ഏറ്റുമാനൂർ: ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച നായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി, മൃഗ രോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന് കണ്ടെത്തിയത്.
സെപ്റ്റംബര്‍ 28ന് വൈകുന്നേരമാണ് ഏറ്റൂമാനൂര് നഗരഹൃദയത്തില്‍ വച്ച് ഏഴുപേരെ നായ കടിച്ചത്. നായയുടെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചിരുന്നു. അന്നുതന്നെ മൃഗസംരക്ഷണ വകുപ്പ് പിടികൂടിയ നായ കഴിഞ്ഞദിവസം ചത്തു. തുടർന്നു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് നായയ്ക്കു പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. നായയുടെ കടിയേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു.
സെപ്റ്റംബര്‍ 28ന് വൈകുന്നേരമാണ് ഏറ്റൂമാനൂര് നഗരഹൃദയത്തില്‍ വച്ച് ഏഴുപേരെ നായ കടിച്ചത്. നായയുടെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചിരുന്നു. അന്നുതന്നെ മൃഗസംരക്ഷണ വകുപ്പ് പിടികൂടിയ നായ കഴിഞ്ഞദിവസം ചത്തു. തുടർന്നു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് നായയ്ക്കു പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. നായയുടെ കടിയേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു.