കോഴഞ്ചേരി: പമ്പാനദിക്കു കുറുകെ കോഴഞ്ചേരിയില്‍ പുതിയ പാലത്തിന്റെ നിര്‍മാണം റീ ടെന്‍ഡര്‍ ചെയ്യും. പാതിവഴിയില്‍ മുടങ്ങിയ പാലത്തിന്റെ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ 20.58 കോടി രൂപയ്ക്കു കേരള റോഡ് ഫണ്ട് ബോര്‍ഡ് ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ടെന്‍ഡര്‍ തുറന്നു ബാക്കി നടപടിയിലേക്കു കടക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിലാണ്.
7.5 മീറ്റർ വീതി
നിര്‍ദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിന് 198.90 മീറ്റർ നീളം ഉണ്ടാകും. 7.5 മീറ്ററാണ് വീതി. ഇരുവശങ്ങളിലുമായി 1.6 മീറ്റർ വീതിയിൽ നടപ്പാതയും നിർദേശിച്ചിട്ടുണ്ട്. കോഴഞ്ചേരി വണ്‍വേ റോഡിലെ വണ്ടിപ്പേട്ടയ്ക്കു മുന്നില്‍നിന്ന് ആരംഭിച്ചു തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തി കോഴഞ്ചേരി-തിരുവല്ല (ടികെ റോഡ്) പാതയില്‍ ചേരുന്നതാണ് പാലത്തിന്റെയും റോഡിന്റെയും ഘടന.
കോഴഞ്ചേരി പഞ്ചായത്തിൽ 90 മീറ്ററാണ് സമീപനപാതയുടെ ദൈർഘ്യം. തോട്ടപ്പുഴശേരി പഞ്ചായത്തിൽ 344 മീറ്റർ സമീപനപാതയും വേണം. മാരാമണ്‍ കരയില്‍ ആറു പേരാണ് നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കിയത്. കിഫ്ബിക്കാണ് നിര്‍മാണച്ചുമതല. ആദ്യ കരാറുകാരന് സമയബന്ധിതമായി പ്രവൃത്തി പൂര്ത്തീകരിക്കാത്തതിനെത്തുടര്ന്ന് കിഫ്ബി ഇവരെ ഒഴിവാക്കി പ്രവൃത്തി കെആര്‍എഫ്ബിക്കു നല്കി. ഇതേത്തുടര്‍ന്നാണ് റീ ടെന്‍ഡര്‍ നടപടികളിലേക്കു നീങ്ങിയത്.
തുടങ്ങിയത് 2018 ഡിസംബറിൽ
കോഴഞ്ചേരിയിലെ നിലവിലെ പാലത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി 2018 ഡിസംബര്‍ 27നാണ് നിർമാണം ആരംഭിച്ചത്. രണ്ട് സ്പാനുകളുടെയും ആര്‍ച്ചിന്റെയും കോണ്‍ക്രീറ്റ് കഴിഞ്ഞു. ആവശ്യമായ അഞ്ച് തൂണുകളും പൂര്‍ത്തിയായി. ഒരു തൂണ് നെടുന്പ്രയാർ കരയിലാണ്.
പ്രളയം, ലോക്ഡൗണ്‍ അടക്കമുള്ള കാരണങ്ങളാലാണ് പണികൾ നീണ്ടുപോയതെന്നു പറയുന്നു. 19.69 കോടി രൂപയായിരുന്നു ആദ്യ എസ്റ്റിമേറ്റ് തുക. ഒന്നരവർഷമായിരുന്നു നിർമാണ കാലാധി.
ആറുമാസം മുന്‍പ് കാലാവധി കഴിഞ്ഞു. 16.46 കോടി രൂപയ്ക്കു പട്ടാന്പി പിജി കൺസ്ട്രക്ഷൻസാണ് നിർമാണം ഏറ്റെടുത്തത്. കരാർ പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആനുപാതിക വർധനയും ആവശ്യപ്പെട്ടിരുന്നു.
7.5 മീറ്റർ വീതി
നിര്‍ദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിന് 198.90 മീറ്റർ നീളം ഉണ്ടാകും. 7.5 മീറ്ററാണ് വീതി. ഇരുവശങ്ങളിലുമായി 1.6 മീറ്റർ വീതിയിൽ നടപ്പാതയും നിർദേശിച്ചിട്ടുണ്ട്. കോഴഞ്ചേരി വണ്‍വേ റോഡിലെ വണ്ടിപ്പേട്ടയ്ക്കു മുന്നില്‍നിന്ന് ആരംഭിച്ചു തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തി കോഴഞ്ചേരി-തിരുവല്ല (ടികെ റോഡ്) പാതയില്‍ ചേരുന്നതാണ് പാലത്തിന്റെയും റോഡിന്റെയും ഘടന.
കോഴഞ്ചേരി പഞ്ചായത്തിൽ 90 മീറ്ററാണ് സമീപനപാതയുടെ ദൈർഘ്യം. തോട്ടപ്പുഴശേരി പഞ്ചായത്തിൽ 344 മീറ്റർ സമീപനപാതയും വേണം. മാരാമണ്‍ കരയില്‍ ആറു പേരാണ് നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കിയത്. കിഫ്ബിക്കാണ് നിര്‍മാണച്ചുമതല. ആദ്യ കരാറുകാരന് സമയബന്ധിതമായി പ്രവൃത്തി പൂര്ത്തീകരിക്കാത്തതിനെത്തുടര്ന്ന് കിഫ്ബി ഇവരെ ഒഴിവാക്കി പ്രവൃത്തി കെആര്‍എഫ്ബിക്കു നല്കി. ഇതേത്തുടര്‍ന്നാണ് റീ ടെന്‍ഡര്‍ നടപടികളിലേക്കു നീങ്ങിയത്.
തുടങ്ങിയത് 2018 ഡിസംബറിൽ
കോഴഞ്ചേരിയിലെ നിലവിലെ പാലത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി 2018 ഡിസംബര്‍ 27നാണ് നിർമാണം ആരംഭിച്ചത്. രണ്ട് സ്പാനുകളുടെയും ആര്‍ച്ചിന്റെയും കോണ്‍ക്രീറ്റ് കഴിഞ്ഞു. ആവശ്യമായ അഞ്ച് തൂണുകളും പൂര്‍ത്തിയായി. ഒരു തൂണ് നെടുന്പ്രയാർ കരയിലാണ്.
പ്രളയം, ലോക്ഡൗണ്‍ അടക്കമുള്ള കാരണങ്ങളാലാണ് പണികൾ നീണ്ടുപോയതെന്നു പറയുന്നു. 19.69 കോടി രൂപയായിരുന്നു ആദ്യ എസ്റ്റിമേറ്റ് തുക. ഒന്നരവർഷമായിരുന്നു നിർമാണ കാലാധി.
ആറുമാസം മുന്‍പ് കാലാവധി കഴിഞ്ഞു. 16.46 കോടി രൂപയ്ക്കു പട്ടാന്പി പിജി കൺസ്ട്രക്ഷൻസാണ് നിർമാണം ഏറ്റെടുത്തത്. കരാർ പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആനുപാതിക വർധനയും ആവശ്യപ്പെട്ടിരുന്നു.