ചിറ്റാരിക്കാല്‍: ചെറുപുഴ പഞ്ചായത്തിലെ കോലുവള്ളിയെയും ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയന്കുന്നിനെയും ബന്ധിപ്പിച്ച് ട്രാക്ടര്‍ വേയും ചെക്ക് ഡാമും നിര്‍മിക്കാനുള്ള സ്ഥലപരിശോധനയും സര്‍വേയും നടന്നിട്ട് അഞ്ചുമാസം പിന്നിട്ടു. മഴക്കാലത്ത് കാര്യമായൊന്നും നടക്കില്ലെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അതു കഴിഞ്ഞിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. ഇവിടെ നിലവിലുള്ള കമ്പിപ്പാലമാകട്ടെ കാലപ്പഴക്കം മൂലം തീര്‍ത്തും അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്.
പ്രവൃത്തികള്‍ നടക്കുന്ന പാലാവയല്- നല്ലോംപുഴ റോഡ് അടച്ചതോടെ ഇതുവഴിയുള്ള കാല്‍നടയാത്രക്കാരുടെ എണ്ണവും കൂടി. വിദ്യാര്‍ഥികളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പ്രതിദിനം ഈ കമ്പിപ്പാലത്തിലൂടെ നടന്നുപോകുന്നത്. നാലു പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ അടിയിലെ മൂന്നു കമ്പികളും വശങ്ങളിലെ രണ്ടെണ്ണവും തുരുമ്പിച്ച നിലയിലാണ്. പലകകളിലേറെയും ദ്രവിച്ചു.
പലയിടങ്ങളിലും പലകകള്‍ ഇളകിപ്പോയി. ഒരു പലകയില്‍ മാത്രമായി ചവിട്ടിയാല്‍ അത് ഇളകിപ്പോകുമെന്ന ഭീതി മൂലം കമ്പിയില്‍ ഇട്ടിരിക്കുന്ന ക്രോസിൽ ചവിട്ടിയാണ് ആളുകള്‍ നടക്കുന്നത്. മേയ് ആദ്യവാരത്തിലാണ് ഇവിടെ കോണ്‍ക്രീറ്റ് പാലവും ചെക്ക് ഡാമും നിര്‍മിക്കാനുള്ള സര്‍വേയ്ക്കായി കണ്ണൂരില്‍നിന്നും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ജലസേചനവകുപ്പ് തലശേരി യൂണിറ്റിലെ അസി.എന്‍ജിനിയര്‍ എം.പി.ശ്രീപദ്, ഓവര്‍സിയര്‍ കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് സര്‍വേ നടത്തിയത്.
പദ്ധതിക്കായി രൂപംനല്കിയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ ഉറപ്പുനല്‍കിയിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് മനോജ് വടക്കേല്‍ ചെയര്‍മാനും റോക്കി തട്ടാറയില്‍ ആഗസ്തി കണ്‍വീനറുമായി നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ഈസ്റ്റ് എളേരി, ചെറുപുഴ പഞ്ചായത്തുകളും പരപ്പ ബ്ലോക്ക് പഞ്ചായത്തും മുനയന്‍കുന്നില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിനായി പ്രമേയം പാസാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നേരത്തേ തലശേരിയില്‍നിന്നും ജലസേചനവകുപ്പ് ചീഫ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.സി. സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം രണ്ടു പഞ്ചായത്തുകളിലുമായി ആയിരത്തിലേറെ ഏക്കര്‍ പ്രദേശത്ത് ജലസേചനസൗകര്യം ലഭ്യമാകുന്നതിനും വഴിയൊരുങ്ങുമെന്നായിരുന്നു പ്രതീക്ഷ. വിവാദമായ കാക്കടവ് പദ്ധതിക്ക് പ്രായോഗികമായ ബദലെന്ന നിലയിലും നേരത്തേ ഈ പദ്ധതി നിര്‍ദേശിക്കപ്പെട്ടിരുന്നു.
ഈ ആവശ്യം ഉയര്‍ത്തിക്കാട്ടി ദീപികയും പലവട്ടം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തിയായാല്‍ തോട്ടയംചാല്‍, കണ്ണിവയല്‍, ഏണിച്ചാല്‍, പാലാവയല്, ഓടക്കൊല്ലി, തയ്യേനി, മലാങ്കടവ്, നിരത്തുംതട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചെറുപുഴ ടൗണുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ വഴിയൊരുങ്ങും. കന്നിക്കളം, ഭൂദാനം കോളനികളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനും പ്രദേശത്തെ വിനോദസഞ്ചാര വികസനത്തിനും പദ്ധതി സഹായകമാകും.
