തിരുവനന്തപുരം: ഭാരതരത്നം കെ. കാമരാജ് സാംസ്കാരിക സമിതി ഏർപ്പെടുത്തിയ കാമരാജ് സ്മാരക മാധ്യമ പുരസ്കാരം രാഷ്ട്രദീപിക റിപ്പോർട്ടർ എം. സുരേഷ്ബാബുവിന് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടന്ന ഗാന്ധിജയന്തി, കാമരാജ് ചരമ വാർഷിക സമ്മേളനത്തിൽ വച്ചുകെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അവാർഡ് സമ്മാനിച്ചു.കാമരാജ് സാംസ്കാരിക സമിതി പ്രസിഡന്റ് കെ.കെ. അജയലാൽ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സി.കെ. വത്സലകുമാർ, വിനോദ് കോട്ടുകാൽ, സെറ്റോ മുൻ സംസ്ഥാന ട്രഷറർ എൻ.എൽ. ശിവകുമാർ നെല്ലിമൂട്, എം.ജി. ശോഭകുമാർ, എം.ജെ. ബോസ്ചന്ദ്രൻ, സോളമൻ, ജെബിൻ മുണ്ടെല, എം. സജീവ് എന്നിവർ പ്രസംഗിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ സംസ്ഥാനത്തെ സ്റ്റേജ് കലാകാരന്മാർ, ലൈറ്റ് ആൻഡ് സൗണ്ട്സ് ജീവനക്കാർ, വിവിധ വാദ്യ മേളക്കാർ, ഉൾപ്പെടെയുള്ളവരുടെ ജീവിതദുരിതങ്ങളേക്കുറിച്ചു രാഷ്ട്ര ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖന പരന്പരയാണ് സുരേഷ്ബാബുവിനെ അവാർഡിന് അർഹനാക്കിയത്.നേരത്തെ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്മോൾ ആന്‍ഡ് മീഡിയം ന്യൂസ് പേപ്പേഴ്സ് കേരള ഘടകം ഏർപ്പെടുത്തിയ പൂവച്ചൽ സദാശിവൻ സ്മാരക മാധ്യമ പുരസ്കാരത്തിനും അർഹനായിരുന്നു. ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശിയാണ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സി.കെ. വത്സലകുമാർ, വിനോദ് കോട്ടുകാൽ, സെറ്റോ മുൻ സംസ്ഥാന ട്രഷറർ എൻ.എൽ. ശിവകുമാർ നെല്ലിമൂട്, എം.ജി. ശോഭകുമാർ, എം.ജെ. ബോസ്ചന്ദ്രൻ, സോളമൻ, ജെബിൻ മുണ്ടെല, എം. സജീവ് എന്നിവർ പ്രസംഗിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ സംസ്ഥാനത്തെ സ്റ്റേജ് കലാകാരന്മാർ, ലൈറ്റ് ആൻഡ് സൗണ്ട്സ് ജീവനക്കാർ, വിവിധ വാദ്യ മേളക്കാർ, ഉൾപ്പെടെയുള്ളവരുടെ ജീവിതദുരിതങ്ങളേക്കുറിച്ചു രാഷ്ട്ര ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖന പരന്പരയാണ് സുരേഷ്ബാബുവിനെ അവാർഡിന് അർഹനാക്കിയത്.നേരത്തെ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്മോൾ ആന്‍ഡ് മീഡിയം ന്യൂസ് പേപ്പേഴ്സ് കേരള ഘടകം ഏർപ്പെടുത്തിയ പൂവച്ചൽ സദാശിവൻ സ്മാരക മാധ്യമ പുരസ്കാരത്തിനും അർഹനായിരുന്നു. ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശിയാണ്.