മുക്കം: മലയോര മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായി. കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നതിന് പുറമെ മനുഷ്യ ജീവനും ഭീഷണിയാണിപ്പോൾ. വ്യാഴാഴ്ച രാത്രി കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യുവാവിന് പരിക്കേറ്റു.
തോട്ടുമുക്കം മൈസൂർപറ്റ സ്വദേശി നമ്പൂരയിൽ സന്തോഷിനാണ് പരിക്കേറ്റത്.
രാത്രി എട്ടോടെ തേക്കുംകുറ്റി മരഞ്ചാട്ടി റോഡിൽ വച്ചായിരുന്നു സംഭവം. തലക്കും ഷോൾഡറിനും പരിക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോയിട്ടുണ്ട്. അതിനിടെ കാരശേരി പഞ്ചായത്തിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കുമാരനല്ലൂർ കിണറ്റടി ആന്റണി ഡിക്രൂസ് എന്നയാളുടെ മിൽമ ജംഗ്ഷനു സമീപമുള്ള കൃഷിയിടത്തിൽ ഇറങ്ങിയ 80 കിലോ തുക്കംവരുന്നു രണ്ടു വയസു പ്രായമുള്ള ആൺ കാട്ടുപന്നിയെയാണ് എം പാനൽ ഷൂട്ടർ സി.എം ബാലൻ വെടിവച്ചു കൊന്നത്. വാർഡ് അംഗം അജിത്, പഞ്ചായത്ത് അധികൃതർ എന്നി വരുടെസാന്നിധ്യത്തിൽ ജഡം സംഭവസ്ഥലത്തു തന്നെ മറവു ചെയ്തു.
തോട്ടുമുക്കം മൈസൂർപറ്റ സ്വദേശി നമ്പൂരയിൽ സന്തോഷിനാണ് പരിക്കേറ്റത്.
രാത്രി എട്ടോടെ തേക്കുംകുറ്റി മരഞ്ചാട്ടി റോഡിൽ വച്ചായിരുന്നു സംഭവം. തലക്കും ഷോൾഡറിനും പരിക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോയിട്ടുണ്ട്. അതിനിടെ കാരശേരി പഞ്ചായത്തിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കുമാരനല്ലൂർ കിണറ്റടി ആന്റണി ഡിക്രൂസ് എന്നയാളുടെ മിൽമ ജംഗ്ഷനു സമീപമുള്ള കൃഷിയിടത്തിൽ ഇറങ്ങിയ 80 കിലോ തുക്കംവരുന്നു രണ്ടു വയസു പ്രായമുള്ള ആൺ കാട്ടുപന്നിയെയാണ് എം പാനൽ ഷൂട്ടർ സി.എം ബാലൻ വെടിവച്ചു കൊന്നത്. വാർഡ് അംഗം അജിത്, പഞ്ചായത്ത് അധികൃതർ എന്നി വരുടെസാന്നിധ്യത്തിൽ ജഡം സംഭവസ്ഥലത്തു തന്നെ മറവു ചെയ്തു.