+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് ഇന്നും നാളെയും

കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാനതലത്തിൽ യൂത്ത്യുവ ക്ലബുകൾക്കായി സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. ഇതിന് മുന്നോടിയായി കൊല്ലം ജില്ലാ ത
ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് ഇന്നും നാളെയും
കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാനതലത്തിൽ യൂത്ത്-യുവ ക്ലബുകൾക്കായി സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. ഇതിന് മുന്നോടിയായി കൊല്ലം ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് ഇന്നും നാളെയും കൊല്ലം കർബല ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കും . ടൂർണമെന്‍റ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എംഎൽഎ അധ്യക്ഷനാകും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എക്സ് ഏണസ്റ്റ് , യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല തുടങ്ങിയവർ പങ്കെടുക്കും.
നാളെ വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് സമ്മാനദാനം നിർവഹിക്കും .
ജില്ലാ ഫുട്ബോൾ അസോസിയേഷന്‍റെ സഹകരണത്തോടുകൂടിയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്‍റിലെ മത്സരങ്ങൾ നിയന്ത്രിക്കുന്നത് ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷനിലെ റഫറിമാരും ഒഫിഷ്യലുകളുമാണ്. 32 യൂത്ത് -യുവ ക്ലബുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ടൂർണമെന്‍റിലെ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും നൽകും.
ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ എന്ന നിലയിലാണ് കാഷ് അവാർഡുകൾ നൽകുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ പങ്കെടുക്കുവാനുള്ള യോഗ്യതയും ലഭിക്കും. ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളിലെയും മികച്ച താരത്തിന് സമ്മാനം ഉണ്ടായിരിക്കും .