പുനലൂര്‍ : കല്ലടയാറിന്റെ കൈവഴിയായ പുനലൂര്‍ വെട്ടിപ്പുഴത്തോട്ടില് കക്കൂസ് മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് ലോറിയുമായി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
നൂറനാട് സ്വദേശി ഷൈജു (28)വും ഇയാള്‍ ഓടിച്ചിരുന്ന ലോറിയുമാണ് കസ്റ്റഡിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലോറിയുടെ രജിസ്ട്രേഷന് നമ്പര്‍ ലഭ്യമാക്കി നടത്തിയ അന്വേഷണത്തിലാണ് ലോറി പിടിച്ചെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.
കല്ലടയാറ്റില്‍ ഒഴുകിച്ചേരുന്ന വെട്ടിപ്പുഴ തോട്ടില്‍ രണ്ടുദിവസം മുമ്പാണ് മനുഷ്യ വിസര്‍ജ്യം തള്ളിയത്. മാലിന്യം തള്ളുന്ന വീഡിയോ പ്രചരിച്ചതോടെയാണിത് പുറത്തറിഞ്ഞത്. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.
ജപ്പാന് പദ്ധതി ഉള്‍പ്പെടെ നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് വെള്ളം പമ്പുചെയ്യുന്ന കല്ലടയാറ്റിലേക്കാണ് മനുഷ്യ വിസര്‍ജ്യം ഒഴുകിച്ചെന്നിട്ടുള്ളത്. വെള്ളം ഉപയോഗിക്കുന്ന നഗരവാസികളെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്. നേരത്തെതന്നെ അമിത അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള നദിയാണിത്.
വിസര്ജ്യമൊഴുക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന്് നഗരസഭാ കൗൺസിലര്‍മാരും വിവിധ സംഘടനകളും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. നഗരസഭാ ആരോഗ്യ സമിതി ചെയര്‍പേഴ്സണ്‍ വസന്താ രഞ്ചന്‍, പത്തേക്കര്‍ വാര്‍ഡ് കൗൺസിലര്‍ ഷൈന്‍ ബാബു തുടങ്ങിവരും ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളും പുനലൂര്‍ ഡിവൈഎസ്പിക്കും ഇന്‍സ്പെക്ടര്‍ക്കും നേരിട്ട് പരാതിയും നല്‍കിയിരുന്നു.
നൂറനാട് സ്വദേശി ഷൈജു (28)വും ഇയാള്‍ ഓടിച്ചിരുന്ന ലോറിയുമാണ് കസ്റ്റഡിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലോറിയുടെ രജിസ്ട്രേഷന് നമ്പര്‍ ലഭ്യമാക്കി നടത്തിയ അന്വേഷണത്തിലാണ് ലോറി പിടിച്ചെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.
കല്ലടയാറ്റില്‍ ഒഴുകിച്ചേരുന്ന വെട്ടിപ്പുഴ തോട്ടില്‍ രണ്ടുദിവസം മുമ്പാണ് മനുഷ്യ വിസര്‍ജ്യം തള്ളിയത്. മാലിന്യം തള്ളുന്ന വീഡിയോ പ്രചരിച്ചതോടെയാണിത് പുറത്തറിഞ്ഞത്. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.
ജപ്പാന് പദ്ധതി ഉള്‍പ്പെടെ നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് വെള്ളം പമ്പുചെയ്യുന്ന കല്ലടയാറ്റിലേക്കാണ് മനുഷ്യ വിസര്‍ജ്യം ഒഴുകിച്ചെന്നിട്ടുള്ളത്. വെള്ളം ഉപയോഗിക്കുന്ന നഗരവാസികളെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്. നേരത്തെതന്നെ അമിത അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള നദിയാണിത്.
വിസര്ജ്യമൊഴുക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന്് നഗരസഭാ കൗൺസിലര്‍മാരും വിവിധ സംഘടനകളും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. നഗരസഭാ ആരോഗ്യ സമിതി ചെയര്‍പേഴ്സണ്‍ വസന്താ രഞ്ചന്‍, പത്തേക്കര്‍ വാര്‍ഡ് കൗൺസിലര്‍ ഷൈന്‍ ബാബു തുടങ്ങിവരും ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളും പുനലൂര്‍ ഡിവൈഎസ്പിക്കും ഇന്‍സ്പെക്ടര്‍ക്കും നേരിട്ട് പരാതിയും നല്‍കിയിരുന്നു.