പാലക്കാട് : കേരള നിയമസഭ 11 വർഷം മുന്‍പ് പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ നിയമമായി മാറ്റുന്നതിന് തുടർനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ അന്‍പതാം ദിനമായ ഇന്ന് രാവിലെ പത്തിന് പ്ലാച്ചിമടയിൽ ഐക്യദാർഢ്യ സമ്മേളനം നടക്കും.
പരിസ്ഥിതി പ്രവർത്തകരായ മേധാ പട്കർ, പ്രഫുല്ല സാമന്ത റായ് പങ്കെടുക്കുമെന്ന സമരസമിതിയുടെയും ഐക്യദാർഢ്യസമിതിയുടെയും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൊക്കോകോള കന്പനിയുടെ പ്രവർത്തനമൂലം ദുരിതത്തിലായ പ്ലാച്ചിമട നിവാസികൾക്ക് ട്രൈബ്യൂണൽ കമ്മിറ്റി 216.26 കോടിയുടെ നഷ്ടപരിഹാരമാണ് കണക്കാക്കിയിട്ടുള്ളത്. കൊക്കോകോള കന്പനിയിൽ പിടിച്ചെടുക്കുന്നതിനു വേണ്ടി ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 323 പ്രകാരം സംസ്ഥാന നിയമസഭ ബിൽ പാസാക്കുകയും 2011 ഏപ്രിൽ ഒന്നിന് പ്രസിഡന്റിന്റെ അനുമതിക്കായി കേന്ദ്രമന്ത്രാലയത്തിനു സമർപ്പിച്ചുവെങ്കിലും അംഗീകരിക്കാതെ തിരിച്ച് അയക്കുകയായിരുന്നു.
പിന്നീട് ബില്ലിന് അനുമതി ലഭിക്കാനോ തുടർ നടപടി സ്വീകരിക്കാനോ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല.
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സംസ്ഥാന സർക്കാറിന് നിയമം നിർമിച്ച് ഗവർണരുടെ അംഗീകാരത്തോടെ നടപ്പിലാക്കാൻ കഴിയും. 2016ൽ നിയമസഭ തിരെഞ്ഞടുപ്പിനു മുന്‍പ് പ്രകടന പത്രികയിൽ നഷ്ടപരിഹാര ട്രൈബ്യൂണൽ സ്ഥാപിക്കുമെന്നാണ് ഇടതുമുന്നണിയുടെ വാഗ്ദാനം. എന്നാൽ ഏഴു വർഷമായിട്ടും ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല.
ഇതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചതെന്നും നീതി ലഭ്യമാക്കുന്നതുവരെ തുടരുമെന്നും നേതാക്കൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്ലാച്ചിമട സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, വൈസ് ചെയർമാൻ എം. തങ്കവേലു, കണ്‍വീനർ കെ. ശക്തിവേൽ, ഐക്യദാർഢ്യ സമരസമിതി ചെയർമാൻ വിജയൻ അന്പലക്കാട്, കണ്‍വീനർ എം. സുലൈമാൻ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി പ്രവർത്തകരായ മേധാ പട്കർ, പ്രഫുല്ല സാമന്ത റായ് പങ്കെടുക്കുമെന്ന സമരസമിതിയുടെയും ഐക്യദാർഢ്യസമിതിയുടെയും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൊക്കോകോള കന്പനിയുടെ പ്രവർത്തനമൂലം ദുരിതത്തിലായ പ്ലാച്ചിമട നിവാസികൾക്ക് ട്രൈബ്യൂണൽ കമ്മിറ്റി 216.26 കോടിയുടെ നഷ്ടപരിഹാരമാണ് കണക്കാക്കിയിട്ടുള്ളത്. കൊക്കോകോള കന്പനിയിൽ പിടിച്ചെടുക്കുന്നതിനു വേണ്ടി ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 323 പ്രകാരം സംസ്ഥാന നിയമസഭ ബിൽ പാസാക്കുകയും 2011 ഏപ്രിൽ ഒന്നിന് പ്രസിഡന്റിന്റെ അനുമതിക്കായി കേന്ദ്രമന്ത്രാലയത്തിനു സമർപ്പിച്ചുവെങ്കിലും അംഗീകരിക്കാതെ തിരിച്ച് അയക്കുകയായിരുന്നു.
പിന്നീട് ബില്ലിന് അനുമതി ലഭിക്കാനോ തുടർ നടപടി സ്വീകരിക്കാനോ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല.
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സംസ്ഥാന സർക്കാറിന് നിയമം നിർമിച്ച് ഗവർണരുടെ അംഗീകാരത്തോടെ നടപ്പിലാക്കാൻ കഴിയും. 2016ൽ നിയമസഭ തിരെഞ്ഞടുപ്പിനു മുന്‍പ് പ്രകടന പത്രികയിൽ നഷ്ടപരിഹാര ട്രൈബ്യൂണൽ സ്ഥാപിക്കുമെന്നാണ് ഇടതുമുന്നണിയുടെ വാഗ്ദാനം. എന്നാൽ ഏഴു വർഷമായിട്ടും ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല.
ഇതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചതെന്നും നീതി ലഭ്യമാക്കുന്നതുവരെ തുടരുമെന്നും നേതാക്കൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്ലാച്ചിമട സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, വൈസ് ചെയർമാൻ എം. തങ്കവേലു, കണ്‍വീനർ കെ. ശക്തിവേൽ, ഐക്യദാർഢ്യ സമരസമിതി ചെയർമാൻ വിജയൻ അന്പലക്കാട്, കണ്‍വീനർ എം. സുലൈമാൻ എന്നിവർ പങ്കെടുത്തു.