കല്ലറ: പെരുന്തുരുത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നു രാത്രികാലങ്ങളില്‍ ഏത്തക്കുലകള്‍ മോഷണം പോകുന്നതായി പരാതി. കൃഷിയിടങ്ങളില്‍നിന്നും മൂപ്പെത്തിയ കുലകളാണ് വെട്ടിക്കൊണ്ടു പോകുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടാകുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.
പെരുന്തുരുത്ത് മഠത്തിപ്പറമ്പില്‍ ജോസഫിന്റെ പുരയിടത്തിൽനിന്ന് ആറ് കുലകളും, വേലംപറമ്പില്‍ ശിവന്‍കുട്ടിയുടെ പുരയിടത്തിൽനിന്ന് നാല് കുലകളുമാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതര്‍ വെട്ടിക്കൊണ്ടു പോയത്.
കടുത്തുരുത്തി പോലീസിന്റെ അടിയന്തരശ്രദ്ധ ഈ പ്രദേശങ്ങളില്‍ ഉണ്ടാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പെരുന്തുരുത്ത് മഠത്തിപ്പറമ്പില്‍ ജോസഫിന്റെ പുരയിടത്തിൽനിന്ന് ആറ് കുലകളും, വേലംപറമ്പില്‍ ശിവന്‍കുട്ടിയുടെ പുരയിടത്തിൽനിന്ന് നാല് കുലകളുമാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതര്‍ വെട്ടിക്കൊണ്ടു പോയത്.
കടുത്തുരുത്തി പോലീസിന്റെ അടിയന്തരശ്രദ്ധ ഈ പ്രദേശങ്ങളില്‍ ഉണ്ടാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.