കണ്ണൂർ: പ്രിയനേതാവിന് നിറമിഴികളോടെ വിടയേകി നേതാക്കളും പ്രവർത്തകരും. പുലർച്ചെ മുതൽ നാടിന്റെ നാനാഭാഗത്തുനിന്നും പ്രവർത്തകരും നേതാക്കളും കണ്ണൂരിലേക്ക് ഒഴുകിയെത്തിയിരുന്നു. തലശേരി മാടപ്പീടികയിലെ വീട്ടിൽനിന്നും മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നിശ്ചയിച്ചതിൽനിന്നും ഒന്നരമണിക്കൂർ വൈകി 11.40 ഓടെയാണ് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ എത്തിച്ചത്. നൂറുകണക്കിന് നേതാക്കൾ പുഷ്പചക്രവുമായും ആയിരക്കണക്കിന് പ്രവർത്തകർ കൈയിൽ ഒരുപിടി പുഷ്പങ്ങളുമായും ഇടനെഞ്ചിൽ കോടിയേരിയുടെ ചിത്രമടങ്ങിയ ബാഡ്ജുമായിട്ടാണ് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയത്.
റെഡ് വോളണ്ടിയർമാരും നേതാക്കളും അച്ചടക്കത്തോടെ ക്രമീകരിച്ചിരുന്ന വേദി കോടിയേരിയുടെ ഭൗതികശരീരം എത്തിയതോടെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് പ്രവർത്തകരും നേതാക്കളും മാധ്യമപ്രവർത്തകരുമടങ്ങുന്ന ആൾക്കൂട്ടമായി മാറി.
ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ഷാജി എൻ. കരുൺ, ടി.പി. രാമകൃഷ്ണൻ, സജി ചെറിയാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി.സി. ചാക്കോ, എസ്. രാമചന്ദ്രൻപിള്ള, എം.എം. മണി, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, കഥാകൃത്ത് ടി. പദ്മനാഭൻ, ഉമാതോമസ് എംഎൽഎ, എംപിമാരായ ടി. ആരിഫ്, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, തോമസ് ചാഴികാടൻ, ജോൺ ബ്രിട്ടാസ്, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ആർഎസ്എസ് നേതാക്കളായ കെ.കെ. ബാലറാം, വത്സൻ തില്ലങ്കേരി, ബിജെപി നേതാവ് സി.കെ. പദ്മനാഭൻ, വി.എ. നാരായണൻ, സതീശൻ പാച്ചേനി, മേയർ ടി.ഒ. മോഹനൻ, വി.എ. നാരായണൻ തുടങ്ങി നാനാതുറകളിൽപ്പെട്ട നൂറുകണക്കിന് നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാൻ കണ്ണൂരിലെത്തിച്ചേർന്നു.
ഉത്തരമേഖല ഡിഐജി ആർ. രാഹുൽനായർ, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി പി.പി. സദാനന്ദൻ, പോലീസ് കമ്മീഷണർ ആർ. ഇളങ്കോ തുടങ്ങിയവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് 12.05 ഓടെ പ്രവർത്തകർക്കും നാട്ടുകാർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമൊരുക്കി. ജില്ലാകമ്മിറ്റി ഓഫീസിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നും രണ്ടുവരിയായിട്ടാണ് പ്രവർത്തകരെ കടത്തിവിട്ടത്. ഉച്ചകഴിഞ്ഞ് രണ്ടോടെ വരിനിന്ന മുഴുവൻ പ്രവർത്തകരും ആദരാഞ്ജലികളർപ്പിച്ചശേഷമാണ് പയ്യാന്പലത്തേക്ക് മൃതദേഹം കൊണ്ടുപോയത്.
റെഡ് വോളണ്ടിയർമാരും നേതാക്കളും അച്ചടക്കത്തോടെ ക്രമീകരിച്ചിരുന്ന വേദി കോടിയേരിയുടെ ഭൗതികശരീരം എത്തിയതോടെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് പ്രവർത്തകരും നേതാക്കളും മാധ്യമപ്രവർത്തകരുമടങ്ങുന്ന ആൾക്കൂട്ടമായി മാറി.
ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ഷാജി എൻ. കരുൺ, ടി.പി. രാമകൃഷ്ണൻ, സജി ചെറിയാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി.സി. ചാക്കോ, എസ്. രാമചന്ദ്രൻപിള്ള, എം.എം. മണി, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, കഥാകൃത്ത് ടി. പദ്മനാഭൻ, ഉമാതോമസ് എംഎൽഎ, എംപിമാരായ ടി. ആരിഫ്, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, തോമസ് ചാഴികാടൻ, ജോൺ ബ്രിട്ടാസ്, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ആർഎസ്എസ് നേതാക്കളായ കെ.കെ. ബാലറാം, വത്സൻ തില്ലങ്കേരി, ബിജെപി നേതാവ് സി.കെ. പദ്മനാഭൻ, വി.എ. നാരായണൻ, സതീശൻ പാച്ചേനി, മേയർ ടി.ഒ. മോഹനൻ, വി.എ. നാരായണൻ തുടങ്ങി നാനാതുറകളിൽപ്പെട്ട നൂറുകണക്കിന് നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാൻ കണ്ണൂരിലെത്തിച്ചേർന്നു.
ഉത്തരമേഖല ഡിഐജി ആർ. രാഹുൽനായർ, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി പി.പി. സദാനന്ദൻ, പോലീസ് കമ്മീഷണർ ആർ. ഇളങ്കോ തുടങ്ങിയവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് 12.05 ഓടെ പ്രവർത്തകർക്കും നാട്ടുകാർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമൊരുക്കി. ജില്ലാകമ്മിറ്റി ഓഫീസിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നും രണ്ടുവരിയായിട്ടാണ് പ്രവർത്തകരെ കടത്തിവിട്ടത്. ഉച്ചകഴിഞ്ഞ് രണ്ടോടെ വരിനിന്ന മുഴുവൻ പ്രവർത്തകരും ആദരാഞ്ജലികളർപ്പിച്ചശേഷമാണ് പയ്യാന്പലത്തേക്ക് മൃതദേഹം കൊണ്ടുപോയത്.