കടുത്തുരുത്തി: സ്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്കു ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയില്വീണ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഉത്തരാഖണ്ഡ് സ്വദേശിയായ മഹേന്ദ്രസിംഗാ (42) ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തലയ്ക്കു പുറകില്‍ സാരമായി പരിക്കേറ്റ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആദ്യം മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും തുടര്‍ന്നു വൈക്കം താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. ഇവിടെനിന്നും പിന്നീട് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവം കാണാനിടയായ വൈക്കം സ്വദേശിനിയും എട്ട് മാസം ഗര്‍ഭിണിയുമായ യുവതി കുഴഞ്ഞു വീണു. ഇവരെയും നാട്ടുകാര്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലാണ് (ആപ്പാഞ്ചിറ) അപകടം. വൈക്കം റോഡില്‍ സ്റ്റോപ്പുള്ള തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ട്രെയിനിലേക്ക് ചാടിക്കയറുമ്പോളാണ് ട്രെയിനിൽനിന്നു പ്ലാറ്റ് ഫോമിനുമിടയിലേക്കു ഉത്താരാഖണ്ഡ് സ്വദേശി വീഴുന്നത്. കായംകുളത്തുനിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു മഹേന്ദ്രസിംഗ്. തിരുവനന്തപുരത്തുനിന്നു വന്ന ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ പുറത്തിറങ്ങി മുന്നോട്ട് നടന്നു. യാത്രക്കാര്‍ കയറിയതോടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നത് കണ്ട ഇയാള്‍ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെയായിരുന്നു അപകടം. പ്ലാറ്റ് ഫോമിനും ട്രെയിനും ഇടയില്‍ കുരുങ്ങിക്കിടന്ന യുവാവിനെ ട്രെയിന്‍ നിര്‍ത്തിച്ച ശേഷം പുറത്തെടുക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് അല്പസമയം കഴിഞ്ഞാണ് കേരള എക്സ്പ്രസ് യാത്ര തുടര്‍ന്നത്.
ഉത്തരാഖണ്ഡ് സ്വദേശിയായ മഹേന്ദ്രസിംഗാ (42) ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തലയ്ക്കു പുറകില്‍ സാരമായി പരിക്കേറ്റ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആദ്യം മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും തുടര്‍ന്നു വൈക്കം താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. ഇവിടെനിന്നും പിന്നീട് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവം കാണാനിടയായ വൈക്കം സ്വദേശിനിയും എട്ട് മാസം ഗര്‍ഭിണിയുമായ യുവതി കുഴഞ്ഞു വീണു. ഇവരെയും നാട്ടുകാര്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലാണ് (ആപ്പാഞ്ചിറ) അപകടം. വൈക്കം റോഡില്‍ സ്റ്റോപ്പുള്ള തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ട്രെയിനിലേക്ക് ചാടിക്കയറുമ്പോളാണ് ട്രെയിനിൽനിന്നു പ്ലാറ്റ് ഫോമിനുമിടയിലേക്കു ഉത്താരാഖണ്ഡ് സ്വദേശി വീഴുന്നത്. കായംകുളത്തുനിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു മഹേന്ദ്രസിംഗ്. തിരുവനന്തപുരത്തുനിന്നു വന്ന ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ പുറത്തിറങ്ങി മുന്നോട്ട് നടന്നു. യാത്രക്കാര്‍ കയറിയതോടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നത് കണ്ട ഇയാള്‍ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെയായിരുന്നു അപകടം. പ്ലാറ്റ് ഫോമിനും ട്രെയിനും ഇടയില്‍ കുരുങ്ങിക്കിടന്ന യുവാവിനെ ട്രെയിന്‍ നിര്‍ത്തിച്ച ശേഷം പുറത്തെടുക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് അല്പസമയം കഴിഞ്ഞാണ് കേരള എക്സ്പ്രസ് യാത്ര തുടര്‍ന്നത്.