പദ്ധതിക്ക് എത്രയും പെട്ടെന്ന് ഭരണാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം നേതാക്കള്‍ മന്ത്രി റോഷി അഗസ്റ്റിന് നിവേദനവും നല്‍കിയിരുന്നു. കമ്പിപ്പാലം കൂടുതല്‍ അപകടാവസ്ഥയിലായതോടെ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രവൃത്തികള്‍ നടക്കുന്ന പാലാവയല്- നല്ലോംപുഴ റോഡ് അടച്ചതോടെ ഇതുവഴിയുള്ള കാല്‍നടയാത്രക്കാരുടെ എണ്ണവും കൂടി. വിദ്യാര്‍ഥികളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പ്രതിദിനം ഈ കമ്പിപ്പാലത്തിലൂടെ നടന്നുപോകുന്നത്. നാലു പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ അടിയിലെ മൂന്നു കമ്പികളും വശങ്ങളിലെ രണ്ടെണ്ണവും തുരുമ്പിച്ച നിലയിലാണ്. പലകകളിലേറെയും ദ്രവിച്ചു.
പലയിടങ്ങളിലും പലകകള്‍ ഇളകിപ്പോയി. ഒരു പലകയില്‍ മാത്രമായി ചവിട്ടിയാല്‍ അത് ഇളകിപ്പോകുമെന്ന ഭീതി മൂലം കമ്പിയില്‍ ഇട്ടിരിക്കുന്ന ക്രോസിൽ ചവിട്ടിയാണ് ആളുകള്‍ നടക്കുന്നത്. മേയ് ആദ്യവാരത്തിലാണ് ഇവിടെ കോണ്‍ക്രീറ്റ് പാലവും ചെക്ക് ഡാമും നിര്‍മിക്കാനുള്ള സര്‍വേയ്ക്കായി കണ്ണൂരില്‍നിന്നും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ജലസേചനവകുപ്പ് തലശേരി യൂണിറ്റിലെ അസി.എന്‍ജിനിയര്‍ എം.പി.ശ്രീപദ്, ഓവര്‍സിയര്‍ കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് സര്‍വേ നടത്തിയത്.
പദ്ധതിക്കായി രൂപംനല്കിയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ ഉറപ്പുനല്‍കിയിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് മനോജ് വടക്കേല്‍ ചെയര്‍മാനും റോക്കി തട്ടാറയില്‍ ആഗസ്തി കണ്‍വീനറുമായി നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ഈസ്റ്റ് എളേരി, ചെറുപുഴ പഞ്ചായത്തുകളും പരപ്പ ബ്ലോക്ക് പഞ്ചായത്തും മുനയന്‍കുന്നില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിനായി പ്രമേയം പാസാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നേരത്തേ തലശേരിയില്‍നിന്നും ജലസേചനവകുപ്പ് ചീഫ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.സി. സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം രണ്ടു പഞ്ചായത്തുകളിലുമായി ആയിരത്തിലേറെ ഏക്കര്‍ പ്രദേശത്ത് ജലസേചനസൗകര്യം ലഭ്യമാകുന്നതിനും വഴിയൊരുങ്ങുമെന്നായിരുന്നു പ്രതീക്ഷ. വിവാദമായ കാക്കടവ് പദ്ധതിക്ക് പ്രായോഗികമായ ബദലെന്ന നിലയിലും നേരത്തേ ഈ പദ്ധതി നിര്‍ദേശിക്കപ്പെട്ടിരുന്നു.
ഈ ആവശ്യം ഉയര്‍ത്തിക്കാട്ടി ദീപികയും പലവട്ടം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തിയായാല്‍ തോട്ടയംചാല്‍, കണ്ണിവയല്‍, ഏണിച്ചാല്‍, പാലാവയല്, ഓടക്കൊല്ലി, തയ്യേനി, മലാങ്കടവ്, നിരത്തുംതട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചെറുപുഴ ടൗണുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ വഴിയൊരുങ്ങും. കന്നിക്കളം, ഭൂദാനം കോളനികളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനും പ്രദേശത്തെ വിനോദസഞ്ചാര വികസനത്തിനും പദ്ധതി സഹായകമാകും.
പദ്ധതിക്ക് എത്രയും പെട്ടെന്ന് ഭരണാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം നേതാക്കള്‍ മന്ത്രി റോഷി അഗസ്റ്റിന് നിവേദനവും നല്‍കിയിരുന്നു. കമ്പിപ്പാലം കൂടുതല്‍ അപകടാവസ്ഥയിലായതോടെ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.