ഒറ്റപ്പാലം : ഭാരതപ്പുഴയിലെ മീറ്റ്ന തടയണയിൽ സ്ഥിരമായുണ്ടാകുന്ന ചോർച്ച പരിഹരിക്കാൻ ഷട്ടറുകൾ മാറ്റി സ്ഥാപിക്കും.
മരത്തിനുപകരമായി ഉരുക്കുനിർമിത ഷട്ടറുകളാണ് സ്ഥാപിക്കുന്നത്. ഒരുമാസത്തിനകം ഇവ മാറ്റിസ്ഥാപിക്കാനാണ് ജല അഥോറിറ്റിയുടെ ശ്രമം. തടയണയിൽ മരത്തടിയിൽ നിർമിച്ചിട്ടുള്ള 26 ഷട്ടറുകൾ 19.50 ലക്ഷം രൂപ ചെലവഴിച്ചാണ് ഉരുക്കുനിർമിതമാക്കുന്നത്. 2015ലാണ് നിലവിലെ മരഷട്ടറുകളുടെ നിർമാണം പൂർത്തിയായത്. ഇവ വേനൽക്കാലത്ത് അടച്ച് വെള്ളം സംഭരിക്കുന്പോൾ സ്ഥിരമായി ചോരുന്ന സ്ഥിതിയുണ്ടായിരുന്നു.
ഇതിനുപുറമെ കൂറ്റൻ മരത്തടികളും മറ്റും ഒഴുകിയെത്തി തടയണയുടെ ഷട്ടറുകൾ അടയ്ക്കുന്ന ഭാഗത്ത് അടിഞ്ഞുകിടന്നതും ഷട്ടറുകളുടെ നാശത്തിനു വഴിയൊരുക്കിയിരുന്നു. നിലവിൽ ഷട്ടറുകളെല്ലാം തുറന്നിട്ടിരിക്കുകയാണ്. പണി പൂർത്തിയാവുന്നതിനിടെ പെട്ടെന്ന് അടയ്ക്കേണ്ട സാഹചര്യം വന്നാൽ ഉപയോഗിക്കാൻ പഴയ മരഷട്ടറുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അന്പലപ്പാറ, ഒറ്റപ്പാലം പ്രദേശങ്ങളിലേക്കായി പതിനായിരത്തോളം ഉപഭോക്താക്കൾക്കാണ് തടയണയിൽ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്.
മരത്തിനുപകരമായി ഉരുക്കുനിർമിത ഷട്ടറുകളാണ് സ്ഥാപിക്കുന്നത്. ഒരുമാസത്തിനകം ഇവ മാറ്റിസ്ഥാപിക്കാനാണ് ജല അഥോറിറ്റിയുടെ ശ്രമം. തടയണയിൽ മരത്തടിയിൽ നിർമിച്ചിട്ടുള്ള 26 ഷട്ടറുകൾ 19.50 ലക്ഷം രൂപ ചെലവഴിച്ചാണ് ഉരുക്കുനിർമിതമാക്കുന്നത്. 2015ലാണ് നിലവിലെ മരഷട്ടറുകളുടെ നിർമാണം പൂർത്തിയായത്. ഇവ വേനൽക്കാലത്ത് അടച്ച് വെള്ളം സംഭരിക്കുന്പോൾ സ്ഥിരമായി ചോരുന്ന സ്ഥിതിയുണ്ടായിരുന്നു.
ഇതിനുപുറമെ കൂറ്റൻ മരത്തടികളും മറ്റും ഒഴുകിയെത്തി തടയണയുടെ ഷട്ടറുകൾ അടയ്ക്കുന്ന ഭാഗത്ത് അടിഞ്ഞുകിടന്നതും ഷട്ടറുകളുടെ നാശത്തിനു വഴിയൊരുക്കിയിരുന്നു. നിലവിൽ ഷട്ടറുകളെല്ലാം തുറന്നിട്ടിരിക്കുകയാണ്. പണി പൂർത്തിയാവുന്നതിനിടെ പെട്ടെന്ന് അടയ്ക്കേണ്ട സാഹചര്യം വന്നാൽ ഉപയോഗിക്കാൻ പഴയ മരഷട്ടറുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അന്പലപ്പാറ, ഒറ്റപ്പാലം പ്രദേശങ്ങളിലേക്കായി പതിനായിരത്തോളം ഉപഭോക്താക്കൾക്കാണ് തടയണയിൽ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്.