ചേനപ്പാടി: തൊണ്ണൂറ്റി ഒന്പതിന്റെ പടിവാതിലിലാണ് പ്രായം; പക്ഷേ, അക്ഷരം പകരുന്നതിൽ സജീവം. നിലത്തെഴുത്തുകളരി ആശാട്ടിയായ ചേനപ്പാടി താവൂരേടത്ത് തങ്കമ്മയുടെ കാർമികത്വത്തിൽ വിദ്യാരംഭം കുറിക്കാൻ പതിവുപോലെ വിജയദശമിനാളിൽ തിരക്ക്.
50 വർഷമായി ചേനപ്പാടിയിലെ തലമുറകൾക്ക് മണലിലെഴുതി അക്ഷരവെളിച്ചം പകരുകയാണ് ആശാട്ടിയമ്മ. വിജയദശമി നാളിൽ മാത്രമല്ല. സൗകര്യപ്രദമായ മറ്റുദിവസങ്ങളിലും തങ്കമ്മ ആശാട്ടിയുടെ വീട്ടിലെത്തി കുട്ടികളുടെ ആദ്യക്ഷരം കുറിക്കും. മൂത്തമകൾ രാജമ്മയ്ക്കൊപ്പമാണിപ്പോൾ താമസം.
50 വർഷമായി ചേനപ്പാടിയിലെ തലമുറകൾക്ക് മണലിലെഴുതി അക്ഷരവെളിച്ചം പകരുകയാണ് ആശാട്ടിയമ്മ. വിജയദശമി നാളിൽ മാത്രമല്ല. സൗകര്യപ്രദമായ മറ്റുദിവസങ്ങളിലും തങ്കമ്മ ആശാട്ടിയുടെ വീട്ടിലെത്തി കുട്ടികളുടെ ആദ്യക്ഷരം കുറിക്കും. മൂത്തമകൾ രാജമ്മയ്ക്കൊപ്പമാണിപ്പോൾ താമസം.