കൊല്ലം : അവിവാഹിതകളായ യുവതികൾക്കും ഗർഭഛിദ്രം നടത്താമെന്ന വിധി ഗർഭഛിദ്രമെന്ന കൊലപാതകത്തെ ഉദാരമാക്കുകയും ഗർഭത്തിലെ ശിശുവിന്റെ അവകാശങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് കൊല്ലം രൂപതാ പ്രോലൈഫ് സമിതി.
1971വരെ 3 വർഷം കഠിനതടവും 500 രൂപ പിഴയുമുണ്ടായിരുന്ന ഗർഭഛിദ്രം എന്ന കൊലപാതകം മെഡിക്കൽ ടെർമിനേഷൻ എന്നൊരു ആക്ട് കൊണ്ട് വന്നു വിശുദ്ധീകരിച്ചു. 3 മാസം വരെ ഒരു ഡോക്ടറുടെ അനുവാദത്തോടെയും 5 മാസം വരെ 2 ഡോക്ടർമാരുടെ അനുവാദത്തോടെയും ഗർഭഛിദ്രം നടത്താൻ അനുമതി നൽകി. ഇപ്പോഴത് 6 മാസമായി.
മെഡിക്കൽ ബോർഡിന്റെ അനുവാദത്തോടെ പ്രസവത്തിന്റെ തൊട്ടുമുൻപ് വരെ ഗർഭഛിദ്രം നടത്താമെന്നായി. ഇത്തരം രീതികളിലൂടെ മനുഷ്യാവകാശ ലംഘനവും കുടുംബങ്ങളുടെ തകർച്ചയും സാമൂഹ്യ അപജയവും സംഭവിക്കുകയാണ്. പ്രാർഥനയ്ക്കല്ലാതെ മറ്റൊന്നിനും ഇത്തരം തിന്മകളെ തോൽപ്പിക്കാൻ കഴിയില്ല. മനുഷ്യന് വില നഷ്ടപ്പെട്ട ഈ കാലഘട്ടത്തിൽ അവന്റെ നിലവിളി ഭരണകർത്താക്കളുടെ ചെവിയിലെത്തില്ല. കണ്ണീരിനെ മറികടക്കാത്ത ദൈവത്തിൽ ആശ്രയിച്ചുള്ള പോരാട്ടമാണ് പ്രോലൈഫ് സമിതി ലക്ഷ്യമാക്കുന്നത്.
ഇതിനായി ഇന്നു മുതൽ 22 വരെ അഖണ്ട ജപമാലയും പ്രാർഥനാ യജ്ഞവും നടക്കുമെന്ന് രൂപതാ പ്രോലൈഫ് ഡയറക്ടർ ഫാ. ജോയ്സൻ ജോസഫ് പറഞ്ഞു. ഇന്ന് രാവിലെ 10 ന് ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പ്രാർഥനയ്ക്കുള്ള ജപമാല രൂപതാ പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീടിന് നൽകി പ്രാർഥനാ പോരാട്ടത്തിന്റെ പ്രാരംഭം കുറിക്കും.
തുടർന്ന് രൂപതയിലെ എല്ലാ വീടുകളിലും ഇടവകകളിലും മഠങ്ങളിലും ജപ മാലപ്രാർഥനകളും ആരാധനകളും ഉണ്ടാകും. 22 ന് രാവിലെ 10 മുതൽ ഫാത്തിമ ഷ്റയിനിൽ ആരംഭിക്കുന്ന പ്രാർഥനാ യജ്ഞ സമാപനത്തിന്റെ ഉദ്ഘാടനം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിക്കും. തുടർന്ന് കളക്ടറേറ്റ് ചുറ്റി പ്രകടനം നടക്കും.
1971വരെ 3 വർഷം കഠിനതടവും 500 രൂപ പിഴയുമുണ്ടായിരുന്ന ഗർഭഛിദ്രം എന്ന കൊലപാതകം മെഡിക്കൽ ടെർമിനേഷൻ എന്നൊരു ആക്ട് കൊണ്ട് വന്നു വിശുദ്ധീകരിച്ചു. 3 മാസം വരെ ഒരു ഡോക്ടറുടെ അനുവാദത്തോടെയും 5 മാസം വരെ 2 ഡോക്ടർമാരുടെ അനുവാദത്തോടെയും ഗർഭഛിദ്രം നടത്താൻ അനുമതി നൽകി. ഇപ്പോഴത് 6 മാസമായി.
മെഡിക്കൽ ബോർഡിന്റെ അനുവാദത്തോടെ പ്രസവത്തിന്റെ തൊട്ടുമുൻപ് വരെ ഗർഭഛിദ്രം നടത്താമെന്നായി. ഇത്തരം രീതികളിലൂടെ മനുഷ്യാവകാശ ലംഘനവും കുടുംബങ്ങളുടെ തകർച്ചയും സാമൂഹ്യ അപജയവും സംഭവിക്കുകയാണ്. പ്രാർഥനയ്ക്കല്ലാതെ മറ്റൊന്നിനും ഇത്തരം തിന്മകളെ തോൽപ്പിക്കാൻ കഴിയില്ല. മനുഷ്യന് വില നഷ്ടപ്പെട്ട ഈ കാലഘട്ടത്തിൽ അവന്റെ നിലവിളി ഭരണകർത്താക്കളുടെ ചെവിയിലെത്തില്ല. കണ്ണീരിനെ മറികടക്കാത്ത ദൈവത്തിൽ ആശ്രയിച്ചുള്ള പോരാട്ടമാണ് പ്രോലൈഫ് സമിതി ലക്ഷ്യമാക്കുന്നത്.
ഇതിനായി ഇന്നു മുതൽ 22 വരെ അഖണ്ട ജപമാലയും പ്രാർഥനാ യജ്ഞവും നടക്കുമെന്ന് രൂപതാ പ്രോലൈഫ് ഡയറക്ടർ ഫാ. ജോയ്സൻ ജോസഫ് പറഞ്ഞു. ഇന്ന് രാവിലെ 10 ന് ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പ്രാർഥനയ്ക്കുള്ള ജപമാല രൂപതാ പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീടിന് നൽകി പ്രാർഥനാ പോരാട്ടത്തിന്റെ പ്രാരംഭം കുറിക്കും.
തുടർന്ന് രൂപതയിലെ എല്ലാ വീടുകളിലും ഇടവകകളിലും മഠങ്ങളിലും ജപ മാലപ്രാർഥനകളും ആരാധനകളും ഉണ്ടാകും. 22 ന് രാവിലെ 10 മുതൽ ഫാത്തിമ ഷ്റയിനിൽ ആരംഭിക്കുന്ന പ്രാർഥനാ യജ്ഞ സമാപനത്തിന്റെ ഉദ്ഘാടനം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിക്കും. തുടർന്ന് കളക്ടറേറ്റ് ചുറ്റി പ്രകടനം നടക്കും.