പേരാവൂർ: കാടുവെട്ടൽ യന്ത്രം കൈയിലേന്തി റോഡ് വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി ജനപ്രതിനിധി. പേരാവൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെംബർ നൂറുദ്ദീൻ മുള്ളേരിക്കലാണ് മറ്റുള്ളവർക്ക് മാതൃകയാകുന്നത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചെവിടിക്കുന്ന് മുതൽ കാഞ്ഞിരപ്പുഴ പാലം വരെയുള്ള റോഡിനിരുവശവുമാണ് നൂറുദ്ദീന്റെ നേതൃത്വത്തിൽശുചീകരിച്ചത്.
കാടുവെട്ട് യന്ത്രം വാടകയ്ക്കെടുത്തതും പണം മുടക്കി പെട്രോൾ അടിച്ചതും ജനപ്രതിനിധിയായ നൂറുദ്ദീനായിരുന്നു. യന്ത്രവുമായി ആറു മണിക്കൂറിലധികം കൈയും മെയ്യും മറന്ന് അധ്വാനിച്ചതും നൂറുദ്ദീൻ തന്നെയായിരുന്നു.
സേവനം കൈമുതലാക്കിയ ജനകീയ നേതാവിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് പ്രദേശവാസികൾ. നാട്ടുകാരുടെ ഏത് ആവശ്യത്തിനും വിളിപ്പുറത്ത് എത്തുന്ന നൂറുദീൻ അധികൃതരെ കാത്തുനിൽക്കാതെ റോഡിലെ കുഴിയടയ്ക്കാനും കുടിവെളള പൈപ്പ് പൊട്ടിയത് ശരിയാക്കാനും തകർന്ന സ്ലാബുകൾ മാറ്റിയിടാനുമൊക്കെ മുന്നിട്ടിറങ്ങിയിരുന്നു.
കാടുവെട്ട് യന്ത്രം വാടകയ്ക്കെടുത്തതും പണം മുടക്കി പെട്രോൾ അടിച്ചതും ജനപ്രതിനിധിയായ നൂറുദ്ദീനായിരുന്നു. യന്ത്രവുമായി ആറു മണിക്കൂറിലധികം കൈയും മെയ്യും മറന്ന് അധ്വാനിച്ചതും നൂറുദ്ദീൻ തന്നെയായിരുന്നു.
സേവനം കൈമുതലാക്കിയ ജനകീയ നേതാവിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് പ്രദേശവാസികൾ. നാട്ടുകാരുടെ ഏത് ആവശ്യത്തിനും വിളിപ്പുറത്ത് എത്തുന്ന നൂറുദീൻ അധികൃതരെ കാത്തുനിൽക്കാതെ റോഡിലെ കുഴിയടയ്ക്കാനും കുടിവെളള പൈപ്പ് പൊട്ടിയത് ശരിയാക്കാനും തകർന്ന സ്ലാബുകൾ മാറ്റിയിടാനുമൊക്കെ മുന്നിട്ടിറങ്ങിയിരുന്നു.