കോട്ടയം: റബര്ത്തടിക്കു വില കൂടിയെങ്കിലും കര്‍ഷകർക്കു യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. കോവിഡനന്തരം വിദേശത്തുനിന്നുള്ള തടികളുടെ വരവ് കുറഞ്ഞതും പ്ലൈവുഡ് വിപണി ശക്തി പ്രാപിച്ചതുംമൂലം റബര്ത്തടിക്ക് നല്ല ഡിമാൻഡാണ്. 8500 രൂപ ടണ്ണിന് ഇപ്പോള്‍ വിലയുണ്ട്.
തടിവിപണിയുടെ പ്രധാന കേന്ദ്രമായ പെരുമ്പാവൂരിലെ കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണത്തില്‍ കര്‍ഷകനു യഥാര്‍ഥ വില ലഭിക്കാതെ പോകുകയാണ്. അടുത്തനാളില്‍ തടിവെട്ടുകൂലി പുതുക്കി നിശ്ചയിച്ചതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ നഷ്ടമാണുണ്ടായിരിക്കുന്നത്. മുന്‍കാലങ്ങളില്‍ റബര്‍ ബോര്‍ഡ് തടിയുടെ വില സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമൂലം കര്‍ഷകര്‍ക്ക് തടിയുടെ യഥാര്‍ഥ വില അറിയുവാന്‍ കഴിയുമായിരുന്നു. കുറച്ചുനാളുകളായി റബര്‍ ബോര്‍ഡ് സൈറ്റില്‍ വില ലഭ്യമല്ല. വില അറിയാൻ കര്‍ഷകര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. ഈ സാഹചര്യം മുതലെടുത്ത് കച്ചവടക്കാരും ഇടനിലക്കാരും കര്‍ഷകരെ കബളിപ്പിക്കുകയാണ്.
യൂണിയനുകളും ഇടനിലക്കരും ഫാക്ടറി ഉടമകളും ചേര്‍ന്നുള്ള മാഫിയ വിലയിടിക്കാന്‍ വന്‍തോതിലുള്ള ശ്രമമാണ് നടത്തുന്നത്. ജില്ലയുടെ മലയോര മേഖല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഏക്കറുകണക്കിനു തോട്ടങ്ങള്‍ റീപ്ലാന്റ് ചെയ്യാറായിട്ടുണ്ട്. വിലയിലെ ഏറ്റക്കുറച്ചിലും യഥാര്‍ഥ വില ലഭിക്കാത്തതും മൂലം പലരും കച്ചവടം നടത്താതിരിക്കുകയാണ്.
ജിഎസ്ടി നിലവില്‍ വന്നതോടെ ഇന്ത്യയില്‍ ഏതു സംസ്ഥാനത്തും റബര്‍ത്തടി വില്ക്കാന് യാതൊരു തടസവുമില്ല. എന്നിട്ടും മറ്റുസംസ്ഥാനങ്ങളില്‍ റബര്‍ത്തടി വില്‍ക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ഇക്കാര്യത്തില്‍ തടസങ്ങള്‍ മാറ്റി സര്‍ക്കാര്‍ നടപടിയെടുത്താല്‍ 10000 രൂപവരെ ടണ്ണിനു വില ലഭിക്കാന്‍ സാധ്യതയുണ്ട്. റബര്‍ ഷീറ്റ് വില 150 രൂപയില്‍ താഴെയായി. റബര്‍ പാലും ആര്‍ക്കും വേണ്ടാതായിരിക്കുകയാണ്. റബര്‍ തടിക്കെങ്കിലും കര്‍ഷകനു വില ലഭിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
തടിവിപണിയുടെ പ്രധാന കേന്ദ്രമായ പെരുമ്പാവൂരിലെ കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണത്തില്‍ കര്‍ഷകനു യഥാര്‍ഥ വില ലഭിക്കാതെ പോകുകയാണ്. അടുത്തനാളില്‍ തടിവെട്ടുകൂലി പുതുക്കി നിശ്ചയിച്ചതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ നഷ്ടമാണുണ്ടായിരിക്കുന്നത്. മുന്‍കാലങ്ങളില്‍ റബര്‍ ബോര്‍ഡ് തടിയുടെ വില സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമൂലം കര്‍ഷകര്‍ക്ക് തടിയുടെ യഥാര്‍ഥ വില അറിയുവാന്‍ കഴിയുമായിരുന്നു. കുറച്ചുനാളുകളായി റബര്‍ ബോര്‍ഡ് സൈറ്റില്‍ വില ലഭ്യമല്ല. വില അറിയാൻ കര്‍ഷകര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. ഈ സാഹചര്യം മുതലെടുത്ത് കച്ചവടക്കാരും ഇടനിലക്കാരും കര്‍ഷകരെ കബളിപ്പിക്കുകയാണ്.
യൂണിയനുകളും ഇടനിലക്കരും ഫാക്ടറി ഉടമകളും ചേര്‍ന്നുള്ള മാഫിയ വിലയിടിക്കാന്‍ വന്‍തോതിലുള്ള ശ്രമമാണ് നടത്തുന്നത്. ജില്ലയുടെ മലയോര മേഖല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഏക്കറുകണക്കിനു തോട്ടങ്ങള്‍ റീപ്ലാന്റ് ചെയ്യാറായിട്ടുണ്ട്. വിലയിലെ ഏറ്റക്കുറച്ചിലും യഥാര്‍ഥ വില ലഭിക്കാത്തതും മൂലം പലരും കച്ചവടം നടത്താതിരിക്കുകയാണ്.
ജിഎസ്ടി നിലവില്‍ വന്നതോടെ ഇന്ത്യയില്‍ ഏതു സംസ്ഥാനത്തും റബര്‍ത്തടി വില്ക്കാന് യാതൊരു തടസവുമില്ല. എന്നിട്ടും മറ്റുസംസ്ഥാനങ്ങളില്‍ റബര്‍ത്തടി വില്‍ക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ഇക്കാര്യത്തില്‍ തടസങ്ങള്‍ മാറ്റി സര്‍ക്കാര്‍ നടപടിയെടുത്താല്‍ 10000 രൂപവരെ ടണ്ണിനു വില ലഭിക്കാന്‍ സാധ്യതയുണ്ട്. റബര്‍ ഷീറ്റ് വില 150 രൂപയില്‍ താഴെയായി. റബര്‍ പാലും ആര്‍ക്കും വേണ്ടാതായിരിക്കുകയാണ്. റബര്‍ തടിക്കെങ്കിലും കര്‍ഷകനു വില ലഭിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.