കോട്ടയം: തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികള്‍ കെട്ടിടം ഒഴിഞ്ഞു താക്കോല്‍ നഗരസഭയ്ക്കു കൈമാറി. നഗരസഭാധികൃതര്‍ കെട്ടിടം പൊളിക്കുന്ന നടപടികളിലേക്കു കടക്കുകയാണ്. പൊളിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. നേരത്തെ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നുവെങ്കിലും തര്‍ക്കത്തെത്തുടര്‍ന്നു പുതിയതു തയാറാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനു ശേഷം പൊളിക്കാനുള്ള ടെന്‍ഡര്‍ വിളിക്കണം.
പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു നഗരസഭയുമായി ബന്ധപ്പെട്ട 14 ആര്‍ക്കിടെക്ടുമാര്‍ തങ്ങളുടെ പ്രസന്റേഷന് നഗരസഭ മുമ്പാകെ അവതരിപ്പിക്കും. അതില്‍നിന്നു ഒരാളെ ചുമതപ്പെടുത്തി വേണം നിര്‍മാണ നടപടികളിലേക്കു കടക്കാന്‍. ബാങ്ക് വായ്പയിലൂടെ പണം കണ്ടെത്താനാണു നഗരസഭാ തീരുമാനിച്ചിരിക്കുന്നത്. ഒഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്കു മൂന്നു മാസത്തിനുള്ളില്‍ താത്കാലിക പുനരധിവാസം നല്‍കുമെന്നാണ് നഗരസഭ പറയുന്നത്.
പഴയ കല്പക മാര്‍ക്കറ്റ് ഇരുന്ന ഭാഗം പൊളിക്കുന്നതിനു പിന്നാലെ ഇവിടെ വ്യാപാരികള്‍ക്കു താത്കാലിക സംവിധാനമൊരുക്കും. പുതിയ നിര്‍മാണത്തിനു തടസമുണ്ടാകാത്തവിധമായിരിക്കും താത്കാലിക ഷെഡുകള്‍ നിര്‍മിക്കുക.
ഊട്ടി ലോഡ്ജിന്റെ മുകള്‍നിലയിലുണ്ടായിരുന്ന ഷീറ്റ് ഉള്‍പ്പെടെയുള്ളവ വ്യാപാരികള്‍ക്കു നല്‍കും. ഇതുപയോഗിച്ചു സ്വന്തം ചെലവില്‍ ഷെഡ് നിര്‍മിക്കണമെന്നാണ് നിര്‍ദേശം.
നിലവില്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ത്തന്നെ കയറും. ഏഴിനു ചേരുന്ന കൗണ്‍സില്‍ യോഗത്തിനുശേഷം ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേര്‍ന്നാകും ബസുകള്‍ സ്റ്റാൻഡിൽ കയറുന്നതും ടാക്സി സ്റ്റാൻഡും ഒഴിവാക്കുന്ന കാര്യത്തിലും തീരുമാനമെടുക്കുന്നത്.
പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു നഗരസഭയുമായി ബന്ധപ്പെട്ട 14 ആര്‍ക്കിടെക്ടുമാര്‍ തങ്ങളുടെ പ്രസന്റേഷന് നഗരസഭ മുമ്പാകെ അവതരിപ്പിക്കും. അതില്‍നിന്നു ഒരാളെ ചുമതപ്പെടുത്തി വേണം നിര്‍മാണ നടപടികളിലേക്കു കടക്കാന്‍. ബാങ്ക് വായ്പയിലൂടെ പണം കണ്ടെത്താനാണു നഗരസഭാ തീരുമാനിച്ചിരിക്കുന്നത്. ഒഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്കു മൂന്നു മാസത്തിനുള്ളില്‍ താത്കാലിക പുനരധിവാസം നല്‍കുമെന്നാണ് നഗരസഭ പറയുന്നത്.
പഴയ കല്പക മാര്‍ക്കറ്റ് ഇരുന്ന ഭാഗം പൊളിക്കുന്നതിനു പിന്നാലെ ഇവിടെ വ്യാപാരികള്‍ക്കു താത്കാലിക സംവിധാനമൊരുക്കും. പുതിയ നിര്‍മാണത്തിനു തടസമുണ്ടാകാത്തവിധമായിരിക്കും താത്കാലിക ഷെഡുകള്‍ നിര്‍മിക്കുക.
ഊട്ടി ലോഡ്ജിന്റെ മുകള്‍നിലയിലുണ്ടായിരുന്ന ഷീറ്റ് ഉള്‍പ്പെടെയുള്ളവ വ്യാപാരികള്‍ക്കു നല്‍കും. ഇതുപയോഗിച്ചു സ്വന്തം ചെലവില്‍ ഷെഡ് നിര്‍മിക്കണമെന്നാണ് നിര്‍ദേശം.
നിലവില്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ത്തന്നെ കയറും. ഏഴിനു ചേരുന്ന കൗണ്‍സില്‍ യോഗത്തിനുശേഷം ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേര്‍ന്നാകും ബസുകള്‍ സ്റ്റാൻഡിൽ കയറുന്നതും ടാക്സി സ്റ്റാൻഡും ഒഴിവാക്കുന്ന കാര്യത്തിലും തീരുമാനമെടുക്കുന്നത്.