അബുദാബി: സ്വകാര്യസ്കൂൾ വിദ്യാർഥികൾ എല്ലാ രണ്ടാഴ്ച കൂടുന്പോൾ കോവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം. സൗജന്യ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. തലസ്ഥാന നഗരിയിലെ സ്കൂളുകളിൽ കുട്ടികൾ നേരിട്ടെത്തി ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അധ്യാപകരും സ്കൂൾ ജീവനക്കാരും എല്ലാ രണ്ടാഴ്ച കൂടുന്പോഴും പരിശോധന നടത്തിയിരിക്കണമെന്നു മുൻപ് തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.
12 വയസിനു മുകളിലുള്ള എല്ലാ വിദ്യാർഥികളും ആദ്യമായി സ്കൂളിൽ എത്തുന്പോൾ 96 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധന ഫലം ഹാജരാക്കിയിരിക്കണം . കഴിഞ്ഞ ആഴ്ച, അഡെക് നൽകിയ നിർദ്ദേശത്തിൽ കൃത്യമായ ഇടവേളകളിൽ വിദ്യാർഥികൾ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് അറിയിച്ചിരുന്നെങ്കിലും എത്ര ദിവസമെന്നു സൂചിപ്പിച്ചിരുന്നില്ല . കോവിഡ് പരിശോധന സൗജന്യമായി നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അഡെക് അധികൃതർ പറഞ്ഞു. എമിരേറ്റ്സ് ഐഡിയുമായി എത്തി ഓരോ സ്കൂളിനും നൽകിയിരിക്കുന്ന കോഡ് നന്പർ പറഞ്ഞു കൊടുത്താൽ പരിശോധന കേന്ദ്രങ്ങളിൽ സൗജന്യമായി പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. തലസ്ഥാന നഗരിയിലെ സ്കൂളുകളിൽ കുട്ടികൾ നേരിട്ടെത്തി ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അധ്യാപകരും സ്കൂൾ ജീവനക്കാരും എല്ലാ രണ്ടാഴ്ച കൂടുന്പോഴും പരിശോധന നടത്തിയിരിക്കണമെന്നു മുൻപ് തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.
12 വയസിനു മുകളിലുള്ള എല്ലാ വിദ്യാർഥികളും ആദ്യമായി സ്കൂളിൽ എത്തുന്പോൾ 96 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധന ഫലം ഹാജരാക്കിയിരിക്കണം . കഴിഞ്ഞ ആഴ്ച, അഡെക് നൽകിയ നിർദ്ദേശത്തിൽ കൃത്യമായ ഇടവേളകളിൽ വിദ്യാർഥികൾ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് അറിയിച്ചിരുന്നെങ്കിലും എത്ര ദിവസമെന്നു സൂചിപ്പിച്ചിരുന്നില്ല . കോവിഡ് പരിശോധന സൗജന്യമായി നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അഡെക് അധികൃതർ പറഞ്ഞു. എമിരേറ്റ്സ് ഐഡിയുമായി എത്തി ഓരോ സ്കൂളിനും നൽകിയിരിക്കുന്ന കോഡ് നന്പർ പറഞ്ഞു കൊടുത്താൽ പരിശോധന കേന്ദ്രങ്ങളിൽ സൗജന്യമായി പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള