തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും തെരുവുനായയുടെ അക്രമണം. തെരുവുനായ പിന്നാലെ ഓടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടി മറിഞ്ഞ് ആശാവര്‍ക്കര്‍ക്ക് പരിക്കേറ്റു. കുറുമാത്തൂര്‍ പഞ്ചായത്തിലെ ആശാവര്‍ക്കറായ പൂമംഗലം മേലോത്തുംകുന്ന് ജംഗ്ഷനിലെ കെ.വി. ചന്ദ്രമതി (57)ക്കാണു പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഗര്‍ഭിണികള്‍ക്കുള്ള വൈറ്റമിന്‍ ഗുളിക വിതരണം ചെയ്തു തിരിച്ച് ഭര്‍ത്താവിനൊപ്പം സ്കൂട്ടിയില്‍ വീട്ടിലേക്ക് വരുമ്പോൾ ഭണ്ഡാരപ്പാറയിലേക്കുള്ള റോഡിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്നും തെരുവുനായ സ്കൂട്ടിക്കു പിന്നാലെ ഓടിയെത്തി.
നായ കടിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട സ്കൂട്ടിയില്നിന്നും ചന്ദ്രമതിയും ഭർത്താവും തെറിച്ചുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നായയെ ഓടിച്ചതിനാലാണ് ഇരുവരും കടിയേല്‍ക്കാതെ രക്ഷപെട്ടത്. ചന്ദ്രമതിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ മുഖം റോഡില്‍ ഇടിച്ചതിനാൽ മൂക്കിന്റെ എല്ല് പൊട്ടുകയും മുഖത്തും കൈകാലുകള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഗര്‍ഭിണികള്‍ക്കുള്ള വൈറ്റമിന്‍ ഗുളിക വിതരണം ചെയ്തു തിരിച്ച് ഭര്‍ത്താവിനൊപ്പം സ്കൂട്ടിയില്‍ വീട്ടിലേക്ക് വരുമ്പോൾ ഭണ്ഡാരപ്പാറയിലേക്കുള്ള റോഡിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്നും തെരുവുനായ സ്കൂട്ടിക്കു പിന്നാലെ ഓടിയെത്തി.
നായ കടിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട സ്കൂട്ടിയില്നിന്നും ചന്ദ്രമതിയും ഭർത്താവും തെറിച്ചുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നായയെ ഓടിച്ചതിനാലാണ് ഇരുവരും കടിയേല്‍ക്കാതെ രക്ഷപെട്ടത്. ചന്ദ്രമതിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ മുഖം റോഡില്‍ ഇടിച്ചതിനാൽ മൂക്കിന്റെ എല്ല് പൊട്ടുകയും മുഖത്തും കൈകാലുകള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.