മുക്കൂട്ടുതറ: സാധാരണ കുരുമുളക് കൊടിയുടെ വള്ളിയിലെ ഓരോ ഞെടുപ്പിലുമാണ് മുളകുകൾ കായ്ക്കുകയെങ്കിൽ ഞെടുപ്പിൽനിന്നും നിരവധി ഞെടുപ്പുകളും അതിൽ നിറയെ മുളകുകളുമായി അപൂർവ കാഴ്ച. എരുമേലി പ്രപ്പോസ് വാർഡിലെ കൊടിത്തോട്ടം എന്ന പ്രദേശത്തെ മണിപ്പുഴ കൊണ്ടാട്ടുകുന്നേൽ സെബാസ്റ്റ്യൻ ജോസഫിന്റെ കൃഷിയിടത്തിലാണ് ഈ കാഴ്ച.
മുക്കാൽ ഏക്കർ പറമ്പിൽ ഏറെയും കുരുമുളക് കൃഷിയാണ്. ഇതിൽ ഒരു കൊടിയിലാണ് ഞെടുപ്പിൽനിന്നും ധാരാളം ഞെടുപ്പുകളും അവയുടെ ഇരുവശങ്ങളിലും മുളകുകൾ കായ്ച്ച് പാകമായി വളർന്നു കൊണ്ടിരിക്കുന്നത്. കരിമുണ്ട ഇനത്തിലുള്ള ഈ കൊടി ആറ് വർഷം മുമ്പാണ് നട്ടത്. മൂന്നാമത്തെ വിളവിലാണ് ഈ കാഴ്ച. റേഷൻ കട നടത്തിയിരുന്ന സെബാസ്റ്റ്യൻ ജോസഫ് കട സപ്ലൈ വകുപ്പിനു തിരികെ നൽകി കൃഷിയിലേക്ക് സജീവമാവുകയായിരുന്നു. മികച്ച കർഷകനുള്ള ബഹുമതി എരുമേലി പഞ്ചായത്തും കൃഷി വകുപ്പും നൽകിയിട്ടുണ്ട്.
മുക്കാൽ ഏക്കർ പറമ്പിൽ ഏറെയും കുരുമുളക് കൃഷിയാണ്. ഇതിൽ ഒരു കൊടിയിലാണ് ഞെടുപ്പിൽനിന്നും ധാരാളം ഞെടുപ്പുകളും അവയുടെ ഇരുവശങ്ങളിലും മുളകുകൾ കായ്ച്ച് പാകമായി വളർന്നു കൊണ്ടിരിക്കുന്നത്. കരിമുണ്ട ഇനത്തിലുള്ള ഈ കൊടി ആറ് വർഷം മുമ്പാണ് നട്ടത്. മൂന്നാമത്തെ വിളവിലാണ് ഈ കാഴ്ച. റേഷൻ കട നടത്തിയിരുന്ന സെബാസ്റ്റ്യൻ ജോസഫ് കട സപ്ലൈ വകുപ്പിനു തിരികെ നൽകി കൃഷിയിലേക്ക് സജീവമാവുകയായിരുന്നു. മികച്ച കർഷകനുള്ള ബഹുമതി എരുമേലി പഞ്ചായത്തും കൃഷി വകുപ്പും നൽകിയിട്ടുണ്ട്.