പടിയൂർ: ആനിമൽ ബെർത്ത് കൺട്രോൾ (എബിസി) പദ്ധതി നടത്തിപ്പിൽ കുടുംബശ്രീയെ ഉൾപ്പെടുത്താൻ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി എം.ബി. രാജേഷ്. പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് സ്ഥാപിച്ച എബിസി കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വളർത്തുനായ്ക്കൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. നായയെയും ഉടമയേയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ ഉണ്ടാകണം. വാക്സിനേഷനും എബിസിയുമാണ് അതിനുള്ള മാർഗം. ഇതിന് മൃഗസ്നേഹികളുടെ പിന്തുണ വേണം. തെരുവുനായ്ക്കളെ കൊല്ലുന്ന രീതി പലയിടത്തും കാണുന്നുണ്ട്. സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടുകയെന്ന പ്രത്യേക അജൻഡയാണ് ഇവർക്കുള്ളത്.
തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് അനുവദിക്കില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ സർക്കാർ കർശന നടപടികൾ സ്വീകരിക്കും. വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് അനുവദിക്കില്ല. വംശവർധനവ് നിയന്ത്രിക്കുക, വാക്സിനേഷൻ തുടരുക, ഷെൽട്ടർ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണ് തെരുവുനായ് ശല്യം നിയന്ത്രക്കാനുള്ള മാർഗങ്ങൾ. ഷെൽട്ടറിനെതിരേ പലയിടങ്ങളിലും അനാവശ്യ പ്രതിഷേധങ്ങളുയരുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. തെരുവുനായ് നിയന്ത്രണങ്ങൾക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് ജനങ്ങളുടെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.
അന്തരിച്ച മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചാണ് ചടങ്ങ് ആരംഭിച്ചത്. കെ. കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, കെ.കെ. രത്നകുമാരി, ടി. സരള, ജില്ലാ പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ, പടിയൂർ- കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ഗ്രാമപഞ്ചായത്തംഗം രാജി രവീന്ദ്രൻ, മൃഗസംരക്ഷണ ഡപ്യൂട്ടി ഡയറക്ടർ ഡോ. ബി. അജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
വളർത്തുനായ്ക്കൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. നായയെയും ഉടമയേയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ ഉണ്ടാകണം. വാക്സിനേഷനും എബിസിയുമാണ് അതിനുള്ള മാർഗം. ഇതിന് മൃഗസ്നേഹികളുടെ പിന്തുണ വേണം. തെരുവുനായ്ക്കളെ കൊല്ലുന്ന രീതി പലയിടത്തും കാണുന്നുണ്ട്. സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടുകയെന്ന പ്രത്യേക അജൻഡയാണ് ഇവർക്കുള്ളത്.
തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് അനുവദിക്കില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ സർക്കാർ കർശന നടപടികൾ സ്വീകരിക്കും. വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് അനുവദിക്കില്ല. വംശവർധനവ് നിയന്ത്രിക്കുക, വാക്സിനേഷൻ തുടരുക, ഷെൽട്ടർ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണ് തെരുവുനായ് ശല്യം നിയന്ത്രക്കാനുള്ള മാർഗങ്ങൾ. ഷെൽട്ടറിനെതിരേ പലയിടങ്ങളിലും അനാവശ്യ പ്രതിഷേധങ്ങളുയരുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. തെരുവുനായ് നിയന്ത്രണങ്ങൾക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് ജനങ്ങളുടെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.
അന്തരിച്ച മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചാണ് ചടങ്ങ് ആരംഭിച്ചത്. കെ. കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, കെ.കെ. രത്നകുമാരി, ടി. സരള, ജില്ലാ പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ, പടിയൂർ- കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ഗ്രാമപഞ്ചായത്തംഗം രാജി രവീന്ദ്രൻ, മൃഗസംരക്ഷണ ഡപ്യൂട്ടി ഡയറക്ടർ ഡോ. ബി. അജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.