കണ്ണൂർ: കണ്ണൂർ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ പ്രതിസന്ധിഘട്ടത്തിൽ നയിച്ച നേതാവാണ് എസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എസ്.ആർ. ആന്റണി. 1987 മുതൽ 92 വരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു.
സംഘടനാതെരഞ്ഞെടുപ്പിലൂടെ കെ. സുധാകരൻ ജില്ലാ കോൺഗ്രസ് പ്രസിഡന്റായതോടെയാണ് എസ്ആർ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. മുൻമന്ത്രി അന്തരിച്ച എൻ. രാമകൃഷന്റെ കീഴിൽ ഡിസിസി സെക്രട്ടറിയായി പ്രവർത്തിച്ച ആന്റണി കോൺഗ്രസ് കണ്ണൂർ ബൂത്ത് പ്രസിഡന്റ്, കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിൽ കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കുന്നതിന് എൻ. രാമകൃഷ്ണനൊപ്പം തോളോട് തോൾ ചേർന്ന് അക്ഷീണം പ്രയത്നിച്ചു. രാഷ്ട്രീയ എതിരാളികളെ ഭയന്ന് പ്രവർത്തകർ പലരും നിർജീവാവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങിയ വേളയിൽ ജില്ലയിലങ്ങോളമിങ്ങോളം സഞ്ചരിച്ച് പാർട്ടി പ്രവർത്തകർക്ക് ഊർജം പകർന്നു. ഏതു പാതിരാത്രിയിലും പ്രവർത്തകർക്ക് ഒരു ഫോൺവിളിക്കപ്പുറത്ത് എസ്.ആർ. ആന്റണിയെ കിട്ടുമെന്നതായിരുന്നു പ്രവർത്തകർക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്.
പാർട്ടിക്ക് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായും സമയനിഷ്ഠതയോടെയും ചെയ്തുതീർക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു. വ്യക്തിപരമായുള്ള സുപ്രധാന കാര്യങ്ങൾ പോലും മാറ്റിവച്ച് പ്രവർത്തകരുടെ ആവശ്യങ്ങൾക്കായി ഇറങ്ങിയ പല വേളകളും ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. 1973 മുതൽ തുടർച്ചയായി 17 വർഷം ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു. മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, നേതാക്കളായ വയലാർ രവി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിച്ച എസ്ആർ രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾക്കു പിന്നാലെ പോകാതിരുന്ന സൗമ്യനായ നേതാവ് കൂടിയായിരുന്നു. കാട്ടാമ്പള്ളി സമരമുൾപ്പെടെ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ആലക്കോട് ഡിവിഷനിൽനിന്നും ജില്ലാ പഞ്ചായത്ത് അംഗം, ചൊവ്വയിലെ സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ, ആർടിഎ അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചെറുപുഴ പഞ്ചായത്തിന്റെ പ്രഥമ വൈസ് പ്രസിഡന്റായിരുന്ന ഏലമ്മ ടീച്ചറാണു ഭാര്യ. ഭാര്യയുടെ മരണത്തോടെ സജീവ രാഷ്ട്രീയത്തിൽനിന്നും പിന്മാറി വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സംഘടനാതെരഞ്ഞെടുപ്പിലൂടെ കെ. സുധാകരൻ ജില്ലാ കോൺഗ്രസ് പ്രസിഡന്റായതോടെയാണ് എസ്ആർ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. മുൻമന്ത്രി അന്തരിച്ച എൻ. രാമകൃഷന്റെ കീഴിൽ ഡിസിസി സെക്രട്ടറിയായി പ്രവർത്തിച്ച ആന്റണി കോൺഗ്രസ് കണ്ണൂർ ബൂത്ത് പ്രസിഡന്റ്, കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിൽ കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കുന്നതിന് എൻ. രാമകൃഷ്ണനൊപ്പം തോളോട് തോൾ ചേർന്ന് അക്ഷീണം പ്രയത്നിച്ചു. രാഷ്ട്രീയ എതിരാളികളെ ഭയന്ന് പ്രവർത്തകർ പലരും നിർജീവാവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങിയ വേളയിൽ ജില്ലയിലങ്ങോളമിങ്ങോളം സഞ്ചരിച്ച് പാർട്ടി പ്രവർത്തകർക്ക് ഊർജം പകർന്നു. ഏതു പാതിരാത്രിയിലും പ്രവർത്തകർക്ക് ഒരു ഫോൺവിളിക്കപ്പുറത്ത് എസ്.ആർ. ആന്റണിയെ കിട്ടുമെന്നതായിരുന്നു പ്രവർത്തകർക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്.
പാർട്ടിക്ക് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായും സമയനിഷ്ഠതയോടെയും ചെയ്തുതീർക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു. വ്യക്തിപരമായുള്ള സുപ്രധാന കാര്യങ്ങൾ പോലും മാറ്റിവച്ച് പ്രവർത്തകരുടെ ആവശ്യങ്ങൾക്കായി ഇറങ്ങിയ പല വേളകളും ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. 1973 മുതൽ തുടർച്ചയായി 17 വർഷം ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു. മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, നേതാക്കളായ വയലാർ രവി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിച്ച എസ്ആർ രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾക്കു പിന്നാലെ പോകാതിരുന്ന സൗമ്യനായ നേതാവ് കൂടിയായിരുന്നു. കാട്ടാമ്പള്ളി സമരമുൾപ്പെടെ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ആലക്കോട് ഡിവിഷനിൽനിന്നും ജില്ലാ പഞ്ചായത്ത് അംഗം, ചൊവ്വയിലെ സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ, ആർടിഎ അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചെറുപുഴ പഞ്ചായത്തിന്റെ പ്രഥമ വൈസ് പ്രസിഡന്റായിരുന്ന ഏലമ്മ ടീച്ചറാണു ഭാര്യ. ഭാര്യയുടെ മരണത്തോടെ സജീവ രാഷ്ട്രീയത്തിൽനിന്നും പിന്മാറി വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.