണ്ട് പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം. ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിൽ കിടന്നവർ 24 മണിക്കൂറിനകം രണ്ട് പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആയാലേ ഡിസ്ചാർജ് ചെയ്യൂള്ളൂ .
ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ ഈ നിയമം ബാധകമാണ്. എന്നാൽ ദുബായിൽ ഇടത്തരം രോഗലക്ഷണമുള്ളവർ വീട്ടിൽ 10 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. ഗുരുതര രോഗമുള്ളവർ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ 800 342 നന്പറിൽ വിളിച്ചറിയിക്കണം. ഇവിടന്നുള്ള നിർദേശം അനുസരിച്ച് രോഗികളെ ബന്ധപ്പെട്ട ആശുപത്രിയിലേക്കു മാറ്റുന്നതാണ്. കോവിഡ് രോഗികൾക്കൊപ്പം അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും 15 മിനിറ്റിൽ കൂടുതൽ കഴിഞ്ഞവരെ സന്പർക്കത്തിൽ ഏർപ്പെട്ടവരായി കണക്കാക്കും. ഇവരും ക്വാറന്റൈനിൽ ഇരിക്കണം. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റുകളിൽ സന്പർക്കത്തിൽ ഏർപ്പെട്ടവർ 14 ദിവസമാണ് ക്വാറന്റീനിൽ ഇരിക്കേണ്ടത്.ദുബായിൽ 10 ദിവസമാണ് ക്വാറന്ൈറൻ കാലാവധിയായി നിശ്ചയിച്ചിട്ടുള്ളത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
രോഗലക്ഷണം ഇല്ലാത്തവർ, ഉള്ളവർ, നേരിയ ലക്ഷണം ഉള്ളവർ എന്നീ മൂന്നു തരമായി തിരിച്ചാണ് നടപടിക്രമങ്ങൾ തീരുമാനിച്ചിരിക്കുന്നത് .രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതരെ സർക്കാർ നിയന്ത്രിത ക്വാറന്റൈൻ കേന്ദ്രത്തിൽ നിശ്ചിത ദിവസത്തെ നിരീക്ഷണത്തിനുശേഷം മടക്കി അയക്കും . തുടർന്നു അത്തരം ആളുകൾ വീട്ടിൽ ക്വാറന്ൈറൻ പൂർത്തിയാക്കിയാൽ മതി.
നേരിയ, ഇടത്തരം രോഗ ലക്ഷണമുള്ളവരാണെങ്കിൽ വീട്ടിൽ ക്വാറന്ൈറൻ സൗകര്യമുണ്ടെങ്കിൽ അവരവരുടെ വീടുകളിലും അല്ലാത്തവരെ സർക്കാർ ക്വാറന്ൈറനിലേക്കു മാറ്റും. ഗുരുതര രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലും പ്രവേശിപ്പിക്കും .
രോഗലക്ഷണമുള്ളവരെ 24, 48 മണിക്കൂർ നിരീക്ഷിക്കുകയും, മരുന്നുകൾ കഴിക്കാതെ ചുമ, ശ്വാസതടസം എന്നിവ കുറഞ്ഞാൽ ശരീരം രോഗപ്രതിരോധ ശേഷി വീണ്ടെടുത്തോ എന്നറിയുന്നതിനു പരിശോധന നടത്തും . രണ്ടുദിവസത്തിനകം പനി കുറയുന്നവർക്കും കാര്യമായ മരുന്ന് കഴിക്കേണ്ടതില്ല.എന്നാൽ ഇവർ ക്വാറന്ൈറൻ കാലയളവിനിടയ്ക്ക് 2448 മണിക്കൂറിനിടയ്ക്കു രണ്ട് പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം. ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിൽ കിടന്നവർ 24 മണിക്കൂറിനകം രണ്ട് പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആയാലേ ഡിസ്ചാർജ് ചെയ്യൂള്ളൂ .
ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ ഈ നിയമം ബാധകമാണ്. എന്നാൽ ദുബായിൽ ഇടത്തരം രോഗലക്ഷണമുള്ളവർ വീട്ടിൽ 10 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. ഗുരുതര രോഗമുള്ളവർ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ 800 342 നന്പറിൽ വിളിച്ചറിയിക്കണം. ഇവിടന്നുള്ള നിർദേശം അനുസരിച്ച് രോഗികളെ ബന്ധപ്പെട്ട ആശുപത്രിയിലേക്കു മാറ്റുന്നതാണ്. കോവിഡ് രോഗികൾക്കൊപ്പം അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും 15 മിനിറ്റിൽ കൂടുതൽ കഴിഞ്ഞവരെ സന്പർക്കത്തിൽ ഏർപ്പെട്ടവരായി കണക്കാക്കും. ഇവരും ക്വാറന്റൈനിൽ ഇരിക്കണം. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റുകളിൽ സന്പർക്കത്തിൽ ഏർപ്പെട്ടവർ 14 ദിവസമാണ് ക്വാറന്റീനിൽ ഇരിക്കേണ്ടത്.ദുബായിൽ 10 ദിവസമാണ് ക്വാറന്ൈറൻ കാലാവധിയായി നിശ്ചയിച്ചിട്ടുള്ളത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള