ലണ്ടൻ: ബ്രിട്ടനിലെ വിഗണിൽ നിര്യാതനായ അതിരന്പുഴ പുതുപ്പറന്പിൽ ലാലുവിന്റെ ഭാര്യ മോളി(65)യുടെ സംസ്കാരം നടത്തി. സംസ്കാര ശുശ്രൂഷ ലിവെർപ്പൂളിലെ ലിതർലാൻഡ് ഒൗർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാർ രൂപതാ വികാരി ജനറൽ റവ മോണ്‍. ജിനോ അരിക്കാട്ട് എംസിബിഎസ് മുഖ്യകർമ്മികനായി. പ്രസ്റ്റണ്‍ കാത്തീഡ്രൽ വികാരി റവ. ഫാ ബാബു പുത്തൻപുരക്കൽ, ഇടവക വികാരി ഫാ ആൻഡ്രൂസ് ചെതലൻ, ഫാ ജോസ് അന്തിയാംകുളം, ഫാ ജോസ് തേക്കുനിൽക്കുന്നതിൽ എന്നിവർ സഹകാർമ്മികരായിരുന്നു. ഉച്ചകഴിഞ്ഞു 2.30ന് ഇടവക ദേവാലയത്തിന് അടുത്തുള്ള ഫോർഡ് കത്തോലിക്ക സെമിത്തേരിയിൽ സംസ്കരിച്ചു.
ലിതർലാൻഡ് സീറോമലബാർ ഇടവക അംഗവും കുടുംബകൂട്ടായ്മ പ്രാർഥനാലീഡറും മാതൃവേദിയിലെ സജീവ പ്രവർത്തകയുമായിരുന്നു മോളി. ചെങ്ങനാശേരി അതിരൂപത തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയാണ് മാതൃഇടവക. 2001 ൽ ബ്രിട്ടനിലേക്ക് കുടിയേറിയ ലാലുവും കുടുംബവും 2006 മുതൽ വിഗണിൽ സ്ഥിരതാമസമാക്കി. മക്കൾ : മെർലിൻ, മെൽവിൻ. മരുമകൻ: ജെറിൻ.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൊതുദർശനം ഒഴിവാക്കി സർക്കാർ മാനദണ്ഠങ്ങൾ പാലിച്ചുകൊണ്ടുള്ള ചടങ്ങുകളായിരുന്നു നടന്നത്. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ ഓണ്‍ലൈൻ വഴി കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