വിഴിഞ്ഞം: നിരാഹാര സമരവും, ഉപവാസ സമരവും, ധർണയുമായി പ്രതിഷേധ കോലാഹലത്തിൽ വിഴിഞ്ഞം തുറമുഖ കവാടമായ മുല്ലൂർ. നൂറുമീറ്റർ ചുറ്റളവിൽ ഒരേ സമയം അനുകൂലിച്ചും പ്രതികൂലിച്ചുമായി നടക്കുന്നത് മൂന്ന് വിഭാഗത്തിന്റെ പ്രതിഷേധങ്ങൾ.അതിജീവന സമരത്തെ എതിർത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതിയുടെ അനിശ്ചിത കാല ഉപവാസ സമരത്തിനു പിന്നാലെ കൂട്ട ധർണയുമായി ഇന്നലെ ബിജെപിയും രംഗത്തെത്തി.
തീരദേശ റോഡിന്റെ മൂന്ന് വശങ്ങളും പ്രതിഷേധക്കാർ കൈയടക്കിയതോടെ നിയന്ത്രിക്കാനാകാതെ പോലീസും കുഴങ്ങി. ബാരിക്കേഡുകളും പോലീസ് വാഹനങ്ങളും നിരത്തി ജനകീയ സമിതിക്കാരെ പോലീസ് തടഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സമരപ്പന്തലിലേക്ക് തള്ളിക്കയറാതിരിക്കാൻ ബിജെപിക്കാരെയും തടഞ്ഞു.
ആൾബലം കൂട്ടി ഇടവിട്ട് മൂന്ന് സ്ഥലങ്ങളിൽ നിന്നുള്ള കടുത്ത പ്രസംഗങ്ങളും പ്രതിഷേധങ്ങളും ഉയർന്നെങ്കിലും ഫോർട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള അഞ്ഞുറോളം പോലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.
ഉച്ചയോടെ മത്സ്യത്തൊഴിലാളി സമരത്തിന് പിന്തുണയുമായി വന്ന എസ്ഡിപിഐ മാർച്ച് പോലീസ് പാച്ചല്ലൂരിൽ തടഞ്ഞു. എസ്ഡിപിഐക്കാരെ സമരപ്പന്തലിൽ പ്രവേശിപ്പിക്കില്ലെന്ന് സമരസമിതി നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ മാർച്ച് സംഘർഷത്തിന് വഴി തെളിക്കുമായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗവും പറയുന്നു. വൈകുന്നേരത്തോടെ തുറമുഖ നിർമാണ കേന്ദ്രത്തിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക് പോകണമെന്ന ആവശ്യവുമായി മുന്നറിയിപ്പില്ലാതെ സമര പന്തലിന് സമീപം എത്തിയതും പോലീസിന് വലിയ തലവേദനയായി.
ഒടുവിൽ പോലീസ് ഇടപെട്ട് വാഹനങ്ങളെ തിരിച്ചയച്ച് പ്രശ്നങ്ങൾ ഒഴിവാക്കി. ഇന്ന് കോടതി വിധി വരാനിരിക്കെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷനും ഇന്നലെ മുല്ലൂരിൽ വന്ന് മടങ്ങി.
തീരദേശ റോഡിന്റെ മൂന്ന് വശങ്ങളും പ്രതിഷേധക്കാർ കൈയടക്കിയതോടെ നിയന്ത്രിക്കാനാകാതെ പോലീസും കുഴങ്ങി. ബാരിക്കേഡുകളും പോലീസ് വാഹനങ്ങളും നിരത്തി ജനകീയ സമിതിക്കാരെ പോലീസ് തടഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സമരപ്പന്തലിലേക്ക് തള്ളിക്കയറാതിരിക്കാൻ ബിജെപിക്കാരെയും തടഞ്ഞു.
ആൾബലം കൂട്ടി ഇടവിട്ട് മൂന്ന് സ്ഥലങ്ങളിൽ നിന്നുള്ള കടുത്ത പ്രസംഗങ്ങളും പ്രതിഷേധങ്ങളും ഉയർന്നെങ്കിലും ഫോർട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള അഞ്ഞുറോളം പോലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.
ഉച്ചയോടെ മത്സ്യത്തൊഴിലാളി സമരത്തിന് പിന്തുണയുമായി വന്ന എസ്ഡിപിഐ മാർച്ച് പോലീസ് പാച്ചല്ലൂരിൽ തടഞ്ഞു. എസ്ഡിപിഐക്കാരെ സമരപ്പന്തലിൽ പ്രവേശിപ്പിക്കില്ലെന്ന് സമരസമിതി നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ മാർച്ച് സംഘർഷത്തിന് വഴി തെളിക്കുമായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗവും പറയുന്നു. വൈകുന്നേരത്തോടെ തുറമുഖ നിർമാണ കേന്ദ്രത്തിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക് പോകണമെന്ന ആവശ്യവുമായി മുന്നറിയിപ്പില്ലാതെ സമര പന്തലിന് സമീപം എത്തിയതും പോലീസിന് വലിയ തലവേദനയായി.
ഒടുവിൽ പോലീസ് ഇടപെട്ട് വാഹനങ്ങളെ തിരിച്ചയച്ച് പ്രശ്നങ്ങൾ ഒഴിവാക്കി. ഇന്ന് കോടതി വിധി വരാനിരിക്കെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷനും ഇന്നലെ മുല്ലൂരിൽ വന്ന് മടങ്ങി.