കാഞ്ഞിരപ്പള്ളി: കൈവരികൾ ഇല്ലാതെ പാലങ്ങളിലൂടെ ജീവൻ കൈയിൽ പിടിച്ചു ജനങ്ങൾ.
കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിന്റെ കൈവരികളാണ് ഇതുവരെയായിട്ടും പുനഃസ്ഥാപിക്കാത്തത്. കോവിൽക്കടവ്-ബിഷപ്സ് ഹൗസ് റോഡിലെ കോവിൽക്കടവ് പാലവും പൂതക്കുഴി-പട്ടിമറ്റം റോഡിലെ തോടിനു കുറുകെയുള്ള പാലവുമാണ് കൈവരികളില്ലാതെ അപകടഭീഷണിയിൽ നിൽക്കുന്നത്. കൈവരികൾ തകർന്നിട്ട് ഒരു വർഷം തികയാൻ ഇനി ഏതാനും ആഴ്ചകൾക്കൂടി മാത്രമേയുള്ളൂ.
തുക അനുവദിച്ചെന്ന്
മെംബർ
കോവിൽക്കടവ്-ബിഷപ്സ് ഹൗസ് റോഡിൽ ചിറ്റാർ പുഴയ്ക്കു കുറുകെ കോവിൽക്കടവിൽ സ്ഥിതിചെയ്യുന്ന പാലത്തിന്റെ കൈവരികളും പൂർണമായും തകർന്ന നിലയിലാണ്. പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പാലത്തിന്റെ അരികിലെ കോൺക്രീറ്റ് അടക്കം തെന്നിമാറിയ നിലയിലാണ്. കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതകുരുക്കിൽനിന്ന് ഒഴിവാക്കി പുത്തനങ്ങാടി ഭാഗത്തേക്ക് എത്താൻ ഉപയോഗിക്കാവുന്ന റോഡ് കൂടിയാണിത്.
എന്നാൽ, കോവിൽക്കടവ് പാലത്തിന്റെ കൈവരി സ്ഥാപിക്കാൻ 87,000 രൂപയും പ്രളയത്തിൽ കേടുപാട് സംഭവിച്ച മുക്കടവ് പാലത്തിന് 60,000 രൂപയും വകയിരുത്തിയിട്ടുണ്ടെന്നും ഉടൻതന്നെ നിർമാണം തുടങ്ങുമെന്നും വാർഡ് മെംബർ ബിജു പത്യാല പറഞ്ഞു.
പ്രളയം തകർത്തു
പൂതക്കുഴി-പട്ടിമറ്റം റോഡിൽ കെഎംഎ ചിൽഡ്രൻസ് ഹോമിന് സമീപത്തു കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 11, 12 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിലാണ് കൈവരികളില്ലാത്തത്. പ്രളയത്തിൽ പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്നിരുന്നു. 26ാം മൈൽ പാലത്തിന് ബലക്ഷയമുണ്ടായതോടെ ഈ റോഡാണ് എരുമേലി ഭാഗത്തേക്കു പോകാനായി ഉപയോഗിച്ചിരുന്നത്. നിലവിൽ പൂതക്കുഴി-പട്ടിമറ്റം റോഡും പൂർണമായി തകർന്ന സ്ഥിതിയിലാണ്.
പൂതക്കുഴി-പട്ടിമറ്റം പാലത്തിനു നിലവിൽ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും റോഡ് നിർമാണത്തിനൊപ്പം പാലത്തിന്റെ കൈവരികൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിന്റെ കൈവരികളാണ് ഇതുവരെയായിട്ടും പുനഃസ്ഥാപിക്കാത്തത്. കോവിൽക്കടവ്-ബിഷപ്സ് ഹൗസ് റോഡിലെ കോവിൽക്കടവ് പാലവും പൂതക്കുഴി-പട്ടിമറ്റം റോഡിലെ തോടിനു കുറുകെയുള്ള പാലവുമാണ് കൈവരികളില്ലാതെ അപകടഭീഷണിയിൽ നിൽക്കുന്നത്. കൈവരികൾ തകർന്നിട്ട് ഒരു വർഷം തികയാൻ ഇനി ഏതാനും ആഴ്ചകൾക്കൂടി മാത്രമേയുള്ളൂ.
തുക അനുവദിച്ചെന്ന്
മെംബർ
കോവിൽക്കടവ്-ബിഷപ്സ് ഹൗസ് റോഡിൽ ചിറ്റാർ പുഴയ്ക്കു കുറുകെ കോവിൽക്കടവിൽ സ്ഥിതിചെയ്യുന്ന പാലത്തിന്റെ കൈവരികളും പൂർണമായും തകർന്ന നിലയിലാണ്. പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പാലത്തിന്റെ അരികിലെ കോൺക്രീറ്റ് അടക്കം തെന്നിമാറിയ നിലയിലാണ്. കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതകുരുക്കിൽനിന്ന് ഒഴിവാക്കി പുത്തനങ്ങാടി ഭാഗത്തേക്ക് എത്താൻ ഉപയോഗിക്കാവുന്ന റോഡ് കൂടിയാണിത്.
എന്നാൽ, കോവിൽക്കടവ് പാലത്തിന്റെ കൈവരി സ്ഥാപിക്കാൻ 87,000 രൂപയും പ്രളയത്തിൽ കേടുപാട് സംഭവിച്ച മുക്കടവ് പാലത്തിന് 60,000 രൂപയും വകയിരുത്തിയിട്ടുണ്ടെന്നും ഉടൻതന്നെ നിർമാണം തുടങ്ങുമെന്നും വാർഡ് മെംബർ ബിജു പത്യാല പറഞ്ഞു.
പ്രളയം തകർത്തു
പൂതക്കുഴി-പട്ടിമറ്റം റോഡിൽ കെഎംഎ ചിൽഡ്രൻസ് ഹോമിന് സമീപത്തു കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 11, 12 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിലാണ് കൈവരികളില്ലാത്തത്. പ്രളയത്തിൽ പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്നിരുന്നു. 26ാം മൈൽ പാലത്തിന് ബലക്ഷയമുണ്ടായതോടെ ഈ റോഡാണ് എരുമേലി ഭാഗത്തേക്കു പോകാനായി ഉപയോഗിച്ചിരുന്നത്. നിലവിൽ പൂതക്കുഴി-പട്ടിമറ്റം റോഡും പൂർണമായി തകർന്ന സ്ഥിതിയിലാണ്.
പൂതക്കുഴി-പട്ടിമറ്റം പാലത്തിനു നിലവിൽ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും റോഡ് നിർമാണത്തിനൊപ്പം പാലത്തിന്റെ കൈവരികൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.