തിരുവനന്തപുരം: കല്ലാറിലെ വട്ടക്കയത്തിൽ മുങ്ങിമരിച്ച ബീമാപളളി സ്വദേശികൾക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി.
പോസ്റ്റുമോർട്ടത്തിനുശേഷം മൂന്നുപേരുടെയും മൃതദേഹങ്ങൾ കുടുംബ വീട്ടിൽ ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെ എത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രി ആന്റണി രാജു, മുൻ മന്ത്രി വി.എസ്. ശിവകുമാർ, മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. പുഷ്പലത തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു. പ്രാർഥനകൾക്കുശേഷം ബീമാപള്ളിയിൽ കബറടക്കി.
ബീമയാണ് ഫിറോസ് മോന്റെ ഭാര്യ. 14 ദിവസം പ്രായമുള്ള മകനുണ്ട്. എസ്എപി ക്യാന്പിൽ ഡിഐജി. രജ്പാൽ മീണയുടെ പേഴ്സണൽ സ്റ്റാഫാണ് ഫിറോസ് മോൻ.
ബീമാപള്ളിയിലെ ഗവ. യുപിഎസിലെ അറബി അധ്യാപകനായിരുന്നു അബ്ദുൾ ജാവേദ്. ഭാര്യ: അനീസ. മക്കൾ: ഫെയ്ത്താൻ, ഫിത. ഇവരുടെ സഹോദരി സഹീറയുടെ മകനായ സഫ്വാൻ. പ്ലസ് വണ്‍ വിദ്യാർഥിയാണ്.
പോസ്റ്റുമോർട്ടത്തിനുശേഷം മൂന്നുപേരുടെയും മൃതദേഹങ്ങൾ കുടുംബ വീട്ടിൽ ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെ എത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രി ആന്റണി രാജു, മുൻ മന്ത്രി വി.എസ്. ശിവകുമാർ, മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. പുഷ്പലത തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു. പ്രാർഥനകൾക്കുശേഷം ബീമാപള്ളിയിൽ കബറടക്കി.
ബീമയാണ് ഫിറോസ് മോന്റെ ഭാര്യ. 14 ദിവസം പ്രായമുള്ള മകനുണ്ട്. എസ്എപി ക്യാന്പിൽ ഡിഐജി. രജ്പാൽ മീണയുടെ പേഴ്സണൽ സ്റ്റാഫാണ് ഫിറോസ് മോൻ.
ബീമാപള്ളിയിലെ ഗവ. യുപിഎസിലെ അറബി അധ്യാപകനായിരുന്നു അബ്ദുൾ ജാവേദ്. ഭാര്യ: അനീസ. മക്കൾ: ഫെയ്ത്താൻ, ഫിത. ഇവരുടെ സഹോദരി സഹീറയുടെ മകനായ സഫ്വാൻ. പ്ലസ് വണ്‍ വിദ്യാർഥിയാണ്.