ഡാളസ്: ഡാളസിൽ നിര്യാതനായ അലഹബാദ് കാർഷിക യൂണിവേഴ്സിറ്റി അധ്യാപകനും, കാർഷിക ശാസ്ത്ര വിദഗ്ദ്ധനുമായ പ്രഫ. ഫിലിപ് ജേക്കബി(തന്പി- 70)ന്റെ സംസ്കാരശ്രുശൂഷ 24 ബുധനാഴ്ച 12.30 ഡാളസിൽ നടക്കപ്പെടും.
കോട്ടയം ജില്ലയിൽ എൻ. ജി. ചാക്കോ-ശോശാമ്മ ദന്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, കുന്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം അലഹബാദ് കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി. വിദ്യാഭ്യാസാനന്തരം ഇതേ കോളേജിലെ അഗ്രോണമി വിഭാഗത്തിലെ അധ്യാപകനായി ഒൗദ്യോഗികജീവിതം ആരംഭിച്ചു. കോളേജ് പഠന കാലത്ത് കായിക രംഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹം, ബാസ്കറ്റ്ബോൾ ടീം അംഗം കൂടിയായിരുന്നു.
അദ്ധ്യാപകവൃത്തിയിൽ ആയിരിക്കുന്പോൾ അഗ്രോണമി വിഭാഗത്തിലെ വിദ്യാർഥികളുമായി കേരളത്തിലെ റബർ, തേയില, കൊക്കോ, കാപ്പി മുതലായവയുടെ തോട്ടങ്ങൾ സന്ദർശിക്കുവാനും, അവയുടെ സംസ്കരണത്തെ കുറിച്ച് പഠിപ്പിക്കുന്നതിലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പരേതൻ ഒൗദ്യോഗിക ജീവിതം അവസാനിപ്പിക്കുന്പോൾ അഗ്രോണമി വിഭാഗത്തിന്റെ മേധാവിയായും, കോളേജിന്റെ ആക്ടിംഗ് പ്രിൻസിപ്പാളായും സുസ്തർഹ്യ സേവനം ചെയ്തിരുന്നു.
1998 -ൽ കുടുംബമായി അമേരിക്കയിലേക്ക് താമസം മാറ്റിയ പ്രഫസർ, ഡാളസ് സിറ്റിക്ക് സമീപ പ്രദേശമായ മർഫിയിൽ സ്ഥിര താമസമാക്കി. കോട്ടയം ഹെവൻലി ഫീസ്റ്റ് ശുശ്രൂഷകൻ തങ്കു ബ്രദറിന്റെ സഹോദരി ബിനുവാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കൾ: സൂസൻ, ഗ്രേയ്സ്, ബിന്നി.
ഭൗതീക സംസ്കാരം ഫെബ്രുവരി 24 ബുധനാഴ്ച, ഗാർലൻഡിലുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി, സഭയുടെ നേതൃത്വത്തിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ www.provisiontv.in ൽ തത്സമയം ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കുഞ്ചാണ്ടി വൈദ്യൻ. (732) 742 9376
റിപ്പോർട്ട്: പി.പി. ചെറിയാൻ
കോട്ടയം ജില്ലയിൽ എൻ. ജി. ചാക്കോ-ശോശാമ്മ ദന്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, കുന്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം അലഹബാദ് കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി. വിദ്യാഭ്യാസാനന്തരം ഇതേ കോളേജിലെ അഗ്രോണമി വിഭാഗത്തിലെ അധ്യാപകനായി ഒൗദ്യോഗികജീവിതം ആരംഭിച്ചു. കോളേജ് പഠന കാലത്ത് കായിക രംഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹം, ബാസ്കറ്റ്ബോൾ ടീം അംഗം കൂടിയായിരുന്നു.
അദ്ധ്യാപകവൃത്തിയിൽ ആയിരിക്കുന്പോൾ അഗ്രോണമി വിഭാഗത്തിലെ വിദ്യാർഥികളുമായി കേരളത്തിലെ റബർ, തേയില, കൊക്കോ, കാപ്പി മുതലായവയുടെ തോട്ടങ്ങൾ സന്ദർശിക്കുവാനും, അവയുടെ സംസ്കരണത്തെ കുറിച്ച് പഠിപ്പിക്കുന്നതിലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പരേതൻ ഒൗദ്യോഗിക ജീവിതം അവസാനിപ്പിക്കുന്പോൾ അഗ്രോണമി വിഭാഗത്തിന്റെ മേധാവിയായും, കോളേജിന്റെ ആക്ടിംഗ് പ്രിൻസിപ്പാളായും സുസ്തർഹ്യ സേവനം ചെയ്തിരുന്നു.
1998 -ൽ കുടുംബമായി അമേരിക്കയിലേക്ക് താമസം മാറ്റിയ പ്രഫസർ, ഡാളസ് സിറ്റിക്ക് സമീപ പ്രദേശമായ മർഫിയിൽ സ്ഥിര താമസമാക്കി. കോട്ടയം ഹെവൻലി ഫീസ്റ്റ് ശുശ്രൂഷകൻ തങ്കു ബ്രദറിന്റെ സഹോദരി ബിനുവാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കൾ: സൂസൻ, ഗ്രേയ്സ്, ബിന്നി.
ഭൗതീക സംസ്കാരം ഫെബ്രുവരി 24 ബുധനാഴ്ച, ഗാർലൻഡിലുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി, സഭയുടെ നേതൃത്വത്തിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ www.provisiontv.in ൽ തത്സമയം ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കുഞ്ചാണ്ടി വൈദ്യൻ. (732) 742 9376
റിപ്പോർട്ട്: പി.പി. ചെറിയാൻ