തിരുവല്ല: എംസി റോഡിൽ തിരുമൂലപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. തിരുമൂലപുരം ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂരിലേക്ക് പോയ ചെങ്ങന്നൂർ കോട്ട സ്വദേശിനി സുശീല ആനന്ദിന്റെ ഉടമസ്ഥതയിലുള്ള ബ്രീസ കാറിനാണ് തീ പിടിച്ചത്. എൻജിന്റെ ഭാഗത്തുനിന്നു പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയ ശേഷം യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങി. ഇതിനു പിന്നാലെ എൻജിൻ ഭാഗത്ത് തീ ആളി പിടിക്കുകയായിരുന്നു.
സമീപവാസികളും തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വണ്‍വേ റോഡ്
തുറന്നുകൊടുത്തു
കോഴഞ്ചേരി: നവീകരണം പൂര്ത്തിയാക്കിയതിനേ തുടര്‍ന്ന് കോഴഞ്ചേരി ടൗണിലേക്കുള്ള വണ്‍വേ റോഡ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വിഭാഗം തുറന്നുകൊടുത്തു.
കോഴഞ്ചേരി- മണ്ണാറക്കുളഞ്ഞി റോഡില്‍ കോളജ് ജംഗ്ഷന് മുതല്‍ പാമ്പാടിമണ്‍ വരെയുള്ള 100 മീറ്റര്‍ ഭാഗത്താണ് ആധുനികരീതിയിലുള്ള പൂട്ടുകട്ട സ്ഥാപിച്ച് റോഡ് നവീകരിച്ചത്. ഇതിനുവേണ്ടി 17 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് ചെലവിട്ടത്. ഇതോടൊപ്പം ഈ ഭാഗത്തുള്ള ഓടകള്‍ മൂടുകയും കാല്‍നട യാത്രക്കാര്‍ക്ക് നടന്നുപോകുന്നതിനുള്ള ഭാഗത്ത് ഇരുമ്പു കൈവരികള്‍ സ്ഥാപിക്കുകയും ചെയ്തു.
തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂരിലേക്ക് പോയ ചെങ്ങന്നൂർ കോട്ട സ്വദേശിനി സുശീല ആനന്ദിന്റെ ഉടമസ്ഥതയിലുള്ള ബ്രീസ കാറിനാണ് തീ പിടിച്ചത്. എൻജിന്റെ ഭാഗത്തുനിന്നു പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയ ശേഷം യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങി. ഇതിനു പിന്നാലെ എൻജിൻ ഭാഗത്ത് തീ ആളി പിടിക്കുകയായിരുന്നു.
സമീപവാസികളും തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വണ്‍വേ റോഡ്
തുറന്നുകൊടുത്തു
കോഴഞ്ചേരി: നവീകരണം പൂര്ത്തിയാക്കിയതിനേ തുടര്‍ന്ന് കോഴഞ്ചേരി ടൗണിലേക്കുള്ള വണ്‍വേ റോഡ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വിഭാഗം തുറന്നുകൊടുത്തു.
കോഴഞ്ചേരി- മണ്ണാറക്കുളഞ്ഞി റോഡില്‍ കോളജ് ജംഗ്ഷന് മുതല്‍ പാമ്പാടിമണ്‍ വരെയുള്ള 100 മീറ്റര്‍ ഭാഗത്താണ് ആധുനികരീതിയിലുള്ള പൂട്ടുകട്ട സ്ഥാപിച്ച് റോഡ് നവീകരിച്ചത്. ഇതിനുവേണ്ടി 17 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് ചെലവിട്ടത്. ഇതോടൊപ്പം ഈ ഭാഗത്തുള്ള ഓടകള്‍ മൂടുകയും കാല്‍നട യാത്രക്കാര്‍ക്ക് നടന്നുപോകുന്നതിനുള്ള ഭാഗത്ത് ഇരുമ്പു കൈവരികള്‍ സ്ഥാപിക്കുകയും ചെയ്തു.