കൂത്തുപറമ്പ്: അഞ്ചരക്കണ്ടി വെൺമണൽ മെട്ടയിലെ ഇറച്ചിക്കടയിൽ ഒന്നര കിലോയോളം വെടിമരുന്ന് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. റഹീം എന്നയാളുടെ ഉടമസ്ഥതയിലുള്ള തവക്കൽ ചിക്കൻ സ്റ്റാളിനകത്താണ് വെടിമരുന്ന് കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി പത്തോടെ വീടുകളിൽ ഇറച്ചി വിതരണം ചെയ്തു മടങ്ങി വന്നപ്പോഴാണ് വെടിമരുന്ന് റഹീമിന്റെ ശ്രദ്ധയിൽപ്പെട്ടത്. കടയിലെ ഉപയോഗിക്കാത്ത അടുപ്പിനടുത്ത് പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ചനിലയിലായിരുന്നു വെടിമരുന്ന്. തുടർന്ന് കൂത്തുപറമ്പ് എസ്ഐ എ.വി. ദീപ്തിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി വെടിമരുന്ന് കസ്റ്റഡിലെടുത്തു.
കടയ്ക്ക് മുകളിലെ ചിമ്മിനിയുടെ എയർ ഹോൾസിൽ ആരെങ്കിലും ഒളിപ്പിച്ചുവച്ച വെടിമരുന്ന് ഉള്ളിലേക്കു വീണതായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് സ്ക്വാഡ് എസ്ഐ ജിയാസിന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും കണ്ണൂരിൽനിന്നുള്ള ഡോഗ് സ്ക്വാഡും പരിസരത്ത് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ല.
പോലീസ് അന്വേഷണം ഊർജിതമാക്കി.
ബുധനാഴ്ച രാത്രി പത്തോടെ വീടുകളിൽ ഇറച്ചി വിതരണം ചെയ്തു മടങ്ങി വന്നപ്പോഴാണ് വെടിമരുന്ന് റഹീമിന്റെ ശ്രദ്ധയിൽപ്പെട്ടത്. കടയിലെ ഉപയോഗിക്കാത്ത അടുപ്പിനടുത്ത് പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ചനിലയിലായിരുന്നു വെടിമരുന്ന്. തുടർന്ന് കൂത്തുപറമ്പ് എസ്ഐ എ.വി. ദീപ്തിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി വെടിമരുന്ന് കസ്റ്റഡിലെടുത്തു.
കടയ്ക്ക് മുകളിലെ ചിമ്മിനിയുടെ എയർ ഹോൾസിൽ ആരെങ്കിലും ഒളിപ്പിച്ചുവച്ച വെടിമരുന്ന് ഉള്ളിലേക്കു വീണതായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് സ്ക്വാഡ് എസ്ഐ ജിയാസിന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും കണ്ണൂരിൽനിന്നുള്ള ഡോഗ് സ്ക്വാഡും പരിസരത്ത് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ല.
പോലീസ് അന്വേഷണം ഊർജിതമാക്കി.