അടൂർ: കെപി റോഡിൽ പതിനാലാം മൈലിനു സമീപം ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാലമേൽ കുരമ്പാല സൗത്ത് കടമാംകുളം തച്ചനംകോട്ട് മേലേതിൽ വർഗീസിന്റെ മകൻ ബിനിൽ വർഗീസാണ് (19) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. തിരുനെൽവേലിയിൽനിന്നു വണ്ടാനത്തേക്ക് സിമന്റുമായി പോയ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രത്തിനടിയിൽപ്പെട്ട് 20 മീറ്ററോളം ബിനിൽ നിരങ്ങി നീങ്ങി. ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയിരുന്നു.
അഗ്നിരക്ഷാസേനയാണ് ബിനിലിനെ പുറത്തെടുത്തത്. അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേ ഷൻ ഓഫീസർമാരായ നിയാസുദീൻ, അജികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മറ്റൊരു വാഹനത്തിൽ തട്ടിയാണ് ബിനിൽ ലോറിക്കടിയിൽപ്പെട്ടതെന്ന് പറയുന്നു.
എന്നാൽ സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ചശേഷമേ അപകടകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ഏലമ്മയാണ് ബിനിൽ വർഗീസിന്റെ മാതാവ്. സഹോദരൻ: അഖിൽ.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. തിരുനെൽവേലിയിൽനിന്നു വണ്ടാനത്തേക്ക് സിമന്റുമായി പോയ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രത്തിനടിയിൽപ്പെട്ട് 20 മീറ്ററോളം ബിനിൽ നിരങ്ങി നീങ്ങി. ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയിരുന്നു.
അഗ്നിരക്ഷാസേനയാണ് ബിനിലിനെ പുറത്തെടുത്തത്. അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേ ഷൻ ഓഫീസർമാരായ നിയാസുദീൻ, അജികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മറ്റൊരു വാഹനത്തിൽ തട്ടിയാണ് ബിനിൽ ലോറിക്കടിയിൽപ്പെട്ടതെന്ന് പറയുന്നു.
എന്നാൽ സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ചശേഷമേ അപകടകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ഏലമ്മയാണ് ബിനിൽ വർഗീസിന്റെ മാതാവ്. സഹോദരൻ: അഖിൽ.