ഡബ്ലിൻ: പ്രവാസികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കോവിഡ് പരിശോധനാ നയത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ആളിക്കത്തുന്നു. കോവിഡ് മഹാമാരിയുടെ തളർച്ചയിൽ നിന്നും സ്വന്തം നാട്ടിൽ എത്താൻ ആഗ്രഹിക്കുന്ന പാവം പ്രവാസികളിൽ നിന്നും, പണം കൊള്ളയടിക്കുന്നത് ഭയന്നിരിക്കുകയാണ് പാവം പ്രവാസികൾ.
മൂന്നു ദിവസത്തിനുള്ളിൽ രണ്ട് പ്രാവശ്യം കൈയിൽ നിന്ന് പണം മുടക്കി കോവിഡ് ടെസ്റ്റ് നടത്തേണ്ട ഗതികേടിലാണ് പാവം പ്രവാസികൾ. ഭാരത സർക്കാരിന്റെ പുതിയ സർക്കുലർ പ്രകാരം വിദേശത്ത് നിന്നും ആർടിപിസിആർ ടെസ്റ്റ് കഴിഞ്ഞെത്തുന്നവർ, നാട്ടിലും വീണ്ടും സ്വന്തം ചെലവിൽ ടെസ്റ്റിന് വിധേയരാകണം എന്നുള്ള തീരുമാനത്തിനെതിരെയാണ് പ്രവാസി ഇന്ത്യക്കാർ രംഗത്ത് വന്നിരിക്കുന്നത്.
ഇതിനെതിരെ എല്ലാ പ്രവാസികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് ഐഒസി/ഒഐസിസി ഭാരവാഹികളായ എം.എം. ലിങ്ക് വിൻസ്റ്റാർ, സാൻജോ മുളവരിക്കൽ, പി.എം. ജോർജ്കുട്ടി, റോണി കുരിശിങ്കൽ പറന്പിൽ, പ്രശാന്ത് മാത്യു, ഫ്രാൻസിസ് ജേക്കബ്, ബേസിൽ ലക്സിലിവ്, സുബിൻ ഫിലിപ്, കുരുവിള ജോർജ് എന്നിവർ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രിക്കും, കേരളാ മുഖ്യമന്ത്രിക്കും അടിയന്തര സന്ദേശമയയ്ക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.
പ്രവാസി കൊള്ളയ്ക്കെതിരെ ഐഒസി/ഒഐസിസി അയർലൻഡ് പ്രതിഷേധം
12:31 AM Feb 26, 2021 | Deepika.com