വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ വലയിൽ തിമിംഗല വിസർജ്യത്തിന് സമാനമായ വസ്തു കുടുങ്ങി. ഏകദേശം ആറു കിലോയോളം തൂക്കമുളള വസ്തുവാണ് കുടുങ്ങിയത്. എണ്ണത്തിമിംഗലത്തിന്റെ വിസർജ്യമായ അംബർഗ്രീസ് എന്നാണ് സംശയം.
വിഴിഞ്ഞം മുഹയിദീൻ മുസ്ലിം പള്ളിക്ക് സമീപത്തുള്ള ഹസനാർ കണ്ണിന്റെ വളളത്തിൽ മീൻപിടിത്തത്തിനുപോയ അഹമ്മദ് കണ്ണ്, ഹസൻ കണ്ണ്, ഇമാമുദീൻ, അബ്ദുൾ മനാഫ്, ഹസൻ കണ്ണ് എന്നിവർക്കാണ് ഈ പ്രത്യേക വസ്തു ലഭിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. മീൻപിടിത്തതിനുശേഷം ഇവർ തീരത്തേക്ക് വരുന്ന നേരത്ത് കോവളം ലൈറ്റ്ഹൗസ് ബീച്ചിലെ കടലിൽ നിന്നാണ് വിസർജ്യവസ്തു ലഭിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചു. എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഗിരീഷ് കുമാർ, ജിതിൻ മാത്യു, എഎസ്ഐ വേണു എന്നിവരെത്തി മത്സ്യത്തൊഴിലാളികളിൽ നിന്ന് വസ്തു ഏറ്റുവാങ്ങി. തുടർന്ന് പോലീസ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.
പരുത്തിപള്ളി റേഞ്ചിൽ നിന്നെത്തിയ ബിന്ദു, റോഷ്നി, ആർആർടി അംഗങ്ങളായ ശരത്, രാഹുൽ, സുഭാഷ് എന്നിവരെത്തി പ്രത്യേക വസ്തു പരിശോധനയ്ക്കായി കൊണ്ടുപോയി. ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമായിരിക്കും ഇത് അംബർ ഗ്രീസാണെന്ന് ഉറപ്പുവരുത്താനാകുക എന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 22 ന് വിഴിഞ്ഞം തെന്നൂർക്കോണം സ്വദേശി ലോറൻസിന്റെ വളളത്തിൽ മീൻപിടിത്തത്തിനുപോയ തൊഴിലാളികൾക്കും ഏകദേശം 28 കിലോ തൂക്കമുളള വിസർജ്യ വസ്തു ലഭിച്ചിരുന്നു. ഇതിനെ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ നീല തിമിംഗലത്തിന്റെ വിസർജ്യമാണെന്നു കണ്ടെത്തിയിരുന്നു.
വിഴിഞ്ഞം മുഹയിദീൻ മുസ്ലിം പള്ളിക്ക് സമീപത്തുള്ള ഹസനാർ കണ്ണിന്റെ വളളത്തിൽ മീൻപിടിത്തത്തിനുപോയ അഹമ്മദ് കണ്ണ്, ഹസൻ കണ്ണ്, ഇമാമുദീൻ, അബ്ദുൾ മനാഫ്, ഹസൻ കണ്ണ് എന്നിവർക്കാണ് ഈ പ്രത്യേക വസ്തു ലഭിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. മീൻപിടിത്തതിനുശേഷം ഇവർ തീരത്തേക്ക് വരുന്ന നേരത്ത് കോവളം ലൈറ്റ്ഹൗസ് ബീച്ചിലെ കടലിൽ നിന്നാണ് വിസർജ്യവസ്തു ലഭിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചു. എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഗിരീഷ് കുമാർ, ജിതിൻ മാത്യു, എഎസ്ഐ വേണു എന്നിവരെത്തി മത്സ്യത്തൊഴിലാളികളിൽ നിന്ന് വസ്തു ഏറ്റുവാങ്ങി. തുടർന്ന് പോലീസ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.
പരുത്തിപള്ളി റേഞ്ചിൽ നിന്നെത്തിയ ബിന്ദു, റോഷ്നി, ആർആർടി അംഗങ്ങളായ ശരത്, രാഹുൽ, സുഭാഷ് എന്നിവരെത്തി പ്രത്യേക വസ്തു പരിശോധനയ്ക്കായി കൊണ്ടുപോയി. ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമായിരിക്കും ഇത് അംബർ ഗ്രീസാണെന്ന് ഉറപ്പുവരുത്താനാകുക എന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 22 ന് വിഴിഞ്ഞം തെന്നൂർക്കോണം സ്വദേശി ലോറൻസിന്റെ വളളത്തിൽ മീൻപിടിത്തത്തിനുപോയ തൊഴിലാളികൾക്കും ഏകദേശം 28 കിലോ തൂക്കമുളള വിസർജ്യ വസ്തു ലഭിച്ചിരുന്നു. ഇതിനെ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ നീല തിമിംഗലത്തിന്റെ വിസർജ്യമാണെന്നു കണ്ടെത്തിയിരുന്നു.