ആലക്കോട്: ചെറുപുഴ പാലത്തിനു സമീപം നിർത്തിയിട്ട കാറിൽ അവശനിലയിൽ കാണപ്പെട്ട മണക്കടവ് സ്വദേശിയായ ഫോട്ടോഗ്രാഫർ മരിച്ചു. മണക്കടവ് ഉരുവങ്കരിയിലെ വൈദ്യശാലപറന്പിൽ വി.എസ്. രജീഷ് (ഗ്ലോറിയ രജീഷ്-40) ആണ് മരിച്ചത്.
ഇന്നുരാവിലെയായിരുന്നു സംഭവം. ചെറുപുഴ പാലത്തിനടുത്ത മീൻ മാർക്കറ്റിനു സമീപത്താണു കാർ നിർത്തിയിട്ടിരുന്നത്. കാറിൽ ഒരാൾ അവശനിലയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി ബന്ധുക്കളെ വിവരം അറിയിച്ച് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചുവെങ്കിലും രജീഷ് മരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.
മലയോര മേഖലയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ രജീഷ് നേരത്തെ ദീർഘകാലം മണക്കടവിൽ ഗ്ലോറിയ ഡിജിറ്റൽ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിയിരുന്നു. സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് പിന്നീട് സ്ഥാപനം നിർത്തി. അടുത്തദിവസം വരെ കൊട്ടയാട് കവലയിൽ തട്ടുകടയും നടത്തിയിരുന്നു. ശശി-പരേതയായ വത്സ ദന്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ (കരിങ്കയം നെല്ലിപ്പാറ). മക്കൾ: അഭിനന്ദന, അഭിമന്യൂ (ഇരുവരും വായാട്ടുപറന്പ് സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥികൾ). സഹോദരൻ: സുബീഷ്.
ഇന്നുരാവിലെയായിരുന്നു സംഭവം. ചെറുപുഴ പാലത്തിനടുത്ത മീൻ മാർക്കറ്റിനു സമീപത്താണു കാർ നിർത്തിയിട്ടിരുന്നത്. കാറിൽ ഒരാൾ അവശനിലയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി ബന്ധുക്കളെ വിവരം അറിയിച്ച് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചുവെങ്കിലും രജീഷ് മരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.
മലയോര മേഖലയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ രജീഷ് നേരത്തെ ദീർഘകാലം മണക്കടവിൽ ഗ്ലോറിയ ഡിജിറ്റൽ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിയിരുന്നു. സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് പിന്നീട് സ്ഥാപനം നിർത്തി. അടുത്തദിവസം വരെ കൊട്ടയാട് കവലയിൽ തട്ടുകടയും നടത്തിയിരുന്നു. ശശി-പരേതയായ വത്സ ദന്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ (കരിങ്കയം നെല്ലിപ്പാറ). മക്കൾ: അഭിനന്ദന, അഭിമന്യൂ (ഇരുവരും വായാട്ടുപറന്പ് സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥികൾ). സഹോദരൻ: സുബീഷ്.