കോയന്പത്തൂർ: കോയന്പത്തൂർ കോർപറേഷൻ, ബറോ കൗണ്സിൽ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കരാർ ശുചീകരണ തൊഴിലാളികൾക്കു മിനിമം വേതനവും ശന്പളവും വർധിപ്പിക്കലും ജോലി സ്ഥിരപ്പെടുത്തലും ഉൾപ്പെടെ 16 ആവശ്യങ്ങൾ ഉന്നയിച്ച് കരാർ ശുചീകരണ തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷൻ കഴിഞ്ഞ മാസം ജില്ലാ ഭരണകൂടത്തോടു നിവേദനം നല്കി.
ആവർത്തിച്ചുള്ള നിർബന്ധത്തിനൊടുവിൽ കോയന്പത്തൂർ ജില്ലാ കളക്ടർ കോർപറേഷനിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്കു മിനിമം വേതനം പ്രഖ്യാപിക്കുകയും ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഈ മിനിമം വേതനം തുടർച്ചയായി നല്കാത്ത സാഹചര്യത്തിൽ കരാർ ശുചിത്വ തൊഴിലാളി യൂണിയനുകളുടെ കോണ്ഫെറേഷൻ കഴിഞ്ഞ മാസം ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തിയിരുന്നു. രണ്ടുവട്ടം നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നു കരാർ ശുചീകരണ തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഗാന്ധിജയന്തി ദിനത്തിൽ കോയന്പത്തൂർ കോർപ്പറേഷൻ ഓഫീസിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നിവേദനം നല്കി അനിശ്ചിതകാല സമരം ആരംഭിച്ചു.
കോയന്പത്തൂർ സർക്കാർ ആശുപത്രി, ഇഎസ്ഐ ആശുപത്രി, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ജോലിക്കു വരാവുന്ന ശുചീകരണ തൊഴിലാളികൾ സമരത്തിന്റെ രണ്ടാം ദിവസം സമരത്തിനിറങ്ങി.
കൂടാതെ കോയന്പത്തൂർ കളക്ടറുടെ ഓഫീസിനു സമീപം സമരത്തിനെത്തിയ ശുചീകരണ തൊഴിലാളികൾ റോഡ് ഉപരോധിച്ചതും സംഘർഷത്തിനിടയാക്കി. തുടർന്ന് അവിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അഞ്ഞൂറിലധികം ശുചീകരണ തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
ഇതിനിടയിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ശുചീകരണ തൊഴിലാളികളുടെ പണിമുടക്ക് കാരണം പൊതുജനങ്ങളും രോഗികളും ബുദ്ധിമുട്ടുകയാണ്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും മിനിമം കൂലിയും കൂലി വർധനയുമുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണമെന്നുമാണ് കരാർ ശുചീകരണ തൊഴിലാളികളുടെ ആവശ്യമെന്നും ശുചീകരണ തൊഴിലാളി യൂണിയൻ പ്രവർത്തകർ പറഞ്ഞു.
ആവർത്തിച്ചുള്ള നിർബന്ധത്തിനൊടുവിൽ കോയന്പത്തൂർ ജില്ലാ കളക്ടർ കോർപറേഷനിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്കു മിനിമം വേതനം പ്രഖ്യാപിക്കുകയും ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഈ മിനിമം വേതനം തുടർച്ചയായി നല്കാത്ത സാഹചര്യത്തിൽ കരാർ ശുചിത്വ തൊഴിലാളി യൂണിയനുകളുടെ കോണ്ഫെറേഷൻ കഴിഞ്ഞ മാസം ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തിയിരുന്നു. രണ്ടുവട്ടം നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നു കരാർ ശുചീകരണ തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഗാന്ധിജയന്തി ദിനത്തിൽ കോയന്പത്തൂർ കോർപ്പറേഷൻ ഓഫീസിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നിവേദനം നല്കി അനിശ്ചിതകാല സമരം ആരംഭിച്ചു.
കോയന്പത്തൂർ സർക്കാർ ആശുപത്രി, ഇഎസ്ഐ ആശുപത്രി, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ജോലിക്കു വരാവുന്ന ശുചീകരണ തൊഴിലാളികൾ സമരത്തിന്റെ രണ്ടാം ദിവസം സമരത്തിനിറങ്ങി.
കൂടാതെ കോയന്പത്തൂർ കളക്ടറുടെ ഓഫീസിനു സമീപം സമരത്തിനെത്തിയ ശുചീകരണ തൊഴിലാളികൾ റോഡ് ഉപരോധിച്ചതും സംഘർഷത്തിനിടയാക്കി. തുടർന്ന് അവിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അഞ്ഞൂറിലധികം ശുചീകരണ തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
ഇതിനിടയിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ശുചീകരണ തൊഴിലാളികളുടെ പണിമുടക്ക് കാരണം പൊതുജനങ്ങളും രോഗികളും ബുദ്ധിമുട്ടുകയാണ്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും മിനിമം കൂലിയും കൂലി വർധനയുമുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണമെന്നുമാണ് കരാർ ശുചീകരണ തൊഴിലാളികളുടെ ആവശ്യമെന്നും ശുചീകരണ തൊഴിലാളി യൂണിയൻ പ്രവർത്തകർ പറഞ്ഞു.