തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ തകരാറിലായി. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അപകടങ്ങളെ കുറിച്ച് വിവരം ശേഖരിക്കാനാകാതെ പോലീസ് വലഞ്ഞിരിക്കുകയാണ്.
പൂക്കോത്ത് നട, ചിറവക്ക്, റോട്ടറി ജംഗ്ഷന്, കെഎസ്ഇബി ജംഗ്ഷന്, ബസ് സ്റ്റാന്‍ഡ്, ന്യൂസ് കോര്‍ണര്‍, മന്ന, മാര്‍ക്കറ്റ് റോഡ്, താലൂക്ക് ആശുപത്രി ജംഗ്ഷൻ, പുഷ്പഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിലാണ് സിസിടിവി കാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ റോട്ടറി ജംഗ്ഷൻ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ കാമറകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം പുഷ്പഗിരി, തൃച്ചംബരം ഭാഗങ്ങളില്‍ അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ നിര്‍ത്താതെ പോയ സംഭവമുണ്ടായിരുന്നു.
കാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പോലീസിന് അപകടത്തിനിടയാക്കിയ വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയുമായി ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഉണ്ടായ മോഷണ പരമ്പരയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും കാമറകള്‍ പ്രവര്‍ത്തിക്കാത്തത് തിരിച്ചടിയായി.
നഗരത്തിലെ സുരക്ഷാ നിരീക്ഷണത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പോലീസിന്റെ ഇടപെടല്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൂക്കോത്ത് നട, ചിറവക്ക്, റോട്ടറി ജംഗ്ഷന്, കെഎസ്ഇബി ജംഗ്ഷന്, ബസ് സ്റ്റാന്‍ഡ്, ന്യൂസ് കോര്‍ണര്‍, മന്ന, മാര്‍ക്കറ്റ് റോഡ്, താലൂക്ക് ആശുപത്രി ജംഗ്ഷൻ, പുഷ്പഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിലാണ് സിസിടിവി കാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ റോട്ടറി ജംഗ്ഷൻ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ കാമറകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം പുഷ്പഗിരി, തൃച്ചംബരം ഭാഗങ്ങളില്‍ അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ നിര്‍ത്താതെ പോയ സംഭവമുണ്ടായിരുന്നു.
കാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പോലീസിന് അപകടത്തിനിടയാക്കിയ വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയുമായി ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഉണ്ടായ മോഷണ പരമ്പരയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും കാമറകള്‍ പ്രവര്‍ത്തിക്കാത്തത് തിരിച്ചടിയായി.
നഗരത്തിലെ സുരക്ഷാ നിരീക്ഷണത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പോലീസിന്റെ ഇടപെടല്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.