വിതുര : കല്ലാറിലെ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്നുപേര്‍ കയത്തിൽപ്പെട്ട് മരിച്ചു. ബീമാപള്ളി തൈക്കാ പള്ളി നടുവിളാകത്ത് വീട്ടിൽ ഫിറോസ് മോൻ (30), സഹോദരനായ ജാവാേദ് (35), ഇവരുടെ സഹോദരിയുടെ മകനായ സഫ്വാൻ (16)എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.
ബന്ധുക്കളായ സുബിൻ, അസ്ന, സജീന, ഷെഹ്സാദ്, ഹഫ്സ എന്നിവരുൾപ്പെടുന്ന എട്ടംഗ സംഘമാണ് ബീമാപള്ളിയില്‍ നിന്ന് ബ്രൈമൂറിലെത്തിയത്. സ്ഥലത്ത് സന്ദർശനാമതി നിഷേധിച്ചതിനാൽ ഇവർ പന്ത്രണ്ടോടെ കല്ലാറിലെ വട്ടക്കയത്തിലെത്തി. കുളിക്കുന്നതിനിടയിൽ അസ്ന (12) കയത്തിൽ അകപ്പെട്ടപോൾ രക്ഷിക്കാനിറങ്ങിയവരാണ് മരിച്ചത്. നാട്ടുകാർ ഓടിക്കൂടി അസ്നയെയും മറ്റു മൂന്നുപേരെയും കരയ്ക്കെടുത്തു. ഉടൻ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ വിതുര ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
കല്ലാറിലെ ഏറ്റവും അപകടമേഖലയായ വട്ടക്കയത്ത് പഞ്ചായത്തിന്റെയും പോലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം നദിയിലിറങ്ങിയത്.
സ്ഥിരമായി മുങ്ങി മരണങ്ങൾ സംഭവിക്കുന്ന വട്ടക്കയത്ത് കുളിക്കരുതെന്ന് നാട്ടുകാർ പലതവണ പറഞ്ഞിട്ടും ഇവർ അത് ചെവിക്കൊണ്ടില്ലെന്ന് പോലീസ് പറഞ്ഞു. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പോലീസുകാരനാണ്. ജവാദ് ബീമാപള്ളി സ്കൂളിലെ അധ്യാപകനാണ്. മന്ത്രി ആന്റണി രാജു അപകട സ്ഥലവും വിതുര താലൂക്ക് ആശുപത്രിയും സന്ദർശിച്ചു.
ദുരന്തം ഒഴിയാതെ കല്ലാർ
വിതുര : തുടരെയുള്ള ദുരന്തങ്ങൾ സംഭവിക്കുന്നതിന്റെ ഞെട്ടൽ വിട്ടുമാറാതെ കല്ലാർ നിവാസികൾ. കല്ലാറിലെ ഒഴുക്കിൽ തുടർച്ചയായി ജീവൻ പൊലിയുന്നതിന്റെ ആഘാതമാണ് ഇവരെ വീണ്ടും ദുരന്തത്തിലേക്കു തള്ളിയിടുന്നത്. ചൊവ്വാഴ്ച അവധിയാഘോഷിക്കാനെത്തിയ എട്ടംഗ സംഘത്തിലെ മൂന്നുപേർ കയത്തിലകപ്പെട്ടെന്ന വാർത്തയാണ് നാടിനെ വീണ്ടും നടുക്കത്തിലാക്കിയത്.
