തൃക്കരിപ്പൂര്‍: ബീരിച്ചേരിയില്‍ സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗവും മിന്നല്‍ പണിമുടക്ക് നടത്തി. ഓട്ടോ ഡ്രൈവര്‍ വി.പി.യു.നൗഷാദ്(45), ബസ് കണ്ടക്ടര്‍ മാണിയാട്ടെ എം.മഹേഷ്(41)എന്നിവരെ മര്‍ദനമേറ്റ നിലയില്‍ തൃക്കരിപ്പൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പയ്യന്നൂരിനും ചെറുവത്തൂരിനുമിടയില് തൃക്കരിപ്പൂര്‍ വഴിയുള്ള സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ പെരുവഴിയിലാക്കി.
ബീരിച്ചേരി സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളും പണിമുടക്കി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ബീരിച്ചേരി റെയില്‍വേ ഗേറ്റ് അടച്ച സമയത്ത് പയ്യന്നൂര്‍ ഭാഗത്തു നിന്നെത്തിയ പിഎല്‍ടി എന്ന സ്വകാര്യ ബസ് നിര തെറ്റിച്ച് മുന്നിലേക്ക് കയറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഗതാഗത തടസമുണ്ടാകുമെന്നു പറഞ്ഞ് ബസ് മാറ്റിയിടാനാവശ്യപ്പെട്ട ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടാവുകയായിരുന്നു.
പയ്യന്നൂരിനും ചെറുവത്തൂരിനുമിടയില് തൃക്കരിപ്പൂര്‍ വഴിയുള്ള സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ പെരുവഴിയിലാക്കി.
ബീരിച്ചേരി സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളും പണിമുടക്കി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ബീരിച്ചേരി റെയില്‍വേ ഗേറ്റ് അടച്ച സമയത്ത് പയ്യന്നൂര്‍ ഭാഗത്തു നിന്നെത്തിയ പിഎല്‍ടി എന്ന സ്വകാര്യ ബസ് നിര തെറ്റിച്ച് മുന്നിലേക്ക് കയറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഗതാഗത തടസമുണ്ടാകുമെന്നു പറഞ്ഞ് ബസ് മാറ്റിയിടാനാവശ്യപ്പെട്ട ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടാവുകയായിരുന്നു.