നീലേശ്വരം: സംസ്ഥാന സീനിയര്‍ മിക്സഡ് ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് നാളെ നീലേശ്വരം കടിഞ്ഞിമൂല ജിഡബ്ല്യുഎല്‍പി സ്കൂള്‍ മൈതാനത്ത് നടക്കും. രാവിലെ ഏഴുമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. 11ന് നടക്കുന്ന ചടങ്ങിൽ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം നിർവഹിക്കും. 14 ജില്ലകളില്‍നിന്നുമുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
14 പേരടങ്ങുന്ന ടീമിൽ ഏഴുവീതം ആൺകുട്ടികളും പെൺകുട്ടികളുമാണുണ്ടാകുക. ഒരു സമയം ഏഴു പേരടങ്ങുന്ന ടീമാണ് കളിക്കളത്തിൽ അണിനിരക്കുക. കളിസമയത്ത് ടീമിൽ മൂന്നിൽ കുറയാത്ത ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരിക്കണം. എതിർകളിക്കാരനെ സ്പർശിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ല. ഇത്തരത്തിൽ സ്ത്രീ-പുരുഷ സമത്വം കൃത്യമായി ഉയർത്തിപ്പിടിക്കുന്നതോടൊപ്പംതന്നെ കളിക്കാരുടെ സുരക്ഷിതത്വം പൂർണമായി ഉറപ്പാക്കുന്നതുമായ മികച്ച നിയമസംഹിതയാണ് മിക്സഡ് ഫുട്ബോളിനായി തയാറാക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി.പി.മുഹമ്മദ് റാഫി, വർക്കിംഗ് ചെയർമാൻ മാമുനി വിജയൻ, ഹംസ കോട്ടനാട്, രാജു എം.നെടുങ്കണ്ട, ആദിഷ് രവീന്ദ്രൻ, കെ.അജ്മൽ, സുരേശൻ ഓർച്ച, മുഹമ്മദ് ഹാദിഷ്, എം.പി.ചന്ദ്രൻ, കെ.മുനവിർ എന്നിവർ പങ്കെടുത്തു.
14 പേരടങ്ങുന്ന ടീമിൽ ഏഴുവീതം ആൺകുട്ടികളും പെൺകുട്ടികളുമാണുണ്ടാകുക. ഒരു സമയം ഏഴു പേരടങ്ങുന്ന ടീമാണ് കളിക്കളത്തിൽ അണിനിരക്കുക. കളിസമയത്ത് ടീമിൽ മൂന്നിൽ കുറയാത്ത ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരിക്കണം. എതിർകളിക്കാരനെ സ്പർശിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ല. ഇത്തരത്തിൽ സ്ത്രീ-പുരുഷ സമത്വം കൃത്യമായി ഉയർത്തിപ്പിടിക്കുന്നതോടൊപ്പംതന്നെ കളിക്കാരുടെ സുരക്ഷിതത്വം പൂർണമായി ഉറപ്പാക്കുന്നതുമായ മികച്ച നിയമസംഹിതയാണ് മിക്സഡ് ഫുട്ബോളിനായി തയാറാക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി.പി.മുഹമ്മദ് റാഫി, വർക്കിംഗ് ചെയർമാൻ മാമുനി വിജയൻ, ഹംസ കോട്ടനാട്, രാജു എം.നെടുങ്കണ്ട, ആദിഷ് രവീന്ദ്രൻ, കെ.അജ്മൽ, സുരേശൻ ഓർച്ച, മുഹമ്മദ് ഹാദിഷ്, എം.പി.ചന്ദ്രൻ, കെ.മുനവിർ എന്നിവർ പങ്കെടുത്തു.