എത്രാമത്തെ ദുരന്തമാണിത്, ഇതിനൊരു അവസാനം ഇല്ലേ' കേട്ടവർക്കെല്ലാം പറയാൻ ഇത്രമാത്രം. നടുക്കത്തോടെ നാടൊന്നാകെ കല്ലാർ നദിക്കരയിലേക്ക് ഓടി. കാണാക്കയത്തിൽ അകപ്പെട്ട ഉറ്റവർക്കായി വാവിട്ട് നിലവിളിക്കുന്ന ബന്ധുക്കൾ, ഹൃദയഭേദകമായിരുന്നു ആ കാഴ്ച. അവധി ആഘോഷിക്കാനായി ബീമാപള്ളിയിൽ നിന്നുള്ള എട്ടംഗസംഘം ആദ്യമെത്തിയത് ബ്രൈമൂറിലായിരുന്നു. സന്ദർശനാനുമതി നിരോധിച്ചെന്ന് അറിഞ്ഞതോടെ സംഘം കല്ലാറിലെത്തുകയായിരുന്നു.
സ്ത്രീകൾ കരയിലിരിക്കുകയും പുരുഷന്മാരിൽ ചിലർ നദിയിലെ വട്ടക്കയത്തിലേക്കും ഇറങ്ങി. സന്ദർശകർ കയത്തിലേക്ക് ഇറങ്ങാതിരിക്കാൻ വഴിയിൽ മുള്ളുവേലി സ്ഥാപിച്ചിരുന്നു. ഇതു തകര്‍ത്താണ് സംഘം നദിയിലേക്ക് ഇറങ്ങിയത്. സമീപത്തുതന്നെ അപകടസൂചന എഴുതിയ മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നു.
നല്ല ആഴമുള്ള സ്ഥലമാണെന്നും പരിചയമില്ലാത്തവർക്ക് അപകടമുറപ്പാണെന്നും പ്രദേശവാസികൾ അടുത്തെത്തി താക്കീത് നൽകി. എങ്കിലും നിഷേധസ്വരത്തിലുള്ള മറുപടിയായിരുന്നു തിരികെ കിട്ടിയത്.
കുളിക്കുന്നതിനിടെ അസ്ന എന്ന പെൺകുട്ടിയാണ് ആദ്യം വെള്ളത്തിൽ മുങ്ങിയത്. അസ്നയെ രക്ഷപ്പെടുത്തുന്നതിനിടെ മൂന്നുപേർ കയത്തിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കല്ലാർ സ്വദേശികളായ ആജിയും ശിവാനന്ദനും കാണാതായവർക്കായി നദിയിൽ തെരച്ചിൽ നടത്തി. മൂന്നു പേരെയും കരയ്ക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബന്ധുക്കളായ സുബിൻ, അസ്ന, സജീന, ഷെഹ്സാദ്, ഹഫ്സ എന്നിവരുൾപ്പെടുന്ന എട്ടംഗ സംഘമാണ് ബീമാപള്ളിയില്‍ നിന്ന് ബ്രൈമൂറിലെത്തിയത്. സ്ഥലത്ത് സന്ദർശനാമതി നിഷേധിച്ചതിനാൽ ഇവർ പന്ത്രണ്ടോടെ കല്ലാറിലെ വട്ടക്കയത്തിലെത്തി. കുളിക്കുന്നതിനിടയിൽ അസ്ന (12) കയത്തിൽ അകപ്പെട്ടപോൾ രക്ഷിക്കാനിറങ്ങിയവരാണ് മരിച്ചത്. നാട്ടുകാർ ഓടിക്കൂടി അസ്നയെയും മറ്റു മൂന്നുപേരെയും കരയ്ക്കെടുത്തു. ഉടൻ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ വിതുര ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
കല്ലാറിലെ ഏറ്റവും അപകടമേഖലയായ വട്ടക്കയത്ത് പഞ്ചായത്തിന്റെയും പോലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം നദിയിലിറങ്ങിയത്.
സ്ഥിരമായി മുങ്ങി മരണങ്ങൾ സംഭവിക്കുന്ന വട്ടക്കയത്ത് കുളിക്കരുതെന്ന് നാട്ടുകാർ പലതവണ പറഞ്ഞിട്ടും ഇവർ അത് ചെവിക്കൊണ്ടില്ലെന്ന് പോലീസ് പറഞ്ഞു. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പോലീസുകാരനാണ്. ജവാദ് ബീമാപള്ളി സ്കൂളിലെ അധ്യാപകനാണ്. മന്ത്രി ആന്റണി രാജു അപകട സ്ഥലവും വിതുര താലൂക്ക് ആശുപത്രിയും സന്ദർശിച്ചു.
