വിതുര : കനത്തമഴയിൽ റോഡ് വീണ്ടും ഇടിഞ്ഞതോടെ പൊന്മുടി ഒറ്റപ്പെട്ടു. പൊന്മുടി പാതയിലെ 12-ാമത്തെ വളവിലെ റോഡാണ് പൂർണമായും ഇടിഞ്ഞുവീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു.
മഴയിൽ തകർന്ന റോഡിന്റെ നിർമാണം നടക്കുന്നതിനിടയിലാണ് വീണ്ടും ഇടിഞ്ഞത്. ഇതോടെ പന്ത്രണ്ടാം വളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവാത്ത അവസ്ഥയായി. ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത മഴയിലാണ് റോഡ് പൂർണമായി തകർന്നത്.
നിലവിൽ 180 കുടുംബങ്ങളിലായി 450ലേറെ പേരാണ് പൊന്മുടിയിലെ ലയങ്ങളിൽ താമസിക്കുന്നത്. റോഡ് പണി നടക്കുന്ന സമയത്ത് ചെറിയ വാഹനങ്ങൾക്ക് ഇതുവഴി കടത്തിവിട്ടിരുന്നുവെങ്കിലും വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് പൊന്മുടി റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു.
മഴയിൽ തകർന്ന റോഡിന്റെ നിർമാണം നടക്കുന്നതിനിടയിലാണ് വീണ്ടും ഇടിഞ്ഞത്. ഇതോടെ പന്ത്രണ്ടാം വളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവാത്ത അവസ്ഥയായി. ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത മഴയിലാണ് റോഡ് പൂർണമായി തകർന്നത്.
നിലവിൽ 180 കുടുംബങ്ങളിലായി 450ലേറെ പേരാണ് പൊന്മുടിയിലെ ലയങ്ങളിൽ താമസിക്കുന്നത്. റോഡ് പണി നടക്കുന്ന സമയത്ത് ചെറിയ വാഹനങ്ങൾക്ക് ഇതുവഴി കടത്തിവിട്ടിരുന്നുവെങ്കിലും വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് പൊന്മുടി റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു.