പാലക്കാട് : ശ്രീശങ്കർ പാരീസ് ഒളിന്പിക്സിനുള്ള കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രതീക്ഷയാണെന്ന് യുവജനക്ഷേമ പൊതുമരാമത്ത് വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോമണ്വെൽത്ത് ഗെയിംസ് 2022ൽ പുരുഷ വിഭാഗം ലോംഗ് ജംന്പിൽ വെള്ളി മെഡൽ ജേതാവായ ശ്രീശങ്കർ മുരളിയെ യാക്കരയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ശ്രീശങ്കർ കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമാണ്. കേരളത്തിന്റെ യുവപ്രതിഭയായ ശ്രീശങ്കറിന് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള സൗകര്യങ്ങൾ സർക്കാർ ചെയ്യുമെന്നും സ്പോർട്സ് യുവജനകാര്യ മന്ത്രി എന്ന നിലയിൽ അതിനുള്ള എല്ലാ ഇടപെടലുകളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ശ്രീശങ്കർ എന്ന പ്രതിഭയെ വളർത്തിക്കൊണ്ടു വരുന്നതിന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ സഹിച്ച ത്യാഗത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ശ്രീശങ്കറിന്റെ പരിശീലന വിവരങ്ങൾ, റെക്കോർഡ് നേട്ടത്തിന്റെ പ്രകടനം തുടങ്ങിയ വിശേഷങ്ങൾ മന്ത്രി അന്വേഷിച്ചറിഞ്ഞു.
റെക്കോർഡ് നേട്ടം സ്വന്തമാക്കിയ വീഡിയോ മന്ത്രി കാണുകയും ചെയ്തു. ശ്രീശങ്കറിന്റെ അച്ഛൻ എസ്. മുരളി, അമ്മ ബിജിമോൾ, സഹോദരി പാർവതി എന്നിവരും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗവും പൊതുപ്രവർത്തകനുമായ നിതിൻ കണിച്ചേരി, രാഷ്ട്രീയപാർട്ടി പ്രതിനിധി ഇ.എൻ. സുരേഷ്ബാബു തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
ശ്രീശങ്കർ കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമാണ്. കേരളത്തിന്റെ യുവപ്രതിഭയായ ശ്രീശങ്കറിന് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള സൗകര്യങ്ങൾ സർക്കാർ ചെയ്യുമെന്നും സ്പോർട്സ് യുവജനകാര്യ മന്ത്രി എന്ന നിലയിൽ അതിനുള്ള എല്ലാ ഇടപെടലുകളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ശ്രീശങ്കർ എന്ന പ്രതിഭയെ വളർത്തിക്കൊണ്ടു വരുന്നതിന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ സഹിച്ച ത്യാഗത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ശ്രീശങ്കറിന്റെ പരിശീലന വിവരങ്ങൾ, റെക്കോർഡ് നേട്ടത്തിന്റെ പ്രകടനം തുടങ്ങിയ വിശേഷങ്ങൾ മന്ത്രി അന്വേഷിച്ചറിഞ്ഞു.
റെക്കോർഡ് നേട്ടം സ്വന്തമാക്കിയ വീഡിയോ മന്ത്രി കാണുകയും ചെയ്തു. ശ്രീശങ്കറിന്റെ അച്ഛൻ എസ്. മുരളി, അമ്മ ബിജിമോൾ, സഹോദരി പാർവതി എന്നിവരും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗവും പൊതുപ്രവർത്തകനുമായ നിതിൻ കണിച്ചേരി, രാഷ്ട്രീയപാർട്ടി പ്രതിനിധി ഇ.എൻ. സുരേഷ്ബാബു തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.