ദുരന്തം ഒഴിയാതെ കല്ലാർ
വിതുര : തുടരെയുള്ള ദുരന്തങ്ങൾ സംഭവിക്കുന്നതിന്റെ ഞെട്ടൽ വിട്ടുമാറാതെ കല്ലാർ നിവാസികൾ. കല്ലാറിലെ ഒഴുക്കിൽ തുടർച്ചയായി ജീവൻ പൊലിയുന്നതിന്റെ ആഘാതമാണ് ഇവരെ വീണ്ടും ദുരന്തത്തിലേക്കു തള്ളിയിടുന്നത്. ചൊവ്വാഴ്ച അവധിയാഘോഷിക്കാനെത്തിയ എട്ടംഗ സംഘത്തിലെ മൂന്നുപേർ കയത്തിലകപ്പെട്ടെന്ന വാർത്തയാണ് നാടിനെ വീണ്ടും നടുക്കത്തിലാക്കിയത്.
എത്രാമത്തെ ദുരന്തമാണിത്, ഇതിനൊരു അവസാനം ഇല്ലേ' കേട്ടവർക്കെല്ലാം പറയാൻ ഇത്രമാത്രം. നടുക്കത്തോടെ നാടൊന്നാകെ കല്ലാർ നദിക്കരയിലേക്ക് ഓടി. കാണാക്കയത്തിൽ അകപ്പെട്ട ഉറ്റവർക്കായി വാവിട്ട് നിലവിളിക്കുന്ന ബന്ധുക്കൾ, ഹൃദയഭേദകമായിരുന്നു ആ കാഴ്ച. അവധി ആഘോഷിക്കാനായി ബീമാപള്ളിയിൽ നിന്നുള്ള എട്ടംഗസംഘം ആദ്യമെത്തിയത് ബ്രൈമൂറിലായിരുന്നു. സന്ദർശനാനുമതി നിരോധിച്ചെന്ന് അറിഞ്ഞതോടെ സംഘം കല്ലാറിലെത്തുകയായിരുന്നു.
സ്ത്രീകൾ കരയിലിരിക്കുകയും പുരുഷന്മാരിൽ ചിലർ നദിയിലെ വട്ടക്കയത്തിലേക്കും ഇറങ്ങി. സന്ദർശകർ കയത്തിലേക്ക് ഇറങ്ങാതിരിക്കാൻ വഴിയിൽ മുള്ളുവേലി സ്ഥാപിച്ചിരുന്നു. ഇതു തകര്‍ത്താണ് സംഘം നദിയിലേക്ക് ഇറങ്ങിയത്. സമീപത്തുതന്നെ അപകടസൂചന എഴുതിയ മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നു.
നല്ല ആഴമുള്ള സ്ഥലമാണെന്നും പരിചയമില്ലാത്തവർക്ക് അപകടമുറപ്പാണെന്നും പ്രദേശവാസികൾ അടുത്തെത്തി താക്കീത് നൽകി. എങ്കിലും നിഷേധസ്വരത്തിലുള്ള മറുപടിയായിരുന്നു തിരികെ കിട്ടിയത്.
കുളിക്കുന്നതിനിടെ അസ്ന എന്ന പെൺകുട്ടിയാണ് ആദ്യം വെള്ളത്തിൽ മുങ്ങിയത്. അസ്നയെ രക്ഷപ്പെടുത്തുന്നതിനിടെ മൂന്നുപേർ കയത്തിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കല്ലാർ സ്വദേശികളായ ആജിയും ശിവാനന്ദനും കാണാതായവർക്കായി നദിയിൽ തെരച്ചിൽ നടത്തി. മൂന്നു പേരെയും കരയ്ക